Connect with us

Breaking News

നെറ്റിപ്പട്ടം രൂപകൽപനയിൽ വേറിട്ട മുഖമായി സൗമ്യ

Published

on

Share our post

ആലപ്പുഴ: സൗമ്യയുടെ നെറ്റിപ്പട്ടത്തിന് രാജ്യം കടന്നും ആവശ്യക്കാർ. ഡൽഹിയിലെ മിലിട്ടറി ആസ്ഥാനത്ത് കേരളത്തനിമയുടെ പ്രതീകമായി സൗമ്യയുടെ നെറ്റിപ്പട്ടം തലയുയർത്തി നിൽക്കും. തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് പുത്തനങ്ങാടി ദേവകി സദനത്തിൽ ബി.എഡ് ബിരുദധാരിയായ വീട്ടമ്മയാണ് സൗമ്യ ഹരിഹരൻ. സോഷ്യൽ സയൻസ് അധ്യാപികയായി ജോലി നോക്കിവരുകയായിരുന്നു. കലയോട് ഏറെ ഇഷ്ടമുള്ള സൗമ്യ, ലോക്ഡൗൺ കാലത്ത് നേരമ്പോക്കിന് കുപ്പികളിലും പാഴ്വസ്തുക്കളിലും കലാവിരുത് കാട്ടിത്തുടങ്ങി. സുഹൃത്തിന്റെ  പിറന്നാളിന് സമ്മാനമായി കൊടുക്കാൻ വ്യത്യസ്തമായ ഒന്ന് വേണമെന്ന ആഗ്രഹമാണ് നെറ്റിപ്പട്ട നിർമാണത്തിലേക്ക് എത്തിച്ചത്. അതിനായി ആദ്യനെറ്റിപ്പട്ടം തയാറാക്കി. 

കേട്ടറിവും വായിച്ചുള്ള അറിവും തനത് രൂപകൽപന വൈഭവവും കൂടിച്ചേർന്നപ്പോൾ ഉദ്ദേശിച്ചതിലും മികച്ചതായി നെറ്റിപ്പട്ടം. ഫാൻസി സാമഗ്രികൾകൊണ്ട് തുണിയിലാണ് നിർമാണം. കണ്ടവരും കേട്ടറിഞ്ഞവരും ഫേസ്ബുക്ക് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആവശ്യക്കാരായിമാറി. സമൂഹ മാധ്യമങ്ങളിലൂടെ സൗമ്യയുടെ കരവിരുതറിഞ്ഞാണ് മിലിട്ടറി ആസ്ഥാനത്തുനിന്ന് വിളിയെത്തിയത്. ഔദ്യോഗിക നിർദേശങ്ങൾ പാലിച്ച് ഏഴടിയിലാണ് ഫാൻസി നെറ്റിപ്പട്ടമൊരുക്കിയത്. ഇത് കഴിഞ്ഞ ദിവസം അധികൃതർക്ക് കൈമാറി. ഇതോടെ നെറ്റിപ്പട്ട നിർമാണരംഗത്ത് സൗമ്യ സജീവമായി.

ചെന്നൈ, ബംഗളൂരു, ഡൽഹി എന്നിവക്കുപുറമെ യു.കെ, കാനഡ, ഗൾഫ് തുടങ്ങിയരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ആവശ്യക്കാരായി. പലതരം 250ൽപരം ഫാൻസി നെറ്റിപ്പട്ടം നിർമിച്ചുനൽകി. വാങ്ങിയവർക്ക് കുറഞ്ഞ ചെലവിൽ ഉദ്ദേശിച്ചതിലും മികച്ച നെറ്റിപ്പട്ടം കിട്ടിയ സന്തോഷവും സംതൃപ്തിയും. ഇപ്പോൾ 2500 രൂപവരെ വിലയുള്ള നെറ്റിപ്പട്ടം നിർമിക്കുന്നുണ്ട്. അനുമോദനങ്ങളിലും പിറന്നാളിനും മറ്റും ഉപയോഗിക്കാൻ കഴിയുന്ന 150 രൂപ മുതൽ മുതൽ ചെലവിലുള്ള വ്യക്തികളുടെ ചിത്രം പതിച്ച മോഡലുകളിലും നിർമിക്കുന്നു. കലയോടും രൂപകൽപനയോടും താൽപര്യമുള്ള സൗമ്യ, ആട്ടിൻ കൂടിന് രൂപമാറ്റം വരുത്തി ബോട്ടിൽ ആർട്ടിലൂടെ ആർട്ട് ഗാലറി ആക്കി മാറ്റിയതിലൂടെയും ശ്രദ്ധേയയായി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള അമ്പതോളം വരുന്ന താമരയും വിവിധതരം പക്ഷിമൃഗാദികളും ജൈവകൃഷിയും അക്വേറിയവുമൊക്കെയായി, തന്റെ  വീട്ടിൽതന്നെ ഒരു ജൈവ ടൂറിസം പദ്ധതി സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പ് നടത്തുന്ന ഭർത്താവ് ഹരിഹരനും മാതാവ് ശാന്ത പി. നായരും മക്കളായ ദേവികയും ധന്വന്തും സഹായത്തിന് കൂടെയുണ്ട്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Trending

error: Content is protected !!