Breaking News
12,13,14 വയസ്സുകാർക്ക് വാക്‌സിൻ നാളെ മുതൽ
ന്യൂഡൽഹി : ഇന്ത്യയിൽ 12–14 പ്രായക്കാർക്ക് കൂടി കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. നാളെ മുതൽ കുത്തിവയ്പ് തുടങ്ങും. ഹൈദരാബാദിലെ ‘ബയോളജിക്കൽ–ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്‌സിനാണ് നൽകുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 15 വയസ്സ് മുതലുള്ളവർക്കു മാത്രമാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ നൽകുന്നത്. ചൈന ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നതിനിടെയാണ് വാക്‌സിൻ നയത്തിലെ നിർണായക മാറ്റം.
60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നിബന്ധനകളില്ലാതെ ബൂസ്റ്റർ ഡോസ് കുത്തിവയ്പെടുക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 60നു മുകളിൽ പ്രായമുള്ളവരിലെ മറ്റു ഗുരുതര രോഗമുള്ളവർക്ക് മാത്രമാണ് നിലവിൽ ബൂസ്റ്റർ ഡോസെടുക്കാൻ അനുമതിയുള്ളത്.
2008, 2009, 2010 വർഷങ്ങളിലായി ജനിച്ച 12 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്‌സിന് അർഹതയുണ്ട്. 15–18 പ്രായക്കാർക്ക് ജനുവരി മുതൽ വാക്‌സിൻ നൽകുന്നുണ്ട്.
കേരളത്തിൽ 12–14 പ്രായക്കാർ 15 ലക്ഷം
തിരുവനന്തപുരം ∙ കേരളത്തിൽ 12–14 പ്രായപരിധിയിൽ കോവിഡ് വാക്സീൻ നൽകേണ്ട 15 ലക്ഷത്തോളം കുട്ടികളുണ്ടാവുമെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക കണക്ക്. ഈ പ്രായപരിധിയിലുള്ളവർക്ക് നൽകുന്ന കോർബെവാക്സ് വാക്സീന്റെ 10,24,700 ഡോസ് ലഭ്യമാണെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു
കോർബെവാക്സ്
28 ദിവസത്തെ ഇടവേളയിൽ നൽകുന്ന 2 ഡോസ് വാക്‌സിനാണ് കോർബെവാക്സ്. ട്രയൽ ഡേറ്റ പുറത്തുവിട്ടിട്ടില്ലെങ്കിലും 90% ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാം. വാക്‌സിൻ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 12–14 പ്രായക്കാർക്ക് കോർബെവാക്സ് മാത്രം നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്