Connect with us

Breaking News

കോവിഡിനെ തുടര്‍ന്ന് വിഷാദവും ഉത്കണ്ഠയും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Published

on

Share our post

കോവിഡ് കേസുകളും ആശുപത്രിവാസങ്ങളും മരണങ്ങളുമൊക്കെ ആഗോളതലത്തില്‍ തന്നെ കുറഞ്ഞു വരികയാണ്. പല രാജ്യങ്ങളിലെയും ജനങ്ങള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍ കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കിയ ആഘാതം മഹാമാരി കഴിഞ്ഞാലും തുടരുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് ഉണ്ടാക്കിയ സാമൂഹിക ഒറ്റപ്പെടല്‍ മൂലം ആഗോളതലത്തില്‍ തന്നെ വിഷാദരോഗവും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തില്‍ വിഷാദരോഗവും ഉത്കണ്ഠയും 25 ശതമാനത്തോളം വര്‍ധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലുണ്ടായതെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. 

ഏകാന്തത, അണുബാധ മൂലം തങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ മരണമോ രോഗസങ്കീര്‍ണതകളോ ഉണ്ടാകുമോ എന്ന ഭയം, ഉറ്റവരുടെയും ഉടയവരുടെയും മരണം സൃഷ്ടിച്ച ഞെട്ടല്‍, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവയെല്ലാം ഉത്കണ്ഠയേറ്റിയ ഘടകങ്ങളാണ്. ആസ്മ, അര്‍ബുദം, ഹൃദ്രോഗം പോലുള്ള സഹരോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് കോവിഡ് മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലില്ല. അതേ സമയം ഇവര്‍ കോവിഡ് ബാധിതരായി കഴിഞ്ഞാല്‍ രോഗം സങ്കീര്‍ണമാകാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനും മരണപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. യുവാക്കളിലും ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മഹാമാരി ആത്മഹത്യ പ്രവണത വര്‍ധിപ്പിച്ചതായും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.  

കോവിഡ് ഏല്‍പ്പിച്ച മാനിസകാരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ആവശ്യമുള്ളത്ര മാനസികാരോഗ്യ വിദഗ്ധര്‍ ഇന്ന് ലോകത്തിലില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 2020ല്‍ ലോകത്താകമാനമുള്ള ഗവണ്‍മെന്‍റുകള്‍ തങ്ങളുടെ ആരോഗ്യ ബജറ്റിന്‍റെ രണ്ട് ശതമാനം മാത്രമാണ് മാനസികാരോഗ്യത്തിനായി ചെലവഴിച്ചതെന്നും ഡബ്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി. കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങളില്‍ ഒരു ലക്ഷം പേര്‍ക്ക് ഒരാളെന്ന നിലയില്‍ മാത്രമാണ് മാനസികാരോഗ്യ പ്രവര്‍ത്തകനുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ മെന്‍റല്‍ ഹെല്‍ത്ത് അറ്റ്ലസ് സര്‍വേ അടിവരയിടുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

Published

on

Share our post

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.


Share our post
Continue Reading

Breaking News

ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

Published

on

Share our post

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്‍റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!