Connect with us

Breaking News

തദ്ദേശസ്ഥാപനങ്ങളിലേക്കും സ്വകാര്യ പങ്കാളിത്തം

Published

on

Share our post

പാലക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾക്കും സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സ്വീകരിക്കാമെന്ന് സർക്കാരിന്റെ മാർഗരേഖ. സി.പി.എമ്മിന്റെ വികസന നയരേഖയുടെ ചുവടുപിടിച്ചാണ് തദ്ദേശ ഭരണ വകുപ്പിന്റെ നിർദേശം.കേരള ബാങ്കിൽനിന്നും ദേശസാൽകൃത ബാങ്കുകളിൽനിന്നും വായ്പയെടുത്തും പദ്ധതികൾ നടപ്പാക്കാം. തിരഞ്ഞെടുത്ത പദ്ധതികൾക്ക് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സി.എസ്.ആർ) നേടാം. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ, അധിക ഫണ്ട് സ്വയം കണ്ടെത്തി സാമ്പത്തിക വികസനവും തെ‍ാഴിലവസരങ്ങളും സൃഷ്ടിക്കണമെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയുമായി സഹകരിക്കാൻ നേരത്തെ അനുവാദമുണ്ടെങ്കിലും ഇത്തവണ അതു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനാകും. പങ്കാളിത്തത്തിനുള്ള വ്യവസ്ഥകൾ ഉൾപ്പെടെ വിശദമായ മാർഗരേഖ പിന്നീട് നൽകും.

സഹകരണ, സ്വകാര്യ പങ്കാളിത്തത്തിന് ഉൽപാദനമേഖലയ്ക്കാണ് മുൻഗണന നൽകേണ്ടത്. തിരഞ്ഞെടുത്ത അടിസ്ഥാനവികസന പദ്ധതികൾക്ക് സഹകരണ ഫണ്ട് ലഭ്യമാക്കാം. വിനോദസഞ്ചാരം, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിൽ സ്വകാര്യ മൂലധന നിക്ഷേപം കണ്ടെത്തണം. ഉൽപാദന മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണു മുൻഗണന നൽകേണ്ടത്. തെ‍ാഴിലവസരം സൃഷ്ടിക്കാൻ വിവിധ കമ്പനികളുടെ ശാഖകൾ, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് നവീനരീതിയിൽ അടിസ്ഥാനസൗകര്യമെ‍ാരുക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കാം.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!