Connect with us

Breaking News

അപകട നിരക്ക് കുറച്ചില്ലെങ്കിൽ സ്ഥാനക്കയറ്റം ‘അപകടത്തിൽ’

Published

on

Share our post

തിരുവനന്തപുരം : സ്വന്തം അധികാര പരിധിയിൽ റോഡ് അപകട നിരക്ക് നാലിലൊന്നായെങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ‘അപകടം’. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിൽ ഇത് ‘ഡി ഗ്രേഡ്’ ആയി രേഖപ്പെടുത്തും. സ്ഥാനക്കയറ്റത്തെയും അത് ബാധിക്കും. വകുപ്പിലെ എല്ലാ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും റോഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇത് ബാധകമായിരിക്കുമെന്നും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.                                     

സംസ്ഥാനത്തെ എല്ലാ റോഡുകളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും റോ‍ഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ബ്ലാക്ക് സ്പോട്ട് (അപകട മേഖല) അടിസ്ഥാനമാക്കി വീതിച്ചു നൽകിയിട്ടുണ്ട്. ആ അധികാര പരിധിയിലെ സ്ഥലത്തുള്ള അപകടമരണ നിരക്കാണു കുറച്ചു കൊണ്ടുവരേണ്ടത്. 25% എങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഫിഡൻഷ്യൻ റെക്കോർഡുകളിൽ അഡ്വേഴ്സ് എൻട്രി ഡി ഗ്രേഡ് ചെയ്തു രേഖപ്പെടുത്തണമെന്നാണ് കർശന നിർദേശം. എ.എം.വി.ഐ, എം.വി.ഐ, ജോയിന്റ് ആർ.ടി.ഒ, ആർ.ടി.ഒ തുടങ്ങി എല്ലാ ഫീൽഡ് ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്.

കേരളത്തിലെ വാഹനാപകട നിരക്ക് ആശങ്കപ്പെടുത്തും വിധം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. റോഡ് അപകട, അപകടമരണ നിരക്ക് ഈ വർഷം അവസാനമാകുമ്പോഴേക്കും 25% എങ്കിലും കുറയ്ക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് സുപ്രീം കോടതിയുടെ റോഡ് സേഫ്റ്റി ചെയർമാൻ സംസ്ഥാന ഗതാഗത വകുപ്പിന് നിർദേശം നൽകിയിരുന്നു. എടുത്ത നടപടികൾ അറിയിക്കാൻ ചീഫ് സെക്രട്ടറിയോടും നിർദേശിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം 2018ൽ വാഹനാപകട നിരക്കിൽ രാജ്യത്ത് 5–ാം സ്ഥാനത്തായിരുന്ന കേരളം 2019 ൽ നാലാമതായി. നിയമലംഘനത്തിനെതിരെ നടപടികൾ കർശനമാക്കാനാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനം. അമിത വേഗം, ഹെൽമറ്റ് ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് ഇടാതിരിക്കൽ എന്നിവയ്ക്കു കേസെടുത്തു പിഴ ചുമത്തി ജില്ല തിരിച്ച് കണക്ക് നൽകാൻ ഡി.ജി.പി.ക്കും നിർദേശം നൽകിയിട്ടുണ്ട്.

അപകട മേഖല (ബ്ലാക്ക് സ്പോട്ട്) ആയി അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ റോഡിൽ കുഴികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട കരാറുകാർക്ക് കുറഞ്ഞത് ഒരു വർഷം വിലക്കു കൊണ്ടുവരാൻ മരാമത്ത് വകുപ്പിന് നിർദേശം. സുപ്രീം കോടതി റോഡ് സേഫ്റ്റി ചെയർമാന്റെ കർശന നിർദേശപ്രകാരമാണ് ഈ നടപടി. 

സംസ്ഥാനത്ത് ആകെ 248 ബ്ലാക്ക് സ്പോട്ടാണുള്ളത്. അതിൽ 172 എണ്ണം മരാമത്ത് വകുപ്പും ബാക്കി മോട്ടർവാഹന, പൊലീസ് വകുപ്പുകളും കണക്കാക്കിയതാണ്. കൂടുതൽ അപകട മേഖലകൾ കണ്ടെത്താൻ സർവേ നടക്കുകയാണ്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!