Breaking News
വിലക്കുറവില്‍ ‘ഗള്‍ഫ് സിഗരറ്റ് ‘വില്‍പ്പന വ്യാപകം

കൊച്ചി: ‘ഗള്‍ഫ് സിഗരറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ സിഗരറ്റുകളുടെ വില്‍പ്പന വ്യാപകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിശോധന കുറഞ്ഞതോടെയാണ് വീണ്ടും ലോബി ശക്തിയാര്‍ജിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ‘നിലവാരം കൂടിയ സിഗരറ്റ്’ എന്ന ലേബലിലാണ് ഇവയുടെ വില്‍പ്പന പൊടിപൊടിക്കുന്നത്. തിരൂരില്‍ നിന്നാണ് കൊച്ചിയിലേക്ക് നികുതി അടയ്ക്കാത്ത സിഗരറ്റ് എത്തുന്നതെന്നാണ് വിവരം. മറുനാടന്‍ തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പെരുമ്പാവൂരിലാണ് ഇതിന്റെ വ്യാപകമായ വില്‍പ്പന.
തിരൂരില്‍നിന്ന് പെരുമ്പാവൂരില്‍ എത്തിച്ച് സംഭരിച്ച്, ഇവിടെനിന്ന് മധ്യകേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ‘വിദേശ ബ്രാന്‍ഡ് സിഗരറ്റ്’ എന്നുപറയുന്ന ഇവയുടെ പായ്ക്കറ്റില്‍ പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ മുന്നറിയിപ്പോ സിഗരറ്റിന്റെ വിലയോ രേഖപ്പെടുത്തിയിട്ടില്ല.
ഇത്തരം സിഗരറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹവുമാണ്. ഇരട്ടി ലാഭം തന്നെയാണ് കച്ചവടക്കാരെ വ്യാജ സിഗരറ്റ് വില്‍പ്പനയിലേക്ക് തിരിക്കുന്നത്. താരതമ്യേനയുള്ള വിലക്കുറവും വിദേശസിഗരറ്റ് ഉപയോഗിക്കാമെന്നതുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
28 ശതമാനം ജി.എസ്.ടി. അഞ്ചു ശതമാനം സെസ്, 64 ശതമാനം എക്‌സൈസ് തീരുവ എന്നിങ്ങനെയാണ് ഇന്ത്യയില്‍ സിഗരറ്റിന്റെ നികുതി. എന്നാല്‍, ഇതൊന്നും അടയ്ക്കാത്തതിനാല്‍ വിലക്കുറവില്‍ വില്‍ക്കാന്‍ വ്യാജ സിഗരറ്റ് ലോബിക്ക് കഴിയും.
ഉപയോഗ കാലയളവ് കഴിഞ്ഞവയും വില്‍ക്കും. രാജ്യത്ത് വിറ്റഴിക്കുന്ന നാലില്‍ ഒരുഭാഗം സിഗരറ്റും നികുതി അടയ്ക്കാത്തതാണെന്നാണ് ടുബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ എക്‌സൈസ് റെയ്ഡില്‍ ആറുലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ശ്രീലങ്ക വഴിയാണ് ഇവ കേരളത്തിലേക്ക് കടത്തുന്നതെന്നായിരുന്നു അന്ന് എക്‌സൈസിന്റെ നിഗമനം. തീരംവഴി ശ്രീലങ്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരം ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. വ്യാജ സിഗരറ്റിന്റെ വരവിലും ഇത്തരം ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login