Connect with us

Breaking News

വോട്ടിനും ആധാർ; ബിൽ പാസായി

Published

on

Share our post

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി. അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നാണ് ഭരണപക്ഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും വോട്ടർ തിരിച്ചറിയിൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ബില്ലിലെ വ്യവസ്ഥ അനുസരിച്ച് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്നവരോട് അധികൃതർക്ക് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ചോദിക്കാം. വോട്ടർപട്ടികയിൽ പേരുള്ളവരുടെ ആധാർ നമ്പറും ചോദിക്കാം. എന്നാൽ, ആധാർ നമ്പർ കൈവശമില്ലെന്ന കാരണത്താൽ ഒരാൾക്ക് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കരുത്. അത്തരം സാഹചര്യത്തിൽ തിരിച്ചറിയലിനായി മറ്റു രേഖകൾ ആരായാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

വോട്ടറാകാൻ 4 അവസരങ്ങൾ

18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ഒന്നിലേറെ അവസരങ്ങൾ നൽകുന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. നിലവിൽ ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നത്. ജനുവരി ഒന്നിനു ശേഷം 18 വയസ് തികയുന്നവർ പിന്നീട് അടുത്ത വർഷം ജനുവരി ഒന്നുവരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഭേദഗതി അനുസരിച്ച് ജനുവരി ഒന്നിനും ഏപ്രിൽ ഒന്നിനും ജൂലൈ ഒന്നിനും ഒക്ടോബർ ഒന്നിനും 18 വയസ് പൂർത്തിയായവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. അതോടൊപ്പം തന്നെ ജനപ്രാധിനിത്യ നിയമത്തിലെ 20, 60 വകുപ്പുകൾ ഭേദഗതി ചെയ്ത് ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാക്കി മാറ്റാനും നിർദേശിക്കുന്നു. 

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജു ആണ് തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ 2021 ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഇതിലെ വ്യവസ്ഥകൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ആരോപിച്ചു. ആധാറും വോട്ടർ തിരിച്ചറിയിൽ കാർഡുമായി ബന്ധിപ്പിച്ചാൽ സ്വകാര്യതയിലേക്കുള്ള അവകാശലംഘനമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ബില്ലിലെ സുപ്രധാന വ്യവസ്ഥകളെല്ലാം തന്നെ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി തെരഞ്ഞെടുപ്പു സംവിധാനത്തെ കുറ്റമറ്റതാക്കുമെന്നും കള്ളവോട്ടുകൾ തടയാൻ കഴിയുമെന്നും മന്ത്രി വാദിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!