ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
വില്ലേജ് ഓഫിസുകളിൽ അനധികൃത ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ; വേതനം നൽകുന്നത് വില്ലേജ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും അനധികൃത ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ മാസങ്ങളായി ദിവസക്കൂലിക്കു പണിയെടുക്കുന്നു. ഇവർക്കു വേതനം നൽകുന്നതു വില്ലേജ് ഉദ്യോഗസ്ഥരും. ഭൂമി തരം മാറ്റ അപേക്ഷകൾ വേഗം തീർപ്പാക്കാൻ 6 മാസത്തേക്കു താൽക്കാലികമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കാൻ റവന്യു വകുപ്പ് ശുപാർശ നൽകിയതോടെയാണ് അനധികൃത ജോലിക്കാരുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വില്ലേജ് ഓഫിസിലെ ഭൂരേഖകളിലെ വിവരങ്ങൾ കംപ്യൂട്ടറിൽ എൻട്രി ചെയ്ത് ഓൺലൈൻ നികുതി അടയ്ക്കുന്നതിനു തയാറാക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. വില്ലേജ് ഉദ്യോഗസ്ഥർ വർഷങ്ങൾക്കു മുൻപു തീർക്കേണ്ടിയിരുന്ന ജോലിയാണ് ‘പുറംപണിക്കരാർ’ പോലെ ഇവരെ ഏൽപിച്ചരിക്കുന്നത്. പ്രതിദിനം 250 മുതൽ 500 രൂപ വരെ ഇവർക്കു വേതനം ലഭിക്കുന്നുണ്ടെന്നാണു സൂചന. എന്നാൽ, ഇതിനുള്ള പണം എവിടെ നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുന്നു എന്നു വ്യക്തമല്ല.
വില്ലേജ് ഓഫിസർമാരുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചു ഓഫിസിലെ ലാപ്ടോപും കംപ്യൂട്ടറും വഴി റവന്യു വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ ഇവർ പ്രവർത്തിക്കുന്ന വിവരം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ് എന്നാണ് ആരോപണം.
ഓൺലൈനായി നികുതി അടയ്ക്കാൻ ലഭിക്കുന്ന അപേക്ഷകൾ അംഗീകരിക്കുന്നതും ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകളിൽ റിപ്പോർട്ട് നൽകുന്നതും ഇ ഡിസ്ട്രിക് പദ്ധതി പ്രകാരം നൽകുന്ന 24 തരം സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെ നൽകുന്നതും വില്ലേജ് ഓഫിസർമാർക്കും സ്പെഷൽ വില്ലേജ് ഓഫിസർമാർക്കും റവന്യു വകുപ്പ് നൽകിയിട്ടുള്ള കംപ്യൂട്ടറുകൾ വഴിയാണ്. വില്ലേജ് അസിസ്റ്റന്റ്, ക്ലാർക്ക്, സ്പെഷൽ വില്ലേജ് ഓഫിസർ (യുഡി ക്ലാർക്ക്), വില്ലേജ് ഓഫിസർ എന്നിവർക്കാണ് ഓൺലൈനായി നികുതി അടയ്ക്കാനുള്ള അപേക്ഷ അംഗീകരിക്കാനുള്ള അധികാരം.
വില്ലേജ് ഓഫിസിലെ തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി റജിസ്റ്റർ (ബിടിആർ) തുടങ്ങിയവയിലെ വിവരങ്ങൾ പരിശോധിച്ചു കുറ്റമറ്റതമാണെന്ന് ഉറപ്പാക്കി വൺടൈം വെരിഫിക്കേഷൻ നടത്തിയാലേ ഭൂനികുതി ഓൺലൈനായി അടയ്ക്കാനാകു. എല്ലാ വില്ലേജിലും ഈ നടപടിക്രമം വർഷങ്ങൾക്കു മുൻപു പൂർത്തിയാക്കണമായിരുന്നു. എന്നാൽ, ജീവനക്കാരുടെ കുറവും പണിയിലെ മെല്ലെപ്പോക്കും കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളും പറഞ്ഞ് ഇതു പൂർത്തിയാകാതെ നീണ്ടു. പഴയ പോലെ ഭൂനികുതി രസീത് കൈ കൊണ്ട് എഴുതി നൽകാൻ റവന്യു വകുപ്പ് അനുവദിക്കുന്നില്ല. വകുപ്പിന്റെ പോർട്ടൽ വഴി റജിസ്റ്റർ ചെയ്ത് വില്ലേജ് ഓഫിസറുടെ അംഗികാരം ലഭിച്ചാൽ നികുതി അടയ്ക്കാം.
വൺ ടൈം വെരിഫിക്കേഷൻ നടത്താത്തതിനാൽ നികുതി അടയ്ക്കാൻ കഴിയാത്ത ആയിരക്കണക്കിനു ഭൂവുടമകളുണ്ട്. ഇതോടെയാണ് അനധികൃതമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ വില്ലേജ് ഓഫിസർമാർ തന്നെ നിയോഗിച്ചു തുടങ്ങിയത്. ഇവർ എൻട്രി ചെയ്യുന്ന വിവരങ്ങളിൽ പലതിലും തെറ്റുകളും കടന്നുകൂടുന്നു. ഭൂവുടമ നികുതി അടയ്ക്കുന്നതിനു മുന്നോടിയായി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കുമ്പോഴാണ് സർവേ നമ്പർ, തണ്ടപ്പേര് നമ്പർ, വിസ്തീർണം എന്നിവയിൽ ഉൾപ്പെടെയുള്ള തെറ്റു കണ്ടെത്തുക. ഇതു പരിശോധിക്കാതെയും ശ്രദ്ധിക്കാതെയും നികുതി അടയ്ക്കുന്ന ഭൂവുടമകൾ പ്രയാസത്തിലാവുകയും ചെയ്യുന്നു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login