Connect with us

Breaking News

ചെറിയ വീടിനും നികുതി; നിരക്ക് 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക്

Published

on

Share our post

തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്രയടിയിൽ (100 ചതുരശ്രമീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കേണ്ടത്.

500 മുതൽ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബിൽ ഉൾപ്പെടുത്തും. 600-നും 1000-നും ഇടയിൽ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും. ആദ്യസ്ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്‌. ഈ നികുതി ഒറ്റത്തവണത്തേക്കാണ്. നികുതിനിരക്ക് തീരുമാനമായിട്ടില്ല.

സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. 300 ചതുരശ്രയടിയിൽ കൂടുതലുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു ശുപാർശ. 500 ചതുരശ്രയടിയിൽ താഴെയുള്ളവർ നിർധനർ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയർത്തുകയായിരുന്നു.

മറ്റുപല ആവശ്യങ്ങൾക്കും നികുതിരശീതി വേണമെന്നതിനാൽ ചെറിയ വീടാണെങ്കിലും നികുതിയീടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ നിലപാട്. നിലവിൽ 1076 മുതൽ 1614 വരെ ചതുരശ്രയടിയുള്ള വീടുകൾക്ക് പഞ്ചായത്തിൽ 1950, നഗരസഭയിൽ 3500, കോർപ്പറേഷനിൽ 5200 എന്നിങ്ങനെയാണ് കെട്ടിടനികുതി.

സംഭാവനയ്ക്കും പദ്ധതി വേണം

തദ്ദേശസ്ഥാപനങ്ങൾ നാട്ടിൽനിന്ന് സംഭാവന സ്വീകരിച്ച് പൊതുകാര്യങ്ങൾ നടത്തുന്നത് തോന്നുംപടിയാകരുത്. ഭരണസമിതികൾ ഇതുസംബന്ധിച്ച പരിപാടി ആസൂത്രണംചെയ്ത് പരസ്യപ്പെടുത്തണം. വിദ്യാഭ്യാസം, ആശുപത്രി, അങ്കണവാടി എന്നിവയ്ക്കായി സംഭാവന സ്വീകരിച്ച് പരിപാടികൾ നടത്താൻ കർമപദ്ധതി വേണം.

പി.പി.പി. മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതികൾ നടപ്പാക്കാം. ഇതിനായി ജില്ലാ ആസൂത്രണസമിതികളിൽ പി.പി.പി. സെൽ വേണം. നിസ്വാർഥമായി സഹകരിക്കുന്ന പ്രൊഫഷണലുകളുടെ സേവനവും ഇക്കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ തേടണമെന്ന ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു. നിർധനരായ ഭവനരഹിതർക്കും മറ്റും വീടുവെച്ച് നൽകുന്നത് ജനങ്ങളിൽനിന്ന് സംഭാവന പിരിച്ചായിരിക്കണമെന്ന ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ ഒഴിയുന്നെന്നവിമർശനം വരുമെന്ന് വിലയിരുത്തിയാണിത്.

ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളിലേക്ക്

വീടുകളുടെ ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കി മാറ്റണമെന്ന് ധനകാര്യ കമ്മിഷൻ ശുപാർശചെയ്തു. വില്ലേജ് ഓഫീസുകൾവഴി റവന്യൂവകുപ്പാണ് ഇത് നിലവിൽ സ്വീകരിക്കുന്നത്. 3000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള നാല് സ്ലാബുകളാണ് നിലവിൽ ആഡംബരനികുതിക്കുള്ളത്. ഈ വർഷം ഏപ്രിൽമുതൽ തദ്ദേശ സ്ഥാപനങ്ങളായിരിക്കും ആഡംബരനികുതി ഈടാക്കുക.

ആഡംബരനികുതി ഒറ്റത്തവണത്തേക്കുള്ളതാണ്. 3000 ചതുരശ്രയടിക്കുമുകളിലുള്ള അൺ എയ്ഡഡ് സ്കൂളുകൾക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന ശുപാർശയിൽ മന്ത്രിസഭ തീരുമാനമെടുത്തില്ല.

സ്ളാബുകൾ ഇങ്ങനെ

ആദ്യസ്ളാബ് 500 മുതൽ 600 വരെ ച.അടി

രണ്ടാം സ്ളാബ് 600 മുതൽ 1000 വരെ ച.അടി


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!