Connect with us

Breaking News

ഈ സ്‌കൂളിൽ കളി മാത്രമല്ല, കളരിയും പഠിക്കാം

Published

on

Share our post

പെരളശേരി: ഈ സ്‌കൂളിൽ ചേർന്നാൽ കുട്ടികൾക്ക് കളി മാത്രമല്ല കളരിയും പഠിക്കാം. കോലത്തുനാടിന്റെ തനതു ആയോധനകലയായ കളരിയുടെ മെയ്യഴകും ചുവടുവയ്പ്പും നന്നെ ചെറുപ്പത്തിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുകയാണ് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി സ്കൂൾ.

സ്വാതന്ത്ര്യസമരത്തിന് മുൻപേ 1896ൽ നാടിന് വിദ്യാവെളിച്ചം പകർന്നു നൽകിയ പാഠശാലയാണിത്. അന്നേ കളരിയും കുട്ടികളെ പഠിപ്പിച്ചിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. കഴിഞ്ഞ കൊവിഡ് കാലങ്ങളിലെ അടച്ചുപൂട്ടൽ കളരിക്കുണ്ടിനെ ജീർണാവസ്ഥയിലെത്തിച്ചുവെങ്കിലും ഇപ്പോൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കളരി പുനർനിർമിച്ചിരിക്കുകയാണ് മാനേജ്മെന്റും പി.ടി.എയും.

പുലർച്ചെ അഞ്ചുമണി മുതൽ വൈകുന്നേരം ഏഴുമണിവരെയാണ് കുട്ടികൾക്ക് പരിശീലനം നൽകുക. കായലോട്ടെ രവീന്ദ്രൻ ഗുരുക്കളാണ് കളരിയാശാൻ. ഈ സ്‌കൂളിൽ കളരി കൂടുതൽ പഠിക്കുന്നത് പെൺകുട്ടികളാണ്. 16 പേർ ചേർന്നതാണ് ഒരു ബാച്ച്. കളരിപഠിച്ചിറങ്ങിയ കുട്ടികൾ ദേശീയ തലത്തിൽവരെ അംഗീകാരംനേടിയിട്ടുണ്ട്. പുതിയ കളരിയുടെയും സ്‌റ്റേജിന്റെയും കെട്ടിടസമുച്ചയത്തിന്റെയും ഉദ്ഘാടനം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പ്രധാനഅദ്ധ്യാപിക ഇന്ദിര പറഞ്ഞു. കേരളത്തിൽ തന്നെ അപൂർവ്വം സ്‌കൂളാണിതെന്ന് പി.ടി.എ പ്രസിഡന്റ് കെ. സുശീലൻ പറഞ്ഞു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!