Connect with us

Breaking News

ശ്രദ്ധിക്കുക! ഇന്നെങ്കിലും ഈ ഇടപാടുകൾ തീർത്തില്ലെങ്കിൽ പണിയാകും

Published

on

Share our post

മാർച്ച് 31 ന് മുൻപ്, അതായത് നാളേയ്ക്കകം ചെയ്തുതീർക്കേണ്ട  സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല  കാര്യങ്ങളുമുണ്ട്. ഇന്നും നാളെയുമായി ഇവ ചെയ്തില്ലെങ്കിൽ ഇനി പല  ഇളവുകളും  ലഭിച്ചേക്കില്ല എന്ന് മാത്രമല്ല ഫൈൻ കിട്ടുകയും ചെയ്യും. അതുകൊണ്ട് അവസാന ദിവസമെങ്കിലും ഈ സാമ്പത്തിക വർഷം നിശ്ചയമായും ചെയ്തുതീർക്കേണ്ട കാര്യങ്ങൾ നിർബന്ധമായി ചെയ്യുക. 

പാൻ-ആധാർ 

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുവാനുള്ള അവസാനതീയതി മാർച്ച് 31, 2022 ആണ്. ഇതിനു ശേഷവും ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ലഭിക്കും. കൂടാതെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 272-ബി പ്രകാരം പാൻ കാർഡ് നിഷ്ക്രിയമായും കണക്കാക്കും. 

കെ.വൈ.സി 

വിവിധ സാമ്പത്തിക ഇടപാടുകൾക്ക്‌ കെ.വൈ.സി സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 31 ആണ്. ബാങ്കുകൾ, ഓഹരി വ്യാപാര അക്കൗണ്ടുകൾ, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങിയവയിൽ  നിർബന്ധമായി കെ.വൈ.സി സമർപ്പിക്കണം. പ്രധാന മന്ത്രി കിസാൻ പദ്ധതികളിൽ കെ.വൈ.സി സമർപ്പിക്കേണ്ട തിയതിയും മാർച്ച്  31 ആണ്. 

വൈകിയ ആദായ നികുതി റിട്ടേൺ 

2020-21 വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അത് സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്.നിശ്ചിത തിയതിക്ക് ശേഷം അടച്ചില്ലെങ്കിൽ ആദായ നികുതി നിയമം അനുസരിച്ച്, 10,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഐ ടി ആറിൽ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ പുതുക്കി സമർപ്പിക്കുവാനുള്ള അവസരം ഉണ്ട്. 

പ്രധാനമന്ത്രി ആവാസ് യോജന 

ഈ പദ്ധതിയുടെ മൂന്നാം ഘട്ട അപേക്ഷകൾ ഫയൽ  ചെയ്യുന്നതിനുള്ള സമയ പരിധി മാർച്ച്  31ന് അവസാനിക്കും. 

മുൻ‌കൂർ നികുതി അടക്കൽ 

സാമ്പത്തിക വർഷാവസാനം സാധാരണ നികുതി അടയ്ക്കുന്നതിന് പകരം വർഷത്തിൽ 4 തവണ മുൻ‌കൂർ നികുതി അടക്കാം. ഒരു വ്യക്തിയുടെ വാർഷിക നികുതി ബാധ്യത 10,000 രൂപക്ക് മുകളിലാണെങ്കിൽ മുൻ‌കൂർ നികുതി അടക്കേണ്ടതുണ്ട്. നാലാമത്തെ ഗഡു അടക്കേണ്ടതിന്റെ അവസാനതീയതി മാർച്ച്  31 ആണ്. 

നികുതി ഇളവ് നിക്ഷേപങ്ങൾ 

മാർച്ച് 31 ന് മുൻപായി നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾ നടത്തണം. അതിനു ശേഷം നടത്തുന്ന നിക്ഷേപങ്ങൾ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കില്ല.പി.പി.എഫിലും, എൻ.പി.എസിലും നിക്ഷേപിക്കേണ്ട  തുക അടച്ചില്ലെങ്കിൽ  ഈ രണ്ടു ദിവസത്തിനുള്ളിൽ തന്നെ നിശ്ചയമായും ചെയ്യുക.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!