Connect with us

Breaking News

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; പാർശ്വവല്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന

Published

on

Share our post

പേരാവൂർ : ദാരിദ്ര്യമനുഭവിക്കുന്നപാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. കാർഷിക, ആരോഗ്യ, ഉത്പാദന, സേവന മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് 58.57 കോടി വരവും 58.54 കോടി ചിലവും രണ്ടര ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. 

പട്ടികജാതി-പട്ടിക വർഗ മേഖലയിൽ ഭവന നിർമാണത്തിന് രണ്ട് കോടി 80 ലക്ഷം, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് 35 ലക്ഷം, കോളനികളിൽ കുടിവെള്ളം ലഭ്യമാക്കാൻ 40 ലക്ഷം, പഠനമുറികൾക്ക് 15 ലക്ഷം, വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, സാംസ്‌കാരിക നിലയം നിർമിക്കാൻ 10 ലക്ഷം എന്നിവ വകയിരുത്തി.
യു.പി.എസ്.സി, പി.എസ്.സി പരീക്ഷകളിൽ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ബ്ലോക്ക് ഓഫീസിൽ റഫറൻസ് ലൈബ്രറിക്ക് അഞ്ച് ലക്ഷം രൂപയും വയോജന വിശ്രമകേന്ദ്രം നിർമിക്കാൻ 15 ലക്ഷവും വകയിരുത്തി. താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആസ്പത്രി നവീകരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ഡയാലിസിസ് രോഗികൾക്ക് മരുന്നു വാങ്ങാൻ 20 ലക്ഷം, ജീവനക്കാർക്ക് വേതനം നല്കാൻ 15 ലക്ഷം, ആസ്പത്രിയുടെ ദൈനംദിന ചിലവുകൾക്ക് 10 ലക്ഷം, മരുന്നും ഉപകരണങ്ങളും വാങ്ങാൻ 35 ലക്ഷം, ഡയാലിസിസ് ജീവനക്കാർക്ക് വേതനം നല്കാൻ 23 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ജൈവവൈവിധ്യം സംരക്ഷിക്കാൻ ജലജീവൻ പദ്ധതിയുമായി സഹകരിച്ച് ബാവലിപ്പുഴയും പഞ്ചായത്തുകളിലെ കൈത്തോടുകളും സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് തീറ്റപുൽ കൃഷിക്കും തൊഴുത്ത് നിർമാണത്തിനും പാലിന് സബ്‌സിഡിക്കുമായി ക്ഷീരസമൃദ്ധി പദ്ധതി നടപ്പാക്കും. പാലുല്പാദനബോണസ് നല്കാൻ 35 ലക്ഷം, പാടശേഖര സംരക്ഷണത്തിനും ജലസേചനത്തിന് നടുത്തോട് നിർമിക്കാനും 30 ലക്ഷം എന്നിവയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ പ്രവർത്തികൾക്ക് 41 കോടി 63 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

വനിതകളുടെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾക്ക് യോഗ സെന്റർ, ജിംനേഷ്യം എന്നിവ തുടങ്ങാൻ സദ്ഭാവന പദ്ധതിയിൽ അഞ്ച് കോടി വകയിരുത്തി. മണത്തണ സദ്ഭാവന മണ്ഡപത്തിന് ഒരു കോടി 40 ലക്ഷം, വിനോദ വിഞ്ജാന കേന്രം നിർമിക്കാൻ 20 ലക്ഷം, വിവിധ കുടിവെള്ള പദ്ധതികൾക്ക് 60 ലക്ഷം, റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ റോഡ് നിർമിക്കാനും മൂന്ന് കോടി, നെൽകൃഷി കൂലിചിലവിന് സബ്‌സിഡി തുക നല്കാൻ അഞ്ച് ലക്ഷം, കരനെൽ കൃഷിക്ക് അഞ്ച് ലക്ഷം, പച്ചക്കറി ഗ്രൂപ്പുകൾക്കും തരിശു നെൽകൃഷിക്കും പത്ത് ലക്ഷം രൂപയും ബജറ്റിലുണ്ട്.

ഭവനനിർമാണത്തിന് നാലു ലക്ഷം രൂപ പ്രകാരം 28 കുടുംബങ്ങൾക്ക് ഒരു കോടി 12 ലക്ഷം നല്കും. സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ 20 ലക്ഷം വകയിരുത്തി. ബ്ലോക്ക് പരിധിയിലെ യുവാക്കളുടെ കൂട്ടായ്മ രൂപവത്കരിച്ച് മരച്ചീനി, നേന്ത്രക്കായ എന്നിവ മൂല്യവർദ്ധിത ഉത്പന്നമാക്കി ‘പേരാവൂർ ഫുഡ്‌സ്’ എന്ന പേരിൽ വിപണിയിലിറക്കാൻ അഞ്ച് ലക്ഷം നല്കും.

ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലൻ, ആന്റണി സെബാസ്റ്റ്യൻ, വി. ഹൈമാവതി, ടി. ബിന്ദു, ബ്ലോക്ക് അംഗങ്ങളായ മൈഥിലി രമണൻ, പാൽ ഗോപാലൻ, ഷിഹാബ് പട്ടാരി, പ്രേമി പ്രേമൻ എന്നിവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!