Breaking News
പൊലീസിൽ മൂന്ന് പുതിയ വിഭാഗങ്ങൾ; 1660 പുതിയ തസ്തികകൾക്ക് അനുമതി
തിരുവനന്തപുരം : സൈബർ, പോക്സോ, സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്ക് പൊലീസിൽ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കാൻ അനുമതി. ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യമുള്ളവരെ പൊലീസിൽനിന്ന് കണ്ടെത്തി അതതു വിഭാഗങ്ങളിൽ സ്ഥിരമായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിനെ ആധുനീകരിക്കാനുള്ള ഈ ശുപാർശ ഇപ്പോഴത്തെ വിമർശനങ്ങളുടെ സാഹചര്യത്തിൽ ഉടൻ നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനായി 1660 പുതിയ തസ്തികകൾ അനുവദിക്കണമെന്ന ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. പൊലീസിൽ നിലവിലുള്ള 225 തസ്തികകൾ നിർത്തലാക്കുകയും ചെയ്യും.
1 സൈബർ വിഭാഗം
കുതിച്ചുയരുന്ന സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സൈബർ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് ഡിവിഷൻ (സി.ഐ.ആർ.ഡി). തലവൻ എഡിജിപി. ഇതിനായി എക്സ് കേഡർ പദവിയിൽ എ.ഡി.ജി.പി.യെ പ്രത്യേകം നിയമിക്കും. ഒരു ഐ.ജി. തസ്തികയും ഇങ്ങനെ സൃഷ്ടിക്കും. ഉത്തര, ദക്ഷിണ മേഖലകളുടെ ചുമതലയ്ക്ക് ഓരോ എസ്.പി. വീതം. ജില്ലകൾ തിരിച്ച് 4 റേഞ്ചുകൾ ഓരോ ഡി.വൈ.എസ്.പി.ക്ക് കീഴിൽ. ആകെ 827 തസ്തികകൾ. നിലവിലെ 19 സൈബർ പൊലീസ് സ്റ്റേഷനുകളിൽ വരുന്ന കേസുകൾക്ക് പുറമേ മറ്റു സ്റ്റേഷനുകളിലെ സൈബർ കേസുകളും പുതിയ വിഭാഗം അന്വേഷിക്കും. നിലവിലുള്ള സൈബർ ഡോം പൂർണമായും ഗവേഷണത്തിൽ ശ്രദ്ധിക്കും.
2 പോക്സോ
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്സോ കേസുകൾ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. വർഷം ശരാശരി 3000 കേസ്. കഴിഞ്ഞ സെപ്റ്റംബർ വരെ മൊത്തം 17,252 കേസ്. ഇതിൽ 4266 കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടില്ല. പോക്സോ കേസുകൾക്കായി 28 അതിവേഗ കോടതികൾ വരുന്നു. പോക്സോ അന്വേഷണ വിഭാഗത്തിന്റെ തലവൻ ഐ.ജി.യാണ്. ആകെ 401 തസ്തികകൾ.
3 സാമ്പത്തികക്കുറ്റം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പും ഇടപാടുകാരെ വഞ്ചിച്ചു സാമ്പത്തിക സ്ഥാപനങ്ങൾ മുങ്ങുന്നതുപോലുള്ള കേസുകളും അന്വേഷിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ക്രൈംബ്രാഞ്ച് എഡി.ജി.പി.യാണ് മേധാവി. പൊലീസ് ആസ്ഥാനത്ത് ഇതിനായി പ്രത്യേകം ഐ.ജി. 2 സോണിന്റെ ചുമതലക്ക് 2 ഡി.ഐ.ജി.മാർ. ആകെ 432 തസ്തികകൾ.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login