Connect with us

Breaking News

ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

Published

on

Share our post

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറായ ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു. ആപ്ലിക്കേഷനുകളുടെ ഡാറ്റാ ശേഖരണ രീതികള്‍ സംബന്ധിച്ചും അവ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ ഇവിടെ വ്യക്തമാക്കണം.

നാളെ മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ഈ വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ജൂലായ് 20 വരെ ഡെവലപ്പര്‍മാര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.

വിശദമായ വിവരങ്ങളില്ലാതെ എതെല്ലാം വിവരങ്ങളാണ് ആപ്പുകള്‍ ശേഖരിക്കുന്നത് എന്നുമാത്രം കാണിച്ചാല്‍ മതിയാവില്ല. ഉപഭോക്താക്കള്‍ അവരുടെ ഡാറ്റ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നുണ്ടോ എന്നുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഡാറ്റാ സേഫ്റ്റി സെക്ഷനില്‍ ഉണ്ടാകുന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്
  • ഡെവലപ്പര്‍ ഡാറ്റ ശേഖരിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ എന്ത് ആവശ്യത്തിന്.
  • ഡവലപ്പര്‍ ഡാറ്റ തേഡ് പാര്‍ട്ടികളുമായി പങ്കുവെക്കുന്നുണ്ടോ.
  • കൈമാറ്റം ചെയ്യുന്ന ഡാറ്റയുടെ എന്‍ക്രിപ്ഷന്‍ പോലുള്ള സുരക്ഷാ മുന്‍കരുതലിനുള്ള നടപടികള്‍ എന്തെല്ലാം, ഡാറ്റ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഉപഭോക്താവിന് സാധിക്കുമോ
  • പ്ലേ സ്റ്റോറില്‍ കുട്ടികളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് ഗൂഗിള്‍ പ്ലേയുടെ ഫാമിലി പോളിസി പിന്തുടരാന്‍ ആപ്പ് പ്രതിജ്ഞാബദ്ധമാണോ
  • ആഗോള സുരക്ഷാ മാനദണ്ഡത്തിന് വിരുദ്ധമായി ഡെവലപ്പര്‍ അവരുടെ സുരക്ഷാ രീതികള്‍ സാധൂകരിച്ചിട്ടുണ്ടോ.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി വിവിധ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ക്യാമറ, ലോക്കേഷന്‍ പോലുള്ള പെര്‍മിഷനുകള്‍ ചോദിക്കുമ്പോള്‍ അത് ഒരുതവണ ഉപയോഗിക്കാനും, ആപ്പ് ഉപയോഗിക്കുമ്പോള്‍ മാത്രം ഉപയോഗിക്കാനും, എല്ലായിപ്പോഴും ഉപയോഗിക്കാനുമുള്ള അനുമതികള്‍ നല്‍കാനുള്ള ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പ്രൈവസി ഡാഷ്‌ബോര്‍ഡില്‍ നിന്നും ആപ്പുകള്‍ ഏതെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് കാണാനാവും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!