Breaking News
വാട്‌സാപ് ഗ്രൂപ്പിനുളളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാം, വരുന്നത് 4 പുതിയ ഫീച്ചറുകള്‍

വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതല്‍ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്‌സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകള്‍ എത്തിയേക്കുമെന്ന് അവകാശവാദം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ ഉപ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ്. ഈ ഫീച്ചറിന്റെ പേര് കമ്യൂണിറ്റീസ് എന്നായിരിക്കാം. വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റാണ് പുതിയ വിവരങ്ങളുമായി എത്തിയിരിക്കുന്നത്. ഇവയില്‍ ചില ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ ബീറ്റാ ടെസ്റ്റര്‍മാര്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു. താമസിയാതെ നിങ്ങളുടെ വാട്‌സാപ്പിലേക്ക് എത്തിയേക്കാവുന്ന ചില ഫീച്ചറുകള്‍ ഇവയാണ്:-
∙ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാൻ അനുവദിക്കാം
ചില വാട്‌സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്‌സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചർ കൂടി വരുന്നു. ഇനിമുതൽ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും. ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്‌സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്ടാക്ട്‌സില്‍ ഉള്ളവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കു മാത്രം നല്‍കാം. ‘മൈ കോണ്ടാക്ട്‌സ് എക്‌സെപ്റ്റ്’ എന്നായിരിക്കും വിവരണം എന്നു പറയുന്നു.
∙ അപ്രത്യക്ഷമാക്കാവുന്ന മെസേജുകള്‍ക്ക് പുതിയ സമയ ക്രമീകരണം
നിലവില്‍ ഡിസപ്പിയറിങ് മെസേജുകള്‍ക്ക് ഏഴു ദിവസം വരെയാണ് ആയുസ്. ഇനി അത് 90 ദിവസത്തേക്ക് എന്ന് കൂട്ടാനോ, 24 മണിക്കൂര്‍ എന്ന് കുറയ്ക്കാനോ സാധിച്ചേക്കുമെന്ന് പറയുന്നു.
∙ കമ്യൂണിറ്റീസ് – ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍
ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്ന ഫീച്ചറായിരിക്കും കമ്യൂണിറ്റീസ്. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനായേക്കുമെന്നും വാബീറ്റാഇന്‍ഫോ അവകാശപ്പെടുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന സബ്ഗ്രൂപ്പുകള്‍ തമ്മിലുള്ള സന്ദേശക്കൈമാറ്റവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് പറയുന്നു.
∙ വോയിസ് മെസേജ് അയയ്ക്കുന്നതിനു മുൻപ് കേള്‍ക്കാനായേക്കും
വോയിസ് മെസേജ് അയയ്ക്കുന്നവര്‍ക്ക് അത് റെക്കോഡു ചെയ്ത് കേട്ട ശേഷം അയയ്ക്കാന്‍ സാധിക്കുന്ന രീതിയലുള്ള യൂസര്‍ ഇന്റര്‍ഫെയ്‌സ് ക്രമീകരണം വന്നേക്കും. ഇതിനായി ഒരു സ്‌റ്റോപ്പ് ബട്ടണ്‍ ചേര്‍ക്കും. ഉപയോക്താവിന് സ്‌റ്റൊപ്പില്‍ സ്പര്‍ശിച്ച് റെക്കോഡിങ് നിർത്തി റെക്കോഡു ചെയ്ത സന്ദേശം കേള്‍ക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
∙ ഗൂഗിള്‍ പിക്‌സല്‍ 6 ഫോണുകളില്‍ നിന്ന് മാജിക് ഇറെയ്‌സര്‍ നീക്കംചെയ്തു
അടുത്തിടെ പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 6 സീരീസിലെ പ്രധാന ഫീച്ചറുകളിലൊന്നായി കൊട്ടിഘോഷിക്കപ്പെട്ട മാജിക് ഇറെയ്സര്‍ ഫീച്ചര്‍ നീക്കം ചെയ്തിരിക്കുകയാണ് ഗൂഗിള്‍ എന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. എടുക്കുന്ന ഫോട്ടോകളിലുള്ള ആവശ്യമില്ലാത്ത വസ്തുക്കളെ എളുപ്പത്തില്‍ നീക്കം ചെയ്യാനുള്ള ടൂളായാണ് ഇത് അവതരിപ്പിച്ചത്. പിക്‌സല്‍ 6ലെ ഫോട്ടോസ് വേര്‍ഷന്‍ 5.67.0.409192963 ലാണ് പുതിയ മാറ്റം. അതേസമയം, എന്തുകൊണ്ടാണ് ഇതു നീക്കംചെയ്തത് എന്നോ, വീണ്ടും നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.
∙ മീഡിയാടെക് പ്രോസസര്‍ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനത്ത്
ആഗോള തലത്തില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ പ്രോസസറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മീഡിയാടെക് എന്ന് മേധാവി റിക് റ്റ്‌സായി അവകാശപ്പെട്ടു. തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോസസര്‍ നിര്‍മാണ കമ്പനിയാണ് മീഡിയാടെക്. ഇക്കഴിഞ്ഞ മാസങ്ങളില്‍ അപ്രതീക്ഷിത വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നു പറയുന്നു. നോര്‍ത്ത് അമേരിക്കയില്‍ 25 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
∙ ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണിന്റെ വരുമാനത്തില്‍ ഇടിവ്
ഈ വര്‍ഷത്തെ നാലാം പാദത്തില്‍ ആപ്പിളിനായി ഐഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ഫോക്‌സ്‌കോണിന്റെ വരുമാനത്തില്‍ ഇടിവു കാണുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഇതുവരെ ഏകദേശം 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് വാര്‍ത്ത. പ്രോസസര്‍ ദൗര്‍ലഭ്യം മൂലം വേണ്ടത്ര ജോലി നടക്കാത്തതാണ് കാരണമായി പറയുന്നത്. ഈ പാദം അവസാനിക്കുമ്പോള്‍ 3 മുതല്‍ 15 ശതമാനം വരെ ഇടിവാണ് പ്രതീക്ഷിക്കുന്നത് എന്ന് കമ്പനി പറയുന്നു. അതേസമയം, 11 ശതമാനം ഇടിവ് ആണ് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍, കമ്പനിയുടെ മൊത്തം ലാഭം 1.33 ബില്ല്യന്‍ ഡോളറായി വര്‍ധിച്ചു എന്നും പറയുന്നു.
∙ ഇന്റര്‍നെറ്റ് വിതരണത്തിന് 53 സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിച്ച് സ്‌പേസ്എക്‌സ്
അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് 53 സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login