Connect with us

Breaking News

പേരാവൂർ ടൗണിൻ്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം വരുന്നു

Published

on

Share our post

ന്യൂസ് ഹണ്ട് ബ്യൂറോ

പേരാവൂർ: ടൗണിൻ്റെ മുഖഛായ മാറ്റുന്ന വൈവിധ്യങ്ങളായ പദ്ധതികൾക്ക് ഊന്നൽ നല്കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.26 കോടി 86 ലക്ഷം രൂപ വരവും 26 കോടി 25 ലക്ഷം രൂപ ചിലവും 61 ലക്ഷം രൂപ മിച്ചവും പ്രതീക്കുന്നതാണ് ബജറ്റ്.

ടൗണിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്റ്റേഡിയം, കാർഷിക ചന്ത, പാർക്കിംഗ് ഏരിയ, പൂന്തോട്ടം,കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങുന്ന വിനോദ വിഞ്ജാന കേന്ദ്രത്തിന് ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ടൗണിലെ മലിനജലം സമീപ തോടുകളിലും പുഴകളിലുമൊഴുക്കി ജലസ്രോതസുകൾ മലിനമാക്കുന്നത് തടയാൻ ‘വാട്ടർ റീ സൈക്കിൾ’ പദ്ധതി ആരംഭിക്കും.’തെളിനീർ’ പദ്ധതിയിൽ മലിനജലത്തെ മൂന്നായി തരം തിരിക്കാനുള്ള സംസ്കരണ യൂണിറ്റിന് 50 ലക്ഷം രൂപ ബജറ്റിലുണ്ട്.

ടൗണിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ശേഖരിച്ച് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കും. വഴിയിട സൗഹൃദ ശുചിമുറികൾ, ടൗൺ സൗന്ദര്യവത്കരണം, ശ്മശാന സൗന്ദര്യവത്കരണം, പച്ചത്തുരുത്ത് എന്നിവക്ക് 25 ലക്ഷം രൂപ വകയിരുത്തി.

ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളെ ഒരു കുടക്കീഴിലാക്കാൻ മത്സ്യ മാർക്കറ്റ് കോംപ്ളക്സ് നിർമിക്കും.ഇതിന് രണ്ട് കോടി അനുവദിച്ചു.

പ്ലാസ്റ്റിക് മുക്ത പേരാവൂരിനായി ബദൽ ഉത്പന്ന നിർമാണ യൂണിറ്റുകൾ നിർമിക്കാൻ പത്ത് ലക്ഷം,പ്രകൃതിദുരന്തങ്ങളെ നേരിടാൻ ദുരന്തനിവാരണ ഷെൽട്ടർ നിർമിക്കുന്നതിന് 20 ലക്ഷം, നടപ്പാത നിർമാണം, റോഡുകളുടെ വികസനവും പുതിയ റോഡുകൾ നിർമിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മൂന്ന് കോടി, കുടിവെള്ള പദ്ധതികൾക്ക് 25 ലക്ഷം എന്നിവ ബജറ്റിലുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ വീടുകളിലും സോക്പിറ്റ്, കംപോസ്റ്റ് പിറ്റ് ,കിണർ റീചാർജ്, ആട്ടിൻ കൂട്, കോഴിക്കൂട്, തൊഴുത്ത്, അസോള ടാങ്ക് എന്നിവ നിർമിക്കും. ശുചിത്വ – ജല സംരക്ഷണ പ്രവൃത്തികൾ, കയർ ഭൂവസ്ത്രം കൊണ്ടുള്ള പ്രവൃത്തികൾ, കോൺക്രീറ്റ് പ്രവൃത്തികൾ തുടങ്ങിയവക്ക് ഏഴ് കോടി വകയിരുത്തിയിട്ടുണ്ട്.

രണ്ട് ആദിവാസി കോളനികളെ മാതൃകാ കോളനികളാക്കാൻ 40 ലക്ഷം ബജറ്റിലുണ്ട്. ഒരു എസ്. ടി കോളനി ഏറ്റെടുത്ത് സമഗ്ര വികസനം നടപ്പാക്കും.

സ്ത്രീകൾക്ക് വേണ്ടി ജെൻ്റർ റിസോഴ്സ് സെൻറർ, യോഗ പരിശീലന കേന്ദ്രം, വിവിധ ബോധവത്കരണ പരിപാടികൾക്ക് 23 ലക്ഷം, വയോജനങ്ങൾക്ക് പകൽ വീട് നിർമിക്കാൻ പത്ത് ലക്ഷം, പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് നാല് ലക്ഷം, അങ്കണവാടികൾക്ക് 25 ലക്ഷം, കിടപ്പ് രോഗികളുടെ പരിചരണത്തിന് ആറ് ലക്ഷവും ബജറ്റിലുണ്ട്.

കുട്ടികളുടെ സമഗ്ര വികസനത്തിന് 15 ലക്ഷം, കൃഷി വികസനത്തിന് അഞ്ച് ലക്ഷം, ഇടവിള കൃഷിക്ക് അഞ്ച് ലക്ഷം, പാടശേഖരങ്ങളിൽ നടുത്തോട് നിർമാണത്തിന് 30 ലക്ഷവും ബജറ്റിലുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ,എം.ഷൈലജ, കെ.വി.ശരത്, റീന മനോഹരൻ, ജോസ് ആൻറണി, നൂറുദ്ദീൻ മുള്ളേരിക്കൽ, സെക്രട്ടറി ശശീന്ദ്രൻ, അസി.സെക്ര.ജോഷ്വ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!