Connect with us

Breaking News

കേരള ഓട്ടോ ലിമിറ്റഡ് യൂണിറ്റ് പിണറായിയിൽ; കണ്ണൂരിനിത് പുത്തനുണർവ്

Published

on

Share our post

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് പിണറായിയിൽ വൈദ്യുത വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടത് കണ്ണൂരിന്റെ വ്യവസായ വികസനത്തിലേക്കുള്ള പുത്തൻചുവടുവെപ്പായി. ലോർഡ്‌സ് ഓട്ടോമാട്ടീവുമായുള്ള സംയുക്ത സംരംഭത്തിനാണ് തിരുവനന്തപുരത്ത് വെച്ച് കെ.എ.എൽ.എം.ഡി. പി.വി. ശശീന്ദ്രനും ലോർഡ്‌സ് മാർക് ഇൻഡസ്ട്രീസ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാദ്ധ്യായയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

കെ.എ.എൽ ലോർഡ്‌സ് ഓട്ടോമോട്ടിവ് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതൽ 30 കോടി രൂപ വരെ ചെലവു വരുന്നതാണ് യൂണിറ്റ്. പിണറായി ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റിന്റെ ( പിക്കോസ്)​ കീഴിലായിരിക്കും കമ്പനി തുടങ്ങുന്നത്. പിക്കോസിന്റെ സ്ഥലം ലീസിനെടുത്താണ് വാഹനനിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്.

ഈ വർഷം അവസാനത്തോടെ ഉത്പ്പാദനം

വൈദ്യുതി വാഹനനയത്തിന് രൂപം നൽകിയ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.ഇൗ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങും. പുതിയ സംരംഭത്തിൽ പരമാവധി ഓഹരികൾ ലോർഡ്‌സ് ഓട്ടോമാട്ടിവിനായിരിക്കും. ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോർഡ്‌സ് ഓട്ടോമോട്ടിവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും വാഹനങ്ങൾ എത്തിക്കാനാണ് യൂണിറ്റിന്റെ പദ്ധതി.

കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളിലായി വ്യവസായവകുപ്പിന്റെ പക്കലുണ്ടായിരുന്ന ഇരിണാവിലെ 120 ഏക്കർ സ്ഥലം കേന്ദ്രസർക്കാരിൽനിന്ന് വിട്ടുകിട്ടാത്തതാണ് പിണറായിയിൽ പിക്കോസിന്റെ പക്കലുള്ള സ്ഥലത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ യൂണിറ്റ് പോകുന്നതിന്പിന്നിൽ.​ കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാൻ പത്തു വർഷം മുമ്പ് കേന്ദ്ര സർക്കാരിന് ഇരിണാവിലെ സ്ഥലം കൈമാറിയിരുന്നു. നിർദ്ദിഷ്ട പദ്ധതിക്ക് ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുതരണം എന്ന ഉപാധിയോടെയായിരുന്നു കൈമാറ്റം. എന്നാൽ കോസ്റ്റ്ഗാർഡ് അക്കാഡമി കർണാടകയിലേക്ക് മാറ്റിയതോടെ ഇരിണാവിലെ സ്ഥലം വെറുതെ കിടക്കുകയാണ്.

കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി ഉപയോഗിക്കാത്തതിനാൽ സ്ഥലം തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ 2016ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് വൈദ്യുതി വാഹനങ്ങളുടെ കമ്പനി ഇവിടെ സ്ഥാപിക്കാനുള്ള ആലോചനയ്ക്ക് തുടക്കമിട്ടത്.സർക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭമെന്ന നിലയിൽ പി .പി .പി അടിസ്ഥാനത്തിൽ കമ്പനി തുടങ്ങാനായിരുന്നു നീക്കം.അന്നു മുതൽ സ്ഥലം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് തയ്യാറായിട്ടില്ല.

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്

കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി തുടങ്ങിയത്. 2012 വരെ 185,000ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012ൽ ഐ.എസ്.ഒ 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും കമ്പനി നിർമ്മിക്കപ്പെടുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന നീംജി ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി നിർമ്മിക്കുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!