Breaking News
പരാതികൾ ഒഴിയാതെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ

തലശ്ശേരി: ലക്ഷങ്ങൾ ചെലവിട്ട് റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച യന്ത്രപ്പടി (എസ്കലേറ്റർ) നോക്കുകുത്തിയായി. ഉദ്ഘാടനം ചെയ്ത അന്നുമുതൽ യന്ത്രപ്പടി ഇടക്കിടെ പണിമുടക്കി തുടങ്ങിയതാണ്. റിപ്പയർ ചെയ്താലും ദിവസങ്ങൾ കഴിഞ്ഞാൽ പഴയപടിയാവും. വടകര മുൻ എം.പി. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫണ്ടിൽനിന്ന് 1.30 കോടി രൂപ വിനിയോഗിച്ചാണ് എസ്കലേറ്റർ സ്ഥാപിച്ചത്. ഇടക്കിടെ പ്രവർത്തനം നിലക്കുന്ന യന്ത്രം നന്നാക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതരും വലിയ താൽപര്യമെടുക്കുന്നില്ല.
ഒന്നാം പ്ലാറ്റ്ഫോമിലെ പ്രവേശന കവാടത്തിന്റെ തെക്ക് ഭാഗത്തായിരുന്നു എസ്കലേറ്റർ. ഗുണനിലവാര ക്കുറവാണോ യന്ത്രം ഇടക്കിടെ പണിമുടക്കുന്നതിന് കാരണമെന്ന ചോദ്യവും യാത്രക്കാരിൽ നിന്നുയരുന്നുണ്ട്. എസ്കലേറ്റർ സ്ഥാപിക്കാൻ മുൻ കൈയെടുത്ത മുൻ എം.പിയും ഇത് കൈയൊഴിഞ്ഞ പോലെയാണ്.
ടിക്കറ്റിന് ഒരു കൗണ്ടർ; പരക്കം പാഞ്ഞ് യാത്രക്കാർ
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ യാത്രക്കാർക്ക് പെടാപ്പാട്. കോവിഡ് കാലത്തെ അനിശ്ചിതത്വത്തിനു ശേഷം പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ടിക്കറ്റിന് വരി നിന്ന് മടുക്കുകയാണ് യാത്രക്കാർ. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമിലുമായി ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണുള്ളത്. കോവിഡിനുമുമ്പ് ഒന്നാം പ്ലാറ്റ്ഫോമിൽ രണ്ടും രണ്ടാം പ്ലാറ്റ്ഫോമിൽ ഒരു കൗണ്ടറും പ്രവർത്തിച്ചിരുന്നു.
നിയന്ത്രണങ്ങൾ അടുത്തകാലത്ത് കർക്കശമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ ടിക്കറ്റ് കൗണ്ടർ തുറന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ തയാറല്ല. ടിക്കറ്റിന് സൗകര്യമൊരുക്കാതെ അപകടത്തിലേക്കാണ് യാത്രക്കാരെ റെയിൽവേ നയിക്കുന്നത്. ടിക്കറ്റിന് കാത്തുനിൽക്കുന്നതിനിടെ ട്രെയിൻ വരുമ്പോൾ യാത്രക്കാർ പലരും ഓടിക്കയറുകയാണ്. പലപ്പോഴും ടിക്കറ്റ് എടുക്കാനും യാത്രക്കാർക്ക് സാധിക്കുന്നില്ല. പാസഞ്ചർ ട്രെയിനുകളും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് കൂടുതൽ കൗണ്ടർ തുറന്നാൽ അതിന്റെ നേട്ടം റെയിൽവേക്കാണ്.
ശൗചാലയം പൂട്ടിയിട്ടു
തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ വിശ്രമമുറിയിലെ ശൗചാലയം അടഞ്ഞു തന്നെ. നിത്യവും മലയോര മേഖലയിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതാണ് ഈ സ്റ്റേഷൻ. ടാങ്ക് നിറഞ്ഞതാണ് ശൗചാലയം അടച്ചിടലിനു കാരണമായി പറയുന്നത്. സ്റ്റേഷനിലെ മറ്റ് ശൗചാലയങ്ങളും വൃത്തിഹീനമാണ്. ശൗചാലയം അടച്ചിട്ട നടപടിയിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login