Breaking News
വനിതകൾക്ക് ആശ്വാസം; ഇനി സാനിറ്ററി നാപ്കിന്‍ എളുപ്പത്തിൽ വീട്ടിൽ സംസ്‌കരിക്കാം

പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത വിധത്തിൽ സുരക്ഷിതമായ വിധത്തിലുള്ള സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണം ഏറെ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇവിടെയാണ് ഈ ദമ്പതികള്‍ വികസിപ്പിച്ചെടുത്ത ഗാർഹികമായി ഉപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റർ ശ്രദ്ധേയമാകുന്നത്. പരിസ്ഥിതിയെ യാതൊരു തരത്തിലും ബാധിക്കാതെ സാനിറ്ററി നാപ്കിനുകള്‍ 10 മിനിറ്റ് കൊണ്ട് ചാരമാക്കുന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. എറണാകുളത്ത് തെക്കൻ പറവൂര്‍ സ്വദേശികളായ ഡോ. നിതീഷ് എന്‍.ആര്‍-ഡോ. മിനു പ്രാണ്‍ എന്നിവരാണ് ഉപകരണത്തിന് പിന്നിലെ ദമ്പതികൾ. ഡോ. നിതീഷിന് തോന്നിയ ആശയം അദേഹത്തിന്റെ ദീര്‍ഘവിക്ഷണവും ചേര്‍ന്നതോടെ പ്രാവര്‍ത്തികമാവുകയായിരുന്നു. തെക്കന്‍ പറവൂരിലുള്ള കൈസൺ ഒ.ഇ.എം ഇൻഡസ്ട്രീസ് ആണ് ഇവരുടെ സ്ഥാപനം.
പത്ത് മിനിറ്റിനുള്ളില്‍ ചാരം
ഒരു ദശാബ്ദം മുമ്പ് 2012 ലാണ് വീടുകളിലുപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റര്‍ കണ്ടുപിടിക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ തുടങ്ങിയ അന്വേഷണമാണ് ഒടുവില്‍ 2016 ൽ എ.വി.ബി എന്ന സാനിറ്ററി ഇന്‍സിനിറേറ്ററായി പരിണമിച്ചത്. നാപ്കിനുകള്‍ ഈ ഉപകരണത്തില്‍ നിക്ഷേപിച്ച് ഓണ്‍ ആക്കിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ വെറും ചാരമായി മാറും.
മൂന്ന് വ്യത്യസ്ത വലുപ്പത്തിലാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. വീടുകളിലുപയോഗിക്കുന്ന ഏറ്റവും ചെറിയ മെഷിനില്‍ ആറ് സാനിറ്ററി നാപ്കിനുകള്‍ ഒരേ സമയം സംസ്‌കരിക്കാം. 7500 രൂപയാണ് ഇതിന്റെ വില. വീടുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇത് ഉചിതം. വളരെ ചെറിയ ഈ ഉപകരണം ബാത്ത്റൂമിനുള്ളിൽ തന്നെ സ്ഥാപിക്കാം. ഇതിൽനിന്നുള്ള ചാരം വളമായി ഉപയോഗിക്കുകയോ ടോയ് ലറ്റിൽ ഫ്ളഷ് ചെയ്യുകയോ ആകാം. ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന ഇടത്തരം മെഷിനില്‍ 20 നാപ്കിനുകള്‍ വരെ സംസ്‌കരിക്കാം. 12500 രൂപയാണ് ഇതിന്റെ വില. ഡയപ്പറുൾപ്പെടെ കത്തിക്കാവുന്ന ഏറ്റവും വലിയ ഉപകരണത്തിന് 26,500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 40 സാനിറ്ററി നാപ്കിനുകള്‍ വരെ ഒരേ സമയം സംസ്‌കരിക്കാന്‍ സാധിക്കും. പ്രായമായവർ ഉപയോഗിക്കുന്ന ഡയപ്പറും ഇതിൽ സുരക്ഷിതമായി കത്തിക്കാനാകും.
കോവിഡ് കാലത്ത് ആവശ്യക്കാരേറെ
ഒരു സാനിറ്ററി നാപ്കിന്‍ പ്രകൃതിയില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് മണ്ണില്‍ അലിയുവാന്‍ 800 വര്‍ഷമെടുക്കുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിക്ക് ഒരു രീതിയിലുമുള്ള ദോഷവുമേല്‍ക്കാതെ സംസ്‌കരിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഉപകരണത്തിന്റെ പിറവിയെന്ന് ഡോ. നിതീഷ് പറയുന്നു. സ്മാര്‍ട് ക്ലാസ് റൂമുകളുടെ പ്രചരണാര്‍ത്ഥം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍നാടുകളില്‍ സഞ്ചരിച്ച വേളയിലാണ് സാനിറ്ററി നാപ്കിനുകള്‍ അവിടെ എത്രമാത്രം അന്യമാണെന്ന് അറിയുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അവിടുളള വിദ്യാലയങ്ങളില്‍ സാനിറ്ററി വൈന്‍ഡിങ് മെഷിനുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്ത നിതീഷ് പിന്നീടാണ് ഇതിന്റെ സംസ്‌കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുന്നതും ഇന്‍സിനിറേറ്ററിലേയ്ക്ക് എത്തുന്നതും. തമിഴ്നാ നട്ടിലും കർണാടകയിലും പെണ്ണുങ്ങൾ ഇത് വളരെ മുന്നേ തന്നെ സ്വീകരിച്ചെങ്കിലും കേരളത്തിൽ ഈ കോവിഡ് കാലത്താണ് ആവശ്യക്കാരേറിയതെന്ന് നിതീഷ് പറഞ്ഞു. ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ബംഗളൂരൂ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രിംസ് യൂണിവേഴ്‌സിറ്റി നിതീഷിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. ആയുര്‍വേദ ഡോക്ടറാണ് ഭാര്യ മിനു.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login