Connect with us

Breaking News

വനം സംരക്ഷണ നിയമ ഭേദഗതി : കോര്‍പ്പറേറ്റുകളുടെ വനം ചൂഷണത്തിന് ആക്കം കൂട്ടുമെന്ന് ആശങ്ക

Published

on


സുല്‍ത്താന്‍ബത്തേരി : 1980-ലെ വനം സംരക്ഷണ നിയമ (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട്) ത്തിന്റെ ഭേദഗതി നടപ്പായാല്‍ രാജ്യത്തെ വനമേഖലയുടെ നിലനില്‍പ്പിനെയും ആദിവാസികളുടെ അവകാശങ്ങളെയും ബാധിക്കുമെന്ന് ആശങ്ക. നിയമ ഭേദഗതിക്കെതിരേ പരിസ്ഥിതി സംഘടനകളും ആദിവാസി പ്രവര്‍ത്തകരും അടക്കമുള്ളവര്‍ രംഗത്തുണ്ട്.

ഭേദഗതിയിലൂടെ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും വനം തുറന്നിട്ടുകൊടുക്കുകയാണെന്നും ഇത് വന ചൂഷണത്തിനു കാരണമാകുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാജ്യത്തെ വനമേഖലയെ സംരക്ഷിക്കാന്‍ ഉതകുന്ന ശക്തമായ നിയമമാണ് 1980-ലേത്. ഇത് ഭേദഗതി ചെയ്യാന്‍ ഒക്ടോബര്‍ രണ്ടിനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.

1980-ലെ നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കു വകമാറ്റാന്‍ കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ഭേദഗതിയിലൂടെ ഈ നിയമങ്ങളെല്ലാം ലഘൂകരിക്കപ്പെടും. ഇത് വനഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി വകമാറ്റാനുള്ള നീക്കമാണോ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യങ്ങളിലും വ്യക്തതയില്ല.

ഗോദവര്‍മന്‍ തിരുമുല്‍പ്പാടും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടായ കേസില്‍ ഫോറസ്റ്റിന് നിഘണ്ടു അര്‍ഥം കണക്കാക്കണമെന്ന സുപ്രീംകോടതിവിധിയുണ്ടായി. തുടര്‍ന്ന് 1996 ഡിസംബര്‍ മുതല്‍ വനമായി കണക്കാക്കിവരുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ സ്വകാര്യ വനം രാജ്യത്തുണ്ട്. പുതിയ ഭേദഗതി നടപ്പായാല്‍ അവയൊന്നും വനമായി കണക്കാക്കില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ പറയുന്നു.

ഇത്തരം വനങ്ങള്‍ക്ക് ഇനി കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ (നഷ്ടപരിഹാര വനവത്കരണം) നിബന്ധനകളും ബാധകമാവില്ല. റിസര്‍വ് വന പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ആദിവാസി സമൂഹത്തിന്റെ എല്ലാ അവകാശങ്ങളും ഇല്ലാതാകും. റിസര്‍വ് വനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വനേതര ആവശ്യങ്ങള്‍ക്കായി പാട്ടത്തിനു നല്‍കാന്‍ കേന്ദ്രാനുമതി വേണമെന്ന സെക്ഷന്‍ രണ്ട് (iii) എടുത്തുകളയും. വനഭൂമിയുടെ ശോഷണത്തിന് നഷ്ടപരിഹാരം ഈടാക്കാന്‍ പാടില്ല. റിസര്‍വ് വനത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കുള്ള പഠനത്തിനും സര്‍വേക്കും വനേതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രാനുമതി ആവശ്യമില്ല. ഇതെല്ലാം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണെന്നും ബാദുഷ പറയുന്നു.

സഫാരി പാര്‍ക്കുകള്‍, മൃഗശാലകള്‍, വനംവകുപ്പിന്റെ മറ്റു നിര്‍മിതികള്‍ എന്നിവയുള്ള സ്ഥലം ഭേദഗതിയിലൂടെ വനഭൂമിയായി മാറും. ഇതുവഴി റിസര്‍വ് വനത്തില്‍ വനേതര പ്രവര്‍ത്തനമെന്ന് സുപ്രീംകോടതി വിധിച്ച ടൂറിസം പദ്ധതികള്‍ നിയന്ത്രണമില്ലാതെ കൊണ്ടുവരാന്‍ കഴിയും. ഇത് വനത്തിന്റെയും വന്യമൃഗങ്ങളുടെയും ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!