Connect with us

Breaking News

ഒമിക്രോൺ കേസുകളിലെ വർദ്ധനവ് കൂടുതൽ വകഭേദങ്ങൾക്ക് കാരണമാകും : ഡബ്ല്യു.എച്ച്.ഒ

Published

on

Share our post

ലോകത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് കൂടുതൽ അപകടകരമായ മറ്റൊരു വകഭേദം ഉയർന്നുവരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന.

ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപക ശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ പൊതുവെ അപകടകാരിയല്ലെന്നാണ് ഇതുവരെയുള്ള കണക്കു കൂട്ടൽ. എന്നാൽ ഒമിക്രോൺ വെറും ജലദോഷമല്ലെന്നും അതിനെ നിസാരമായി കാണരുതെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കി. ഡെൽറ്റയേക്കാൾ രോഗ തീവ്രത കുറവാണെങ്കിലും ഒമിക്രോൺ ബാധിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം നിസാരമല്ലെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. ഒമിക്രോൺ വകഭേദം കൂടുതൽ പേരിലേക്കെത്തുന്നത് പുതിയ വകഭേദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ഡെൽറ്റയേക്കാൾ അപകടകാരിയല്ലെങ്കിലും ഇനി വരാനിരിക്കുന്ന വകഭേദം എപ്രകാരമായിരിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഡബ്ല്യു.എച്ച്.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥ കാതറീൻ സ്മാൽവുഡ് പറഞ്ഞു.

ചുമ, ക്ഷീണം, ജലദോഷം എന്നിവയാണ് വ്യാപകമായി കണ്ടുവരുന്ന ഒമിക്രോൺ ലക്ഷണങ്ങളെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. എന്നാൽ ഇതു കൂടാതെ ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയും ഇത്തരം രോഗികളിൽ വ്യാപകമായി കണ്ടു വരുന്നു. അതേ സമയം ഒമിക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച യൂറോപ്പിൽ മാത്രം 50 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കൊവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ ശുപാർശ ചെയ്യുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കൊവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. രാജ്യങ്ങൾ അവരുടെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്വാറന്റൈൻ കാലാവധിയെക്കുറിച്ച് തീരുമാനമെടുക്കണം. കുറഞ്ഞ അണുബാധയുള്ള രാജ്യങ്ങളിലാണെങ്കിലും കൂടുതൽ ക്വാറന്റൈൻ സമയം നടപ്പിലാക്കുന്നത് കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് സംഘടന നിരീക്ഷിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

Published

on

Share our post

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.


Share our post
Continue Reading

Breaking News

ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

Published

on

Share our post

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്‍റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!