Connect with us

Breaking News

നഗ്നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? നേരിടാന്‍ വഴിയൊരുക്കി ഫെയ്‌സ്ബുക്ക്

Published

on

Share our post

റിവഞ്ച് പോണ്‍ അഥവാ അനുവാദമില്ലാതെ ഒരാളുടെ നഗ്ന/അര്‍ധനഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് നിരവധി ആളുകള്‍ നേരിടേണ്ടി വന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായൊരു പ്രശ്‌നമാണ്. ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതും ശത്രുതയും പ്രതികാരവും ദേഷ്യവുമെല്ലാം കാരണമാണ് പലപ്പോഴും ആളുകള്‍ പണ്ട് ഒന്നിച്ചുകഴിഞ്ഞപ്പോള്‍ പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച് പകപോക്കുന്നത്. 

ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇന്ത്യയില്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റാ. StopNCII.org എന്നാണ് ഇതിന് പേര്. 

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘റിവഞ്ച് പോണ്‍ ഹെല്‍പ് ലൈനുമായി’ സഹകരിച്ചുള്ള ഈ സംവിധാനത്തിലൂടെ റിവഞ്ച് പോണ്‍ ഭീഷണി നേരിടുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും, ഫെയ്‌സ്ബുക്കിലും പങ്കുവെക്കാനിടയുണ്ടെന്ന് ആശങ്കയുള്ള സ്ത്രീകള്‍ക്ക് സഹായം തേടാം. 

StopNCII.org-ന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്

റിവഞ്ച് പോണ്‍ ഭീഷണി നേരിടുന്നവര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയുടെ ഹാഷുകള്‍ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്യാം. അല്‍ഗോരിതം ഉപയോഗിച്ചാണ് ചിത്രങ്ങളുടെ ഹാഷ് വാല്യൂ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പകര്‍പ്പുകള്‍ക്കെല്ലാം ഒരേ ഹാഷ് വാല്യൂ ആയിരിക്കും. ഒരു ‘ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ്’ എന്നും ഇതിനെ വിശദീകരിക്കാം. 

പുറത്തുവരാനിടയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യൂ ആണ് StopNCII.org-ല്‍ അപ്ലോഡ് ചെയ്യുക. പിന്നീട് ആരെങ്കിലും ആ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഹാഷ് വാല്യൂ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും കമ്പനിയുടെ കണ്ടന്റ് പോളിസി ചൂണ്ടിക്കാട്ടി അവ അപ് ലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും. 

ചിത്രങ്ങളും വീഡിയോകളും StopNCII.org-ല്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഉപകരണത്തിലുള്ള യഥാര്‍ത്ഥ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടില്ല. പകരം അവയുടെ ഹാഷ് ആയിരിക്കും അപ്ലോഡ് ചെയ്യുക.

ഈ ചിത്രങ്ങള്‍ സ്വകാര്യനിമിഷത്തിലെ ചിത്രങ്ങള്‍ ആയിരിക്കണം എന്ന് StopNCII.org  വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. അതായത് അവ ഇര നഗ്‌നയായിരിക്കുന്നതോ അവരുടെ ജനനേന്ദ്രിയങ്ങള്‍ കാണിക്കുന്നതോ ലൈംഗിക പ്രവര്‍ത്തനത്തിലോ പോസുകളിലോ ഏര്‍പ്പെടുന്നതോ അടിവസ്ത്രം ധരിക്കുന്നതോ ആയ ചിത്രങ്ങളും വീഡിയോകളുമായിരിക്കാം.

സേവനം പ്രായപൂർത്തിയായ സ്ത്രീകൾക്ക് മാത്രം 

18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താനാവൂ. ചൈല്‍ഡ് പോണോഗ്രഫി ഇരകള്‍ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കരുത്. ചൈല്‍ഡ് ഫോണോഗ്രഫി ഇരകള്‍ അംഗീകൃത എന്‍ജിഒ കളുടെ സഹായത്തോടെയാണ് അതിന് വേണ്ടി ശ്രമിക്കേണ്ടത്. 

അതേസമയം, സമാനമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഹാഷ്. ചിത്രങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഹാഷ് ഉപയോഗിച്ച് ചിത്രങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇരയായ വ്യക്തി ഈ വിഷയത്തില്‍ നിരന്തര പരിശോധന നടത്തുകയും മാറ്റങ്ങള്‍ വരുത്തിയ ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ ഉടന്‍ തന്നെ ഹാഷ് ആയി അപ്ലോഡ് ചെയ്യണമെന്നും മെറ്റ ഗ്ലോബല്‍ സേഫ്റ്റി പോളിസി ഡയറക്ടര്‍ കരുണ നയന്‍ പറഞ്ഞു. 

ഫേയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വരുന്ന ഉള്ളടക്കങ്ങള്‍ മാത്രമേ ഈ രീതിയില്‍ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. ഹാഷുമായി സമാനതയുള്ള ഉള്ളടക്കങ്ങള്‍ കമ്പനിയുടെ റിവ്യൂ ടീം പരിശോധിച്ച് നടപടിയെടുക്കും. ഹാഷ് അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രങ്ങള്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ നീക്കം ചെയ്യപ്പെടും. 

നിലവില്‍ StopNCII.org ഫേയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മാത്രമാണ് ലഭ്യമാവുക എങ്കിലും മറ്റ് സേവനങ്ങളും ഈപ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുമെന്നാണ് മെറ്റായുടെ പ്രതീക്ഷ. കാരണം എല്ലാ റിവഞ്ച് പോണ്‍ ഉള്ളടക്കവും മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ പങ്കുവെക്കപ്പെടുകയുള്ളൂ എന്ന് പറയാനാവില്ല. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!