Connect with us

Breaking News

പരീക്ഷയെഴുതാൻ പകരക്കാർ; സംഘടിപ്പിക്കാൻ ഏജന്റുമാരും

Published

on


കണ്ണൂർ : മധുര കാമരാജ്‌ സർവകലാശാലയുടെ പരീക്ഷയെഴുതാൻ പകരം ആളുകളെ നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസ്‌ കണ്ടെത്തൽ. ബിരുദമടക്കമുള്ള സർട്ടിഫിക്കറ്റുകൾക്കാണ്‌ പണം നൽകി ആളുകളെ ഏർപ്പാടാക്കുന്നത്‌. കണ്ണൂരിലെ സ്വകാര്യ കോളേജ്‌ ഉടമ ബാങ്ക്‌ ജീവനക്കാർക്ക്‌ വ്യാജ പ്ലസ്‌ടു, ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ കേസിന്റെ അന്വേഷണത്തിലാണ്‌ പൊലീസിന്‌ ഏജന്റുമാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്ന നടുവിൽ സ്വദേശികളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ യോഗശാല റോഡിലെ ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി ക്യാമ്പസ് ഉടമ മയ്യിൽ കയരളത്തെ കെ.വി. ശ്രീകുമാർ അറസ്‌റ്റിലായിരുന്നു. പരീക്ഷയെഴുതാത്തവർക്ക്‌ വലിയ തുക വാങ്ങി സർട്ടിഫിക്കറ്റ്‌ നൽകുന്നതായി കണ്ടെത്തി. മധുര കാമരാജ്‌ സർവകലാശാലയിൽ കോഴ്‌സുകൾക്ക്‌ രജിസ്‌റ്റർ ചെയ്യുന്നവർക്കുപകരം പരീക്ഷയെഴുതാൻ ഏജന്റുമാർവഴിയാണ്‌ ശ്രീകുമാർ ആളെ ഏർപ്പാടാക്കിയിരുന്നത്‌. ഗൾഫ്‌ അടക്കമുള്ള രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിക്ക്‌ ശ്രമിക്കുന്നവർക്കാണ്‌ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്‌. ഇവയിൽ പൊതുവേ കൂടുതൽ പരിശോധന ഉണ്ടാകാറില്ല. ബിരുദ കോഴ്‌സുകൾക്ക്‌ രജിസ്‌റ്റർചെയ്‌ത വർഷംതന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്‌. ഡൽഹി, മധുര കേന്ദ്രീകരിച്ചാണ്‌ ഏജന്റുമാർ പ്രവർത്തിക്കുന്നതെന്നാണ്‌ വിവരം. രാജ്യത്തെ മറ്റ്‌ സർവകലാശാലകളിൽനിന്ന്‌ ഇത്തരത്തിൽ ശ്രീകുമാർ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്‌.

ബാങ്കിൽ സ്ഥാനക്കയറ്റത്തിന്‌ പ്ലസ്‌ടു, ബിരുദ സർട്ടിഫിക്കറ്റുകൾക്കായാണ്‌ 2018ൽ നടുവിൽ സ്വദേശികളായ പി.പി. അജയകുമാർ, പി.പി. ഷാഹിദ, എം.ജെ ഷൈനി എന്നിവർ കണ്ണൂർ ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി ക്യാമ്പസിലെത്തിയത്‌. 2015ലെ പ്ലസ്‌ടു സർട്ടിഫിക്കറ്റും 2015- 18 വർഷത്തെ മധുര കാമരാജ്‌ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുമാണ്‌ ഇവർക്ക്‌ നൽകിയത്‌. ഇവരിൽനിന്ന്‌ പലതവണയായി ശ്രീകുമാർ 2,27,100 രൂപ വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്‌ ലിസ്‌റ്റുമാണ്‌ ഇവർക്ക്‌ നൽകിയത്‌.
ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി പരീക്ഷയിൽ ആൾമാറാട്ടം നടക്കുന്നുവെന്ന പരാതിയിൽ മധുര പൊലീസ്‌ നേരത്തെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സർവകലാശാലാ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്‌.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!