Connect with us

Breaking News

പയ്യന്നൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Published

on

Share our post

ട്രാഫിക് നിയന്ത്രണം കൃത്യമായി പാലിച്ച് അനധികൃത പാർക്കിംഗുകൾ ഒഴിവാക്കി സുഗമമായ യാത്രക്ക് വഴിയൊരുക്കും. ചരക്ക് വാഹനങ്ങളിൽ സാധനങ്ങൾ ഇറക്കുന്നതിന് സമയ ക്ലിപ്തത ഉറപ്പ് വരുത്തും. രാവിലെ 9 മുതൽ 10.30 വരെയും വൈകീട്ട് 3 മുതൽ 4.30 വരെയും ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന വലിയ വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനം അനുവദിക്കില്ല.

കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ടൗണിൽ സീബ്ര ലൈൻ അടയാളപ്പെടുത്തും. വാഹനങ്ങൾ റോഡിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. നോ പാർക്കിംഗ് മുതലായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ ഹോം ഗാർഡ് സേവനം ലഭ്യമാക്കും. നഗരസഭ ഹാളിൽ നടന്ന ട്രാഫിക് അവലോകന യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ബാലൻ, സി. ജയ, ടി.പി. സെമീറ, ടി. വിശ്വനാഥൻ, സെക്രട്ടറി എം.കെ. ഗിരീഷ്, അസി: എൻജിനിയർ കെ. ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർ പി.ടി. രാജേഷ്, പൊലീസ് ഇൻസ്പെക്ടർ കെ.വി. മുരളി തുടങ്ങിയവർ സംബന്ധിച്ചു.

ബസ്സുകൾ അനുവദിച്ചിട്ടുള്ള റൂട്ടുകളിൽ മാത്രം

ബസ്സുകൾ സ്റ്റോപ്പുകളിൽ മാത്രം നിർത്തുക

ഫുട്പാത്ത് കച്ചവടം അനുവദിക്കില്ല

ബസ്സുകൾ ഇതുവഴി

പിലാത്തറ – പഴയങ്ങാടി – ഹനുമാരമ്പലം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സി.ഐ.ടി.യു – വില്ലേജ് ഓഫീസ് – സ്റ്റേഡിയം റോഡ് വഴി സർവ്വീസ് നടത്തേണ്ടതാണ്. സി.ഐ.ടി.യു ഓഫീസ് – സഹകരണ ആശുപത്രി റോഡുകളിൽ സ്വകാര്യ വാഹന പാർക്കിംഗ് അനുവദിക്കില്ല. ട്രാഫിക് യൂണിറ്റ് അനുവദിച്ച് നൽകുവാനാവശ്യമായ നടപടികൾ സ്വീകരിക്കും. സെന്റ്മേരീസ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ, വടക്ക് ഭാഗത്തെ ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കണം. പെരുമ്പയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് സമീപം ദേശീയപാതയിലെ ഡിവൈഡറുകളിൽ റിഫ്ളക്ടർ സ്ഥാപിക്കും. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡിലെ റോഡിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്റ്റേഡിയത്തിന് സമീപത്തെ റോഡിൽവെച്ചുള്ള വാഹന റിപ്പയറിംഗും ഒഴിവാക്കും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!