Connect with us

Breaking News

സൗരോർജ്ജ പദ്ധതി: രജിസ്റ്റർ ചെയ്തവരെ വെട്ടിലാക്കി വൈദ്യുതി ബോർഡ്

Published

on

Share our post

തൃശൂർ: പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ ഇരുട്ടിലാക്കി വൈദ്യുതി ബോർഡ്. പദ്ധതിക്കുവേണ്ടി ആദ്യം അപേക്ഷിച്ചവരെ വെട്ടിലാക്കി ബോർഡ് പുതിയ പദ്ധതി നടപ്പാക്കുകയാണ്.

ഗ്രിഡ് ബന്ധിത, പുരപ്പുറ സൗരോർജ പദ്ധതിയുമായി 2019ലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർ‌ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ) ആദ്യമായി രംഗത്തുവന്നത്. അന്നു സബ്സിഡി ഇല്ലാത്ത പദ്ധതിയായിരുന്നു. എന്നിട്ടും നിരവധി പേർ അപേക്ഷിച്ചു. അപേക്ഷയോടൊപ്പം ഫീസൊന്നും വാങ്ങിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവരെ കത്തുമൂലം അറിയിക്കുകയും ചെയ്തു.

പിന്നീട് കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചതിനെതുടർന്ന്, പദ്ധതിയിൽ ചേർന്ന ഉപഭോക്താക്കളിൽ അധികം പേരും 1190 രൂപ ഫീസടച്ച് വീണ്ടും അപേക്ഷിച്ചു. തുടർന്ന് രണ്ടു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി പട്ടിക പ്രസിദ്ധീകരിച്ചു. ഇഷ്ടപ്പെട്ട സ്ഥാപനത്തെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ ഓണ്‍ലൈനായി ഒരു സ്ഥാപനത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.

സബ്സിഡിക്കുശേഷം ഒരു കിലോവാട്ടിന് ഏകദേശം 26,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. അതിനുമുമ്പും ശേഷവുമായി കെ.എസ്.ഇ.ബി.എൽ പ്രതിനിധികളും സ്ഥാപന ജീവനക്കാരുമടങ്ങുന്ന സംഘങ്ങൾ മൂന്നുപ്രാവശ്യം സ്ഥലപരിശോധന നടത്തുകയും ഏതാനും രേഖകൾ ഉപഭോക്താക്കളിൽനിന്നു പൂരിപ്പിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെഎസ്ഇബിഎൽ പട്ടിക പുതുക്കുകയും ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ തുടരുകയും ചെയ്തുവെങ്കിലും ആദ്യം രജിസ്റ്റർ ചെയ്തവരെ വിവരമറിയിക്കുവാൻ ഒരു നടപടിയുമുണ്ടായില്ല. അന്നു നിലവിലുണ്ടായിരുന്ന ഓണ്‍ലൈൻ ലിങ്ക് കെ.എസ്.ഇ.ബി വെബ്സൈറ്റിൽനിന്നും പിൻവലിക്കുകയും ചെയ്തു.

പുതിയതായി പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഉപഭോക്താക്കളെ നേരിട്ടുവിളിച്ച്, സൗരോർജ പദ്ധതിയിൽ താല്പര്യമുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്താൽ ചെയ്തുതരാം എന്ന് അറിയിച്ചപ്പോഴാണ് ചതി വ്യക്തമായത്. മൂന്നു കിലോവാട്ടിന്‍റെ പദ്ധതിക്കു സബ്സിഡി കഴിച്ച് നേരത്തെ 78,000 രൂപ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 1,33,000 രൂപയോളം കൊടുക്കണം, 80 ശതമാനത്തോളം കൂടുതൽ.

കെഎസ്ഇബിഎൽ നേരത്തെ നൽകിയ കരാർ ആ രണ്ടു സ്ഥാപനങ്ങളും പാലിക്കാത്തതിനാൽ ഉപഭോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട സാഹചര്യമാണിപ്പോൾ. വീണ്ടും അപേക്ഷിക്കുകയും വേണം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പദ്ധതിക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുവാനുള്ള സാമാന്യമര്യാദ പോലും കെ.എസ്.ഇ.ബി കാണിക്കുന്നില്ലെന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!