Connect with us

Breaking News

ഉപരോധം, ഭീഷണി; മാതമംഗലത്ത് രണ്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ചു

Published

on

Share our post

മാതമംഗലം(കണ്ണൂർ): മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) ഉപരോധംകാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടി. മാതമംഗലം-പേരൂൽ റോഡിലെ എസ്.ആർ. അസോസിയേറ്റ്സ് എന്ന ഹാർഡ്‌വേർ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വിൽക്കുന്ന എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷൻസ് എന്ന കടയുമാണ് അടച്ചത്.

ആറുമാസം മുൻപ്‌ തുടങ്ങിയ എസ്.ആർ. അസോസിയേറ്റ്സിനു സമീപം 50 ദിവസമായി സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ ഉപരോധസമരം നടത്തുകയാണ്. കയറ്റിയിറക്കിന് കോടതിവിധിയെത്തുടർന്ന് നാലു ജീവനക്കാരെ നിയമിച്ചതാണ് പ്രശ്നത്തിനു കാരണം. ആദ്യം കടയിൽ കയറി ജീവനക്കാരെ ആക്രമിച്ചിരുന്നു. പിന്നീട് ഉപരോധം തുടങ്ങി.

കടയിൽ വരുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതായി കടയുടമ റബീഹ് മുഹമ്മദ് പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നും പറഞ്ഞു. എസ്.ആർ. അസോസിയേറ്റ്സിൽനിന്ന് സാധനം വാങ്ങിയെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ ആക്രമിച്ച യൂത്ത് ലീഗ് നേതാവും എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷൻസ് സ്ഥാപന ഉടമയുമായ അഫ്സൽ കുഴിക്കാടും സ്വന്തം സ്ഥാപനം അടച്ചു. എസ്.ആർ. അസോസിയേറ്റ്‌സിന് സഹായം ചെയ്യുന്നു എന്നാരോപിച്ചാണ് തന്നെ സി.ഐ.ടി.യു. ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കട അടപ്പിച്ചിട്ടില്ല -സി.ഐ.ടി.യു.

എസ്.ആർ. അസോസിയേറ്റ്സ് സി.ഐ.ടി.യു. അടപ്പിച്ചിട്ടില്ല. കടയിൽ വരുന്നവരെ ഭീഷണിപ്പെടുത്തിയിട്ടുമില്ല. തൊഴിൽനിയമങ്ങൾ ലംഘിക്കുന്ന നിലപാടാണ് എസ്.ആർ. അസോസിയേറ്റ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. യൂണിയൻ നടത്തിയത് ഗാന്ധിയൻസമരമാണ്.

പി.വി. ശങ്കരൻ, മാതമംഗലം ഡിവിഷൻ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.)

സി.ഐ.ടി.യു. നിരന്തരം ആക്രമിക്കുന്നു

സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ നിരന്തരം ആക്രമിക്കുകയാണ്. എസ്.ആർ. അസോസിയേറ്റ്സിൽ സി.സി.ടി.വി. സ്ഥാപിച്ചത് ഞാനാണ്. ആക്രമിച്ചവർക്കെതിരേ പോലീസ് നടപടിയെടുക്കുന്നില്ല.- അഫ്സൽ കുഴിക്കാട്, എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷൻസ് ഉടമ


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!