Breaking News
ആത്മവിശ്വാസത്തോടെ ഒരുങ്ങാം പരീക്ഷകൾക്ക്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു.
കോവിഡ് കാലത്ത് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ക്ലാസ് മുറി പഠനവും പൂർണമായും സാധ്യമായിട്ടില്ലാത്ത വിദ്യാർഥികൾ നേരിടാൻ പോകുന്ന ഈ പരീക്ഷകൾക്ക്, അവരുടെ തുടർപഠനത്തിന്റെ ഗതി തീരുമാനിക്കുന്നതിൽ വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ദിവസങ്ങൾ നീളുന്ന ഈ പരീക്ഷയിൽ മാനസികവും ശാരീരികവുമായുള്ള ഉണർവും ആരോഗ്യവും നിലനിർത്താൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അവസാനഘട്ട തയാറെടുപ്പുകൾക്കായി ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
ചോദ്യപേപ്പർ ഘടന മനസ്സിലാക്കുക
2022 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പൊതുപരീക്ഷയുടെ ഫൈനൽ പരീക്ഷ ചോദ്യപേപ്പർ പാറ്റേണുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻവർഷത്തെ ഘടനയിൽ നിന്നു ചില മാറ്റങ്ങൾ ഇത്തവണയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ നടന്ന പരീക്ഷകൾക്കു വേണ്ടി പ്രഖ്യാപിക്കപ്പെട്ട വിധം പാഠഭാഗങ്ങളിലെ ‘ഫോക്കസ് ഏരിയ’കളിൽ മാത്രം ഒതുങ്ങുന്നതാവില്ല ഇത്തവണ ചോദ്യങ്ങൾ. ഉയർന്ന മാർക്ക് ലഭിക്കണമെങ്കിൽ ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള പാഠഭാഗങ്ങളും പഠിക്കണം. ഇഷ്ടമുള്ള ചോദ്യം തിരഞ്ഞെടുത്തെഴുതാൻ അവസരമില്ലാത്ത വിഭാഗം ചോദ്യങ്ങളും ഇത്തവണയുണ്ട്.
റിവിഷൻ ചെക്ക് ലിസ്റ്റ്
റിവിഷൻ ഫലപ്രദമായി നടത്താനായാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം. അതിനായി ഒരു നല്ല ചെക്ക് ലിസ്റ്റ് തയാറാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ വിഷയങ്ങളുടെയും പഠനലക്ഷ്യങ്ങൾ വിദ്യാഭ്യാസ വകുപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയനുസരിച്ചാണ് അധ്യാപകർ പഠിപ്പിച്ചിട്ടുണ്ടാവുക. അധ്യയനം ഫലപ്രദമായി നടന്നോ എന്നു പരിശോധിക്കുന്ന പരീക്ഷാ ചോദ്യങ്ങളും ഈ ‘പഠനലക്ഷ്യങ്ങളിൽ’ ഊന്നിയുള്ളതാകും. അതുകൊണ്ട്, പഠനലക്ഷ്യങ്ങളുടെ പട്ടിക തയാറാക്കുക. അവയുടെ അടിസ്ഥാനത്തിലാണ് റിവിഷൻ നടത്തേണ്ടത്. പഠിച്ച കാര്യങ്ങൾ ഓരോന്നും സ്വയം വിലയിരുത്തി, പൂർണപഠനം, ഭാഗികപഠനം, പഠിച്ചിട്ടില്ല എന്നിങ്ങനെ പട്ടികയിൽ അടയാളപ്പെടുത്തുക. അതിനുശേഷം അതുവരെ പഠിക്കാത്തതോ, ഭാഗികമായി മാത്രം പഠിച്ചതോ ആയ കാര്യങ്ങൾ പൂർത്തീകരിക്കാൻ എത്ര സമയം വേണമെന്നും ആരുടെ സഹായം തേടാമെന്നും തീരുമാനിക്കുക.
റിവിഷൻ ടൈം ടേബിൾ
തയാറാക്കിയ ചെക്ക് ലിസ്റ്റ് അനുസരിച്ച് ആവശ്യമായ പഠനസമയം കണക്കാക്കിയാൽ പിന്നെ നല്ല റിവിഷൻ ടൈംടേബിൾ തയാറാക്കണം. ഓരോ വിഷയത്തിനും ആവശ്യമായ സമയക്രമീകരണം നടത്തുക. പരീക്ഷാദിനങ്ങൾക്കനുസരിച്ചു ലഭ്യമായ ദിവസങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തുക. ഈ ടൈംടേബിൾ അനുസരിച്ചു പഠനം മുന്നോട്ടു പോകുന്നില്ലേ എന്നു വിലയിരുത്താൻ രക്ഷിതാക്കളുടെ സഹായം തേടാം. ഈ സമയം കൊണ്ട് അധ്യാപകരിൽ നിന്നോ സഹപാഠികളിൽ നിന്നോ സംശയനിവാരണവും നടത്താം.
എഴുതി പരിശീലിക്കുക
കേട്ടും കണ്ടും വായിച്ചും പഠിച്ചാൽ മാത്രം പോരാ, പരീക്ഷയിൽ അവയെല്ലാം നന്നായി എഴുതി ഫലിപ്പിച്ചാലേ മാർക്ക് ലഭിക്കൂ. ഓരോ ചോദ്യത്തിനും മാർക്കനുസരിച്ച്, സമയക്രമീകരണത്തോടെ പരീക്ഷയെഴുതാൻ പരിശീലിക്കേണ്ടതുണ്ട്. ഓൺലൈൻ പഠനകാലത്ത് എഴുത്തിൽ നിന്ന് അകലം സംഭവിച്ചിട്ടുള്ള വിദ്യാർഥികൾ പരീക്ഷാ ഹാളിൽ പ്രയാസപ്പെടാതിരിക്കാൻ എഴുത്തുപരീക്ഷാ പരിശീലനം നേടുന്നത് ഉചിതമാണ്. സമയം ക്രമീകരിച്ചെഴുതാൻ ഡയഗ്രങ്ങൾ, പട്ടികകൾ, മൈന്റ് മാപ്പ് പോലുള്ള അവതരണരീതികളും പരിശീലിക്കാവുന്നതാണ്. മറവിയെ മറികടക്കാനും ഇത്തരം പഠനം സഹായിക്കും.
ചോദ്യങ്ങൾക്കനുസരിച്ച് ആശയങ്ങളെ ചുരുക്കിയും വിശദീകരിച്ചും അവതരിപ്പിക്കുന്ന മാതൃകകൾ പരിചയപ്പെടണം. ഇത്തരമൊരു പരിശീലനത്തിനുള്ള അവസരമാണ് മാർച്ച് 16ന് ആരംഭിക്കുന്ന മോഡൽ പരീക്ഷ.
ആരോഗ്യം ശ്രദ്ധിക്കുക
കോവിഡ് വ്യാപനഭീതിയുടെയും കടുത്ത വേനൽച്ചൂടിന്റെയും പശ്ചാത്തലത്തിൽ മൂന്നാഴ്ചയിലേറെ നീളുന്ന പരീക്ഷാക്കാലത്ത് വിദ്യാർഥികൾ ആരോഗ്യസംരക്ഷണത്തിനു മുൻഗണന നൽകണം. വാക്സിനേഷൻ ലഭിച്ചവരായാലും സാമൂഹിക അകലം പാലിക്കാനും മാസ്ക്, സാനിറ്റൈസർ എന്നിവ ശരിയായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ധാരാളം ശുദ്ധജലം കുടിക്കാനും പഴങ്ങൾ, പച്ചക്കറി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക.
ലക്ഷ്യബോധം സൂക്ഷിക്കുക
എസ്എസ്എൽസിക്കും പ്ലസ്ടുവിനും ശേഷം നടത്തേണ്ട ഉപരിപഠന മേഖലയെക്കുറിച്ചോ തിരഞ്ഞെടുക്കേണ്ട കരിയറിനെക്കുറിച്ചോ ഒരു ലക്ഷ്യമുണ്ടെങ്കിൽ അതു പരീക്ഷാപഠനത്തിനുള്ള പ്രചോദനമാകും. മൊബൈൽ ഫോൺ, ടെലിവിഷൻ, വിനോദോപാധികൾ എന്നിവ പഠനത്തിൽ നിന്നു ശ്രദ്ധതിരിക്കാത്ത വിധം ക്രമീകരിച്ചു മാത്രം ഉപയോഗിക്കുക. പരീക്ഷാഭയം, പഠനപ്രശ്നങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങി എന്തുണ്ടായാലും അവയൊന്നും മറച്ചുവയ്ക്കാതിരിക്കുക, പരിശീലനം ലഭിച്ച അധ്യാപകരുടെയും കൗൺസലർമാരുടെയും സേവനം തേടുക.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്