Breaking News
ആക്രമിക്കാൻ കുതിച്ചത് 16 മിസൈലുകൾ, ഇറാന്റെ മുന്നൊരുക്കം ഇസ്രയേലിന് മുന്നറിയിപ്പ്

ഇസ്രയേൽ: ഇസ്രയേലിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇറാന്റെ സൈനിക പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇസ്രയേലിനെ ആക്രമിക്കാൻ കഴിയുന്ന 16 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ഇറാൻ സൈനികാഭ്യാസം നടത്തിയത്. ദൗത്യം വിജയകരമായിരുന്നു എന്നും ഇറാൻ സൈനിക വക്താവ് പറഞ്ഞു.
അഞ്ച് ദിവസത്തെ സൈനികാഭ്യാസത്തിന്റെ അവസാനത്തിൽ വെള്ളിയാഴ്ച ഇറാൻ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഇത് ഇസ്രയേലിനുള്ള മുന്നറിയിപ്പാണ്, ഇസ്രയേലിന്റെ ആണവ കേന്ദ്രത്തിനു നേരെയുള്ള ഒരു ഡെമോ ആക്രമണമായിരുന്നു ഇത്. ‘ഈ സൈനികാഭ്യാസങ്ങൾ സയണിസ്റ്റ് ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഭീഷണികളോട് പ്രതികരിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്,’ എന്ന് ഇറാന്റെ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി പറഞ്ഞു.
പതിനാറ് മിസൈലുകളും മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിൽ വിജയിച്ചു. ഈ അഭ്യാസത്തിൽ ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു രാജ്യത്തെ തകർക്കാൻ ശേഷിയുള്ള നൂറുകണക്കിന് മിസൈലുകളുടെ ശക്തി പ്രദര്‍ശനം കൂടിയായിരുന്നു ഇത്.
‘സൈനിക അഭ്യാസം… സയണിസ്റ്റ് ഭരണകൂട സൈനികർക്ക് ഗുരുതരമായ മുന്നറിയിപ്പാണ്… ചെറിയ തെറ്റ് ചെയ്താൽ ഞങ്ങൾ അവരുടെ കൈ വെട്ടിക്കളയും’ – ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി കൂട്ടിച്ചേർത്തു.
ഇസ്രയേലിന്റെ ഡിമോണ ന്യൂക്ലിയർ കോംപ്ലക്‌സിനോട് സാമ്യമുള്ള ഒരു ലക്ഷ്യം തകർത്താണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് അഭ്യാസം പൂർത്തിയാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിയൻ ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ഇറാന വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇമാദ്, ഗദർ, സെജ്ജിൽ, സൽസൽ, ഡെസ്ഫുൾ, സോൾഫഗർ എന്നീ മിസൈസൽ പതിപ്പുകളാണ് പ്രയോഗിച്ചത്. ഇവയുടെ ദൂരപരിധി 350 മുതൽ 2,000 കിലോമീറ്റർ വരെയാണെന്നും റിപ്പോർട്ടിലുണ്ട്. ഹ്രസ്വദൂര, മധ്യദൂര മിസൈലുകൾക്ക് ഇസ്രയേലിലേക്കും മേഖലയിലെ യു.എസ് താവളങ്ങളിലേക്കും എത്താൻ കഴിയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
Breaking News
ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.
Breaking News
കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.
Breaking News
അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login