Connect with us

Breaking News

കൂത്തുപറമ്പിന്‍റെ സ്വപ്ന പദ്ധതി ‘റിങ് റോഡ്’ പ്രവൃത്തി അതിവേഗം

Published

on

Share our post

കൂത്തുപറമ്പ് : കൂത്തുപറമ്പിന്‍റെ സ്വപ്നപദ്ധതിയായ റിങ് റോഡ് പ്രവൃത്തിക്ക് വേഗം കൂടുന്നു. റോഡിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കലാണ് ഇപ്പോൾ നടക്കുന്നത്. മാസങ്ങൾക്ക് മുമ്പുതന്നെ പദ്ധതിക്ക് തുടക്കമിട്ടിട്ടും പ്രവൃത്തി തുടങ്ങിയിരുന്നില്ല. നവീകരിക്കേണ്ട റോഡുകൾ പൂർണമായി തകർന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ പോലും അധികൃതർ തയ്യാറായിരുന്നില്ല. ഇത് ജനങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കി. ‘മാതൃഭൂമി ‘ഇതുസംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിരുന്നു. തുടർന്നാണ് റിങ് റോഡിന്റെ ആദ്യഘട്ട പ്രവൃത്തി തുടങ്ങിയത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണാനായി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരാണ് റിങ് റോഡ് പദ്ധതി ആവിഷ്കരിച്ചത്. കുട്ടിക്കുന്ന്-പഴയനിരത്ത് റോഡ്, പഴയനിരത്ത്-പുറക്കളം റോഡ് എന്നിവയാണ് റിങ് റോഡ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഭിവൃദ്ധിപ്പെടുത്തുന്നത്.

രണ്ടാംഘട്ടത്തിൽ പാലത്തിൻകരയിൽനിന്നുമാരംഭിച്ച് മൂര്യാട് കൊളുത്തുപറമ്പ്, നരവൂർ തൃക്കണ്ണപുരം, പൂക്കോട് എത്തുന്ന രീതിയിലാണ് നവീകരിക്കുക. കിഫ്ബിയിൽനിന്ന് 32 കോടി രൂപ ചെലവഴിച്ചാണ് റോഡ് ഒരുക്കുന്നത്. മട്ടന്നൂർ, ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൂത്തുപറമ്പ് ടൗണിൽ പ്രവേശിക്കാതെ പുറക്കളം വഴി കണ്ണൂരിലേക്ക് പോവാൻ വേണ്ടിയാണ് കുട്ടിക്കുന്ന്-പഴയനിരത്ത് റോഡ് വിഭാവനംചെയ്തിരിക്കുന്നത്. മാനന്തവാടിയിൽനിന്ന് നെടുംപൊയിൽ വഴി തൊക്കിലങ്ങാടിയിലെത്തുന്ന വാഹനങ്ങൾ കൂത്തുപറമ്പ് ടൗണിൽ പ്രവേശിക്കാതെ പുറക്കളംവഴി കണ്ണൂർ റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ളതാണ് പഴയനിരത്ത്-പുറക്കളം റോഡ്.

1.8 കിലോ മീറ്റർ നീളമുള്ള പഴയനിരത്ത്-പുറക്കളം റോഡിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞദിവസം തുടങ്ങിയത്. 12 മീറ്റർ വീതിയിലുള്ള മെക്കാഡം റോഡിന് ഇരുവശവുമായി ഡ്രെയിനേജ് സംവിധാനവും ഒരുക്കും. വൈദ്യുതി ലൈൻ ഉൾപ്പെടെ ഭൂഗർഭ ലൈനാക്കി മാറ്റുന്ന തരത്തിലാണ് വിഭാവനംചെയ്യുന്നത്. 10 മീറ്റർ വീതിയിലാണ് കുട്ടിക്കുന്ന്-പഴയനിരത്ത് റോഡ് നവീകരിക്കുക. റിങ് റോഡുകൾ യാഥാർത്ഥ്യമാകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാവും. 


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!