Breaking News
ജൻധൻ അക്കൗണ്ടുകാർക്ക് അപകട-ലൈഫ് ഇൻഷുറൻസ് പരിരക്ഷ

ന്യൂഡല്‍ഹി: എല്ലാ ജൻധൻ അക്കൗണ്ടുകാരെയും അപകട, ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരും. ചെറുകിട വായ്പകൾ ഇക്കൂട്ടർക്ക് ലഭ്യമാക്കുകയും ‘ഫ്ലക്സി-റിക്കറിങ് ഡെപ്പൊസിറ്റ്’ പോലുള്ള ചെറുനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) ഏഴ് വർഷം പൂർത്തിയായതിൻറെ ഭാഗമായി ധനമന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. ഓഗസ്റ്റ് 18 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 47,78,309 ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 28,99,379 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്.
2014 ഓഗസ്റ്റ് 15-നും 2015 ജനുവരി 31-നുമിടയിൽ ജൻധൻ അക്കൗണ്ട് എടുത്തവർക്ക് ഒരുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസും നിലവിലുണ്ട്. അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന ‘റുപേ’ കാർഡിനുമേലും ഇൻഷുറൻസ് പരിരക്ഷയുണ്ട്. 2018 ഓഗസ്റ്റ് 28 വരെ ഒരുലക്ഷം രൂപയായിരുന്നു റുപേ കാർഡിനുള്ള അപകട ഇൻഷുറൻസ് തുക. 2018-നുശേഷം അത് രണ്ട് ലക്ഷം രൂപയാക്കി.
പുതിയ തീരുമാനമനുസരിച്ച് എല്ലാ അക്കൗണ്ടുടമകളെയും ‘പ്രധാനമന്ത്രി ജീവൻ ഭീമ യോജന’ (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന (പി.എം.എസ്.ബി.വൈ) എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.
ജൻധൻ യോജനപ്രകാരം ഇതുവരെ 43.04 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇവയിലെല്ലാംകൂടി 1,46,231 കോടി രൂപയുടെ നിക്ഷേപമുണ്ട്. അക്കൗണ്ടുടമകളിൽ 55 ശതമാനം വനിതകളാണ്. രണ്ട് കൊല്ലമായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകും. 43.04 കോടി അക്കൗണ്ടുകളിൽ 6.18 കോടി നിർജീവമാക്കി. ആകെയുള്ളതിൽ 8.2 ശതമാനമേ സീറോ ബാലൻസ് അക്കൗണ്ടുള്ളൂ. ബാക്കിയുള്ളവയ്ക്ക് നിശ്ചിത തുക ബാലൻസ് വേണം.
പി.എം.ജെ.ജെ.ബി.വൈ. പ്രകാരം രണ്ട് ലക്ഷം രൂപയാണ് ലൈഫ് ഇൻഷുറൻസ് തുക. എൽ.ഐ.സി. വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപയാണ്. ഏതുകാരണം കൊണ്ടായാലും അക്കൗണ്ടുടമ മരിച്ചാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. 18-നും 50-നുമിടയിലുള്ളവർക്കേ പദ്ധതിയിൽ ചേരാനാവൂ.
പി.എം.എസ്.ബി.വൈ. അപകട ഇൻഷുറൻസ് പദ്ധതിയാണ്. അപകടമരണമോ പൂർണവൈകല്യമോ സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയും ഭാഗിക വൈകല്യമാണെങ്കിൽ ഒരു ലക്ഷം രൂപയും നൽകും. വാർഷിക പ്രീമിയം 12 രൂപയാണ്. 18-നും 70-നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login