Breaking News
രൂപമാറ്റം വരുത്താം, വേണമെങ്കില്‍ മാറ്റി സ്ഥാപിക്കാം; വെറൈറ്റിയാണ് വയനാട്ടിലെ ഈ വീട്
വയനാട് : എപ്പോൾ വേണമെങ്കിലും ഇഷ്ടമനുസരിച്ച് രൂപമാറ്റം വരുത്താൻ പറ്റുന്ന വീടോ? കേട്ടിട്ട് നെറ്റി ചുളിക്കണ്ട. സംഗതി സത്യമാണ്. വയനാട് സുൽത്താൻ ബത്തേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1400 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് പണിയാൻ വെറും 90 ദിവസമാണ് എടുത്തിട്ടുള്ളതെന്ന് പറഞ്ഞാൽ വീണ്ടും ഞെട്ടും. മാനന്തവാടി ഡി.എഫ്.ഒ.യിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റും പൊതുപ്രവർത്തകനുമായ മോബിഷ് പി. തോമസാണ് വീടിന്റെ ഉടമസ്ഥൻ. ഭാര്യയും മാതാപിതാക്കളും രണ്ടുമക്കളും സഹോദരനുമടങ്ങുന്നതാണ് മോബിഷിന്റെ കുടുംബം.
ലൈറ്റ് ഗേജ് ഫ്രെയിമിങ് സിസ്റ്റം (എൽ.ജി.എഫ്.എസ്.) എന്ന സാങ്കേതിക വിദ്യയാണ് ഈ വീടിന്റെ നിർമാണത്തിന് അവലംബിച്ചിരിക്കുന്നത്. അലൂമിനിയവും സ്റ്റീലും ചേർന്നിട്ടുള്ള അലോയ്(ലോഹക്കൂട്ടാണ്) ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ഇവ വീടിന്റെ പ്ലാൻ അനുസരിച്ച് പ്രത്യേകം തയ്യാറാക്കുന്നതാണ്. ബെംഗളൂരുവിൽനിന്നാണ് ഇവ കൊണ്ടുവന്നത്. ഇതിനൊപ്പം കോൺക്രീറ്റ് ബോർഡുകൾ സ്ഥാപിച്ചാണ് വീടിന്റെ ഭിത്തിയുടെ നിർമാണം. ഇവ തായ്ലാൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ബോർഡുകൾ ഉപയോഗിക്കുന്നതിനാൽ നമ്മുടെ ഇഷ്ടാനുസരണം മുറികൾക്ക് രൂപമാറ്റം വരുത്തുകയോ മറ്റൊരിടത്തേക്ക് വീട് മാറ്റി സ്ഥാപിക്കുകയോ ചെയ്യാം.
ആദ്യം തറകെട്ടി അതിൽ മുറികൾ തിരിച്ചശേഷമാണ് കമ്പികൾ സ്ഥാപിക്കുന്നത്. അതിനുശേഷം കോൺക്രീറ്റ് ബോർഡുകൾ വയ്ക്കും. കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള ഒ.ഡി.എഫ്. എന്ന സ്ഥാപനമാണ് വീട് നിർമിച്ച് നൽകിയത്. ഇവർക്ക് നിർമാണം മുഴുവൻ കരാറടിസ്ഥാനത്തിൽ നൽകുകയായിരുന്നു. ഇവരുടെ തന്നെ പ്രത്യേകം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ആർക്കിടെക്ടിന്റെ സേവനവും ലഭ്യമാണ്. 2020 മാർച്ചിൽ നിർമാണം തുടങ്ങിയെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർമാണം നീണ്ടുപോയി. അസംസ്കൃത വസ്തുക്കൾ കിട്ടാതെ വന്നതും തിരിച്ചടിയായി. പിന്നീട് ഒക്ടോബറിലാണ് നിർമാണ പ്രവർത്തികൾ വീണ്ടും തുടങ്ങി. 2021 ജനുവരിയോടെ പുതിയ വീടിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായി.
കേരളത്തിൽ എൽ.ജി.എഫ്.എസ്. സാങ്കേതികവിദ്യയിൽ നിർമിച്ചിട്ടുള്ള വീടുകൾ വളരെ ചുരുക്കമാണ്. വീടുപണിയുന്നതിന് മുമ്പ് മോബിഷ് വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷണം നടത്തിയിരുന്നു. യൂറോപ്പിലും മറ്റ് വിദേശനാടുകളിലും അവലംബിച്ചിരിക്കുന്ന എൽ.ജി.എഫ്.എസ്. എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അങ്ങനെയാണ് അദ്ദേഹം അറിയുന്നത്. തൃശ്ശൂരിൽ ഈ സാങ്കേതികവിദ്യയിൽ ഒരു വീട് പണിതിട്ടുണ്ടെന്ന് അറിഞ്ഞതിനാൽ ആ വീട് മോബിഷും ഭാര്യയും പോയി കണ്ടിരുന്നു. ‘ആദ്യമൊക്കെ ഇക്കാര്യം വീട്ടിലുള്ള മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി. തൃശ്ശൂരുള്ള വീട് പോയി കണ്ടതിനുശേഷമാണ് ഭാര്യ സമ്മതിച്ചത്. പിന്നീട് വീടിന്റെ ഭിത്തിയൊക്കെ കെട്ടി ഒരു നില വാർത്തതിനുശേഷമാണ് മാതാപിതാക്കൾക്ക് വിശ്വാസമായത്’- മോബിഷ് പറഞ്ഞു. താഴത്തെ നിലയും ഒന്നാമത്തെ നിലയും ഒ.ഡി.എഫ്. നൽകിയ പ്രത്യേക ബോർഡ് ആദ്യം പിടിപ്പിച്ചശേഷമാണ് വാർത്തത്. ഇത് ഇരട്ടി സുരക്ഷ ഉറപ്പുവരുത്തുന്നു. 75 വർഷമാണ് വീടിന് കമ്പനി നൽകുന്ന ഗ്യാരണ്ടി.
സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് മുറി, ലീവിങ് ഏരിയ, രണ്ട് അടുക്കള, രണ്ട് ടോയ്ലറ്റ് എന്നിവ അടങ്ങിയതാണ് വീട്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്നതിന് ജനലുകളുടെ എണ്ണം കൂട്ടിയാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്. മുകളിലെ നിലയിലേക്ക് കയറുന്ന ഗോവണിയുടെ താഴെ വശത്ത് ചെറിയൊരു ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. സ്ഥലം ലാഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. തറയിൽ ടൈലാണ് വിരിച്ചിരിക്കുന്നത്. ലളിതവും എന്നാൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് അടുക്കളകളാണ് ഈ വീട്ടിലുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഒരു അടുക്കളയും പുതിയശൈലിയുള്ള അടുക്കളയും. ഏകദേശം 35 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ നിർമാണത്തിനും കൂടെ ചെലവായത്.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login