Connect with us

Breaking News

എം.എസ്‍.സിക്കും പി.എച്ച്.ഡി.ക്കും ഒരുപോലെ പ്രവേശനം തേടാം; ഓൺലൈനായി അപേക്ഷിക്കാം 30 വരെ

Published

on

Share our post

കേന്ദ്ര അണുശക്തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഭുവനേശ്വറിലെ ‘നൈസർ’ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) 2 പ്രോഗ്രാമുകളിലേക്കു 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.niser.ac.in.

പി.എച്ച്.ഡി: ബയളോജിക്കൽ / കെമിക്കൽ / കംപ്യൂട്ടർ / എർത്ത് & പ്ലാനറ്ററി / ഹ്യൂമാനിറ്റീസ്‌ & സോഷ്യൽ / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസ് ശാഖകളിലെ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. CSIR-UGC-NET (LS or JRF)/ GATE/ JEST/ GPAT/DBT/ ICMR/ JGEEBILS/ NBHM അഥവാ സമാന യോഗ്യതാപരീക്ഷയിലെ സ്കോർ വേണം.

പ്രാഥമിക സെലക്‌ഷനുശേഷം ഇന്റർവ്യൂവുണ്ട്. ആദ്യ രണ്ടുവർഷം 31,000 രൂപ, തുടർന്ന് മൂന്നുവർഷം 35,000 രൂപ ക്രമത്തിൽ മാസംതോറും ഫെലോഷിപ് ലഭിക്കും. സി.എസ്.ഐ.ആർ, യു.ജി.സി സ്കോളർമാർക്ക് അവയനുസരിച്ച് ഫെലോഷിപ് വാങ്ങാം.

ഇന്റഗ്രേറ്റഡ് എം.എസ്‌.സി–പി.എച്ച്.ഡി: ഫിസിക്കൽ സയൻസിലാണ് അവസരം. എം.എസ്‍.സി.ക്കും പി.എച്ച്.ഡി.ക്കും വെവ്വേറെ പ്രവേശനം തേടാതെ, ഒരുമിച്ച് പ്രവേശനം എന്ന സൗകര്യമുണ്ട്. ഫിസിക്കൽ സയൻസിലെ ബാച്‌ലർ ബിരുദം, അഥവാ ഫിസിക്സ് വിഷയമായ തുല്യബിരുദം, അഥവാ എൻജിനീയറിങ് ഫിസിക്സിലെ ബി-ടെക് ഫസ്റ്റ് ക്ലാസിൽ ജയിച്ചവർക്ക് അപേക്ഷിക്കാം. ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അവർ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

JAM 2022 / JEST 2022 സ്കോർ അടിസ്ഥാനമാക്കി പ്രാഥമിക സെലക്‌ഷനുള്ളവർക്ക് ജൂണ് 2, 3 തീയതികളിൽ ഇന്റർവ്യൂ. ഇതിനു യാത്രപ്പടി കിട്ടും. കൂടുതൽ വിവരങ്ങൾ സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് phd_phys_adm@niser.ac.in അഥവാ cpsps@niser.ac.in.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!