Connect with us

Breaking News

പുകസർട്ടിഫിക്കറ്റില്ലെങ്കിൽ കാര്യം കട്ടപ്പുക

Published

on

Share our post

മലിനീകരണനിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയതിന് ഡല്‍ഹിയില്‍ ഈ മാസം ഇതുവരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടു ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കാണ് പുതുതായി പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍ വായുമലിനീകരണം രൂക്ഷമായതോടെ വാഹന പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍. 

ഇതിനായി പ്രത്യേക ദൗത്യസംഘങ്ങളേയും നിയോഗിച്ചു. നവംബര്‍ ഒന്നു മുതല്‍ 17 വരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. ഇക്കാലയളവില്‍ 3.34 ലക്ഷം വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. ഒക്ടോബറില്‍ നിരത്തിലിറക്കിയ ദൗത്യസംഘം 8.25 ലക്ഷം വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ ചട്ടം ലംഘിച്ചു വാഹനമോടിച്ചതിന് 9522 ചെലാനുകള്‍ നല്‍കി. ഒമ്പതരക്കോടിയോളം രൂപയാണ് ഇങ്ങനെ പിഴ ലഭിച്ചതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

മോട്ടോര്‍ വാഹന നിയമമനുസരിച്ച് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പതിനായിരം രൂപ പിഴയോ ആറു മാസത്തെ തടവോ രണ്ടും കൂടിയോ ആണ് ശിക്ഷ. വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ മധ്യവാരം വരെയുള്ള കണക്കില്‍ 17.71 ലക്ഷം വാഹനങ്ങള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ലെന്നു കണ്ടെത്തി. നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.34 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 

നഗരത്തിലെ 13 ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല. നാലുചക്രവാഹനങ്ങളില്‍ 4.20 ലക്ഷത്തിനും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല. തുടര്‍ന്ന്, നിയമലംഘകരെ പിടികൂടാന്‍ ദൗത്യസംഘം രംഗത്തിറങ്ങുകയായിരുന്നു. നഗരത്തിലെ വായുമലിനീകരണത്തില്‍ അമ്പതു ശതമാനവും വാഹനപ്പുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് വായുമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം.

പെട്രോള്‍ പമ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട റോഡ് ക്രോസിങ്ങുകളിലുമൊക്കെ അമ്പതോളം ദൗത്യസംഘങ്ങള്‍ പരിശോധനയ്ക്കുവേണ്ടി വിന്യസിക്കപ്പെട്ടു. ഇതിനു പുറമെ, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള പ്രത്യേക ബോധവത്കരണത്തിനും തുടക്കമിട്ടു. നഗരത്തില്‍ ആയിരത്തോളം അംഗീകൃത പൊല്യൂഷന്‍ സെന്ററുകളുണ്ട്. അവയുടെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 5.44 ലക്ഷം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 

ഗതാഗത വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയതോടെ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നവരുടെ എണ്ണവും കൂടി. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിലോടാന്‍ പാടില്ലെന്നാണ് മറ്റൊരു വ്യവസ്ഥ. ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള അമ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹന പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!