Connect with us

Breaking News

ആവശ്യത്തിന് കിട്ടാനില്ല; ബാംബൂ കോർപ്പറേഷൻ മുളം കൃഷിയിലേക്ക്

Published

on


തിരുവനന്തപുരം: മുള ക്ഷാമം പരിഹരിക്കാൻ ബാംബൂ കോർപറേഷൻ കേരളമൊട്ടാകെ മുള നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറത്തെ കാമ്പസിലെ 300 ഹെ‌ക്‌ടറിൽ മുള വച്ചുപിടിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. കണ്ണൂരിലെ ആറളം ഫാം ഉൾപ്പെടെ മറ്റ് ആറിടത്തും ഉടൻ നടും. ആസ്‌പർ, ബാൽക്കോ എന്നീ ഇനങ്ങളാണ് നടുന്നത്. 5 വർഷത്തിന് ശേഷം വെട്ടി ഉപയോഗിക്കും.കാമ്പസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പദ്ധതി വ്യാപിപ്പിക്കും. നാഷണൽ ബംബൂ മിഷനും സംസ്ഥാന സർക്കാരും സംയുക്തമായാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. നിലവിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന മുളയിൽ നിന്നാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇത് തീരെ കുറവാണ്.

മുളയുടെ ജന്മദേശം ഇന്ത്യയാണെങ്കിലും ഏറ്റവും കൂടുതൽ മുളകളുള്ളത് ചൈനയിലാണ്. കേരളത്തിലും മാർക്കറ്റിൽ ചൈനയിൽ നിന്നെത്തുന്ന മുള ഉത്‌പനങ്ങളാണ് ഭൂരിഭാഗവും. വിപണിയിലെ ഈ ഭീഷണി അവസാനിപ്പിക്കാൻ കൂടിയാണ് മുള നട്ടുപിടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബാംബൂ ബസാറുകൾ ടൂറിസം സ്‌പോട്ടുകളിൽ വ്യാപിപ്പിക്കും. നിലവിൽ മാനന്തവാടിയിൽ മാത്രമാണ് ബാംബൂ ബസാറുളളത്. മൂന്നാറിലും കുമരകത്തും ബസാർ തുറക്കാൻ നടപടികൾ ആരംഭിച്ചു.

ഓഫീസുകളിൽ മുള കർശനം

സർക്കാർ ഓഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും ഓഫീസ് സ്റ്റേഷനറികൾ മുള കൊണ്ട് നിർമ്മിച്ചതായിരിക്കണമെന്ന് ഒന്നര വർഷം മുമ്പ് ഉത്തരവിറങ്ങിയെങ്കിലും കർശനമാക്കിയിട്ടില്ല.പരിസ്ഥിതിക്ക് ഗുണം’പൊയസിയെ’ എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരിനം പുല്ലാണ് മുള. മറ്റ് വൃക്ഷങ്ങളേക്കാൾ 30 ശതമാനം അധികം ഓക്‌സിജൻ മുളകൾ പുറത്തുവിടും. ശക്തമായ കാറ്റിലും മറിഞ്ഞുവീഴാത്ത മുള മണ്ണൊലിപ്പും തടയും.

ആയുർവേദ മരുന്ന്

കഫം, പിത്തം രോഗങ്ങൾക്കും വ്രണങ്ങൾ ഉണങ്ങാനുള്ള മരുന്നായും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. മുള അരിക്കും ഔഷധഗുണമുണ്ട്.വ്യാപകമായി മുള നട്ടുപിടിപ്പിക്കുന്നതോടെ ക്ഷാമം തീരും.

സംസ്ഥാനം പരിസ്ഥിതി സൗഹൃദമാകും

ഓഫീസ് സ്റ്റേഷനറികൾ

പെൻ ഹോൾഡർ: ₹ 180

ഫയൽ ട്രേ: 550

ഫയൽ പാഡ് : 120

പേപ്പർ വെയ്റ്റ് : 75

വേയ്‌സ്റ്റ് ബിൻ : 350

വിസിറ്റിംഗ് കാർഡ് & പെൻ ഹോൾ‌ഡർ :450


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!