Breaking News
പ്രമേഹക്കാർക്ക് ആശ്വാസം പഞ്ചസാരയുടെ ഈ പകരക്കാരന്‍

ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനീയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്? ബി -ടെക് പാസായി പ്രവാസജീവിതം ആരംഭിച്ചെങ്കിലും നാട്ടിലുള്ള മാതാപിതാക്കളുടെ പ്രമേഹരോഗത്തിന് പ്രകൃതിദത്തമായൊരു പരിഹാരം കണ്ടെത്താനുള്ള ഉദ്യമം തുടർന്നു. ഭക്ഷണമാകണം മരുന്ന് എന്നൊരു താൽപര്യം കൂടിയുണ്ടായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ഗോതമ്പും ചോളവും മാത്രമല്ല, മധുരതുളസിയെന്ന മാന്ത്രികച്ചെടിയും പഞ്ചാബിന്റെ മണ്ണിൽ വളരുന്നുണ്ടെന്ന് അറിഞ്ഞത്.
നേരെ അങ്ങോട്ടു വിട്ടു. ഇലകളിൽ പഞ്ചസാരയ്ക്ക് സമാനമായ മധുരമുള്ള ചെടിയാണ് മധുരതുളസി (STEVIA). ഇതുപയോഗിച്ച് പഞ്ചസാരക്ക് പകരക്കാരനെ സൃഷ്ടിക്കാനുള്ള ശ്രമമായി പിന്നീട്. ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തി മധുരതുളസി കൊണ്ട് പലവിധ പരീക്ഷണങ്ങൾ. നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമായ പഞ്ചസാരയുടെ സ്ഥാനം എങ്ങനെ മധുരതുളസിക്ക് നല്‍കാമെന്നായിരുന്നു സാജിദ് അന്വേഷിച്ചത്. അവസാനം തികച്ചും വ്യത്യസ്തമായൊരു ഉല്‍പന്നം, പഞ്ചസാരയുടെ പകരക്കാരൻ, പിറവിയെടുത്തു.
തീരെ മത്സരം കുറഞ്ഞ വിപണിയാണ് ഈ ഉൽപന്നത്തിന്റേത്. ആളുകൾക്കിടയിൽ പരിചിതമായി വരുന്നതേയുള്ളൂ. എങ്കിലും, ഏറെ ആവശ്യക്കാരുള്ളതിനാൽ വിപണിയിൽ നന്നായി വിറ്റുപോകുമെന്നും മികച്ച ലാഭവിഹിതം കിട്ടുമെന്നും മനസ്സിലാക്കിയപ്പോൾ ബിസിനസാക്കി മാറ്റി. മധുരതുളസിയുടെ ഇല ഉണക്കിയതും അതു പൊടിച്ചെടുത്ത് പൗഡറായും സംസ്കരിച്ച് ദ്രാവകരൂപത്തിലാക്കിയും വിപണിയിലെത്തിക്കുന്നുണ്ട്. സീറോ കാലറിയുള്ള ഉൽപന്നങ്ങളാണിത്. ‘എക്കോഹീൽ അഗ്രോ പ്രോഡക്ട്സ്’ എന്നാണ് ഈ സംരംഭത്തിനു പേരു നൽകിയിരിക്കുന്നത്. സ്വന്തം സ്ഥലത്ത് മധുരതുളസി കൃഷി ചെയ്തുവരുന്നു. അവിടെനിന്ന് ഉണക്കിയ ഇല ഏജന്റുമാർ എത്തിച്ചു തരും. മൊത്തമായും ചില്ലറയായും ലഭിക്കും. ഇതു ഗ്രേഡ് തിരിച്ച് പാക്ക് ചെയ്തു പ്ലാസ്റ്റിക് ടിന്നുകളിലാക്കി ലേബലൊട്ടിച്ച് വിൽപനയ്ക്ക് എത്തിക്കുന്നു. ഉണക്കു പോരെന്നു തോന്നിയാൽ സ്വന്തമായി സ്ഥാപിച്ച ഡ്രയറിൽ ഒന്നുകൂടി ഉണക്കുകയാണ് പതിവ്. മൈക്രോ ബയോളജിക്കൽ ലാബിലെ പരിശോധന പൂർത്തിയാക്കിയാണ് വിപണിയിലെത്തിക്കുക. ഫുഡ് സപ്ലിമെന്റ് എന്ന നിലയിൽ കാര്യമായ നിക്ഷേപം ഇല്ലാതെ തുടങ്ങാൻ കഴിയുന്നൊരു ബിസിനസാണ് ഇതെന്ന് സാജിദ് പറയുന്നു.
നാട്ടിലെ ബേക്കറികളിലും ടീഷോപ്പുകളിലും സാധാരണ കുടുംബങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ വഴിയും മികച്ച വിൽപന. ലഭിക്കുന്നു. മെഡിക്കൽ ഷോപ്പുകൾ, വിതരണക്കാർ വഴിയും കച്ചവടമുണ്ട്. സ്വന്തം വെബ്സൈറ്റായ http://www.eccoheal.in വഴിയും വിൽപന നടക്കുന്നു.
നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വിതരണക്കാർ ഉണ്ട്. മറ്റു ജില്ലകളിലും വന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ വഴി കേരളത്തിന് അകത്തും പുറത്തും വിൽപന കിട്ടുന്നു. ബേക്കറി, ഹോട്ടൽ പോലുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് മൊത്തമായി വിറ്റുവരുന്നുണ്ട്. ഇലയ്ക്ക് 50 ഗ്രാമിന് 110 മുതൽ 150 രൂപ വരെയാണ് വില വരുന്നത്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്