Connect with us

Breaking News

കൂത്തുപറമ്പ്‌ വീണ്ടും ഫുട്‌ബോൾ ആരവത്തിലേക്ക്‌

Published

on


കണ്ണൂർ : ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലൂടെ ജില്ലയിൽ വീണ്ടും ഫുട്‌ബോൾ ആരവമെത്തുന്നു. കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയത്തിൽ 26 മുതലാണ്‌ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ്‌ മത്സരങ്ങൾ. കളിക്കളങ്ങളിൽ ആവേശവും ഗ്യാലറികളിൽ ആരവങ്ങളും നിലച്ച കോവിഡ്‌ കാലത്തിൽനിന്നുള്ള ഉണർവുകൂടിയാകും കൂത്തുപറമ്പിൽ ആദ്യമായെത്തുന്ന ദേശീയ ചാമ്പ്യൻഷിപ്പ്‌. 

ജില്ലയിൽ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ മാത്രമാണ്‌ ദേശീയതല ഫുട്‌ബോൾ ടൂർണമെന്റുകൾ ഇതുവരെ നടന്നത്‌. ദേശീയ നിലവാരത്തിലുള്ള ടൂർണമെന്റ്‌ നടത്തുന്നതിന്‌ സൗകര്യമുള്ള മൈതാനം കണ്ണൂരിൽമാത്രമായിരുന്നു. കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിലടക്കം നേരത്തെ സെവൻസ്‌ ടൂർണമെന്റുകളാണ്‌ കാൽപന്തുകളിയുടെ ആവേശം നിറച്ചിരുന്നത്‌. കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ അമ്പതുകളുടെ ആദ്യത്തിലാണ്‌ ചന്തൻ മെമ്മോറിയൽ ടൂർണമെന്റ്‌ നടന്നത്‌. ജില്ലയിലെ ആദ്യത്തെ ദേശീയ മത്സരവും ഇതുതന്നെ. രണ്ടുപതിറ്റാണ്ടിനുശേഷമാണ്‌ ശ്രീനാരായണ അഖിലേന്ത്യാ ഫുട്‌ബോൾ കണ്ണൂരിൽ നടക്കുന്നത്‌. 68ൽ സതേൺ റെക്ടാംഗുലർ കപ്പ്‌. 83 ൽ ആദ്യമായി ഫെഡറേഷൻ കപ്പ്‌ കണ്ണൂരിൽ വിരുന്നെത്തി. അറുപതിനായിരത്തിലേറെ കാണികളാണ്‌ അന്ന്‌ ജവഹർ സ്‌റ്റേഡിയത്തിൽ കളിയാവേശവുമായെത്തിയത്‌. ഫ്ലഡ്‌ലിറ്റിലായിരുന്നു മത്സരങ്ങൾ. 91 ൽ വീണ്ടും ഫെഡറേഷൻ കപ്പെത്തി. അതേവർഷംതന്നെ ഏഷ്യാകപ്പ്‌ ക്വാളിഫൈയിങ് റൗണ്ടിലെ രണ്ട്‌ മത്സരങ്ങളും നടന്നു. അടുത്ത വർഷം സിസേഴ്‌സ്‌ കപ്പ്‌ ഗ്രൂപ്പ്‌ മത്സരങ്ങളും കണ്ണൂരിലെത്തി.

കഴിഞ്ഞ എൽ.ഡി.എഫ്‌. സർക്കാർ ജില്ലയിൽ നിരവധി സ്‌റ്റേഡിയങ്ങളാണ്‌ മികച്ച നിലവാരത്തിലേക്കുയർത്തിയത്‌. അതിലൊന്നായിരുന്നു കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയം. നാണൂട്ടി ഫുട്‌ബോളിലുടെ സംസ്ഥാനത്തെ എണ്ണംനിന്ന ടീമുകളെല്ലാം കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ കളിക്കാനെത്തിയിരുന്നു. സ്‌റ്റേഡിയം നവീകരണം ആരംഭിച്ചതോടെയാണ്‌ നാണൂട്ടി ഫുട്‌ബോൾ നിർത്തിയത്‌. ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ്‌, ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ്‌ കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ നടക്കുക. ഗ്രൂപ്പ്‌ എയുടെയും ഗ്രൂപ്പ്‌ സിയുടെയും മത്സരങ്ങളാണിവിടെ. 26 മുതൽ ഡിസംബർ മൂന്ന്‌ വരെയാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങൾ. അഞ്ചിനാണ്‌ ക്വാർട്ടർ ഫൈനൽ. മണിപ്പൂർ, ദാമൻ ദിയു, പുതുച്ചേരി, മേഘാലയ എന്നിവയാണ്‌ ഗ്രൂപ്പ്‌ എയിൽ. ഗ്രൂപ്പ്‌ സിയിൽ ഹിമാചൽ പ്രദേശ്‌, അസാം, രാജസ്ഥാൻ, ബിഹാർ. രാവിലെ 9.30നും പകൽ മൂന്നിനുമാണ്‌ മത്സരങ്ങൾ.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!