India
ജറുസലേമില്‍ വന്‍ കാട്ടുതീ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍

ജറുസലേം: ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്.
India
76-ാം വയസ്സിൽ പത്താം ക്ലാസ് വിജയം: രുക്മിണിയമ്മയ്ക്ക് അനുമോദനവുമായ് മലയാളം മിഷൻ ദുബായ്

ദുബായ്: 76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി വിജയിച്ച രുക്മിണിയമ്മയെ അനുമോദിച്ച് മലയാളം മിഷൻ ദുബായ് ചാപ്‌റ്റർ. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ദുബായ് ചാപ്റ്ററിനുവേണ്ടി ചെയർമാൻ വിനോദ് നമ്പ്യാർ രുക്മിണിയമ്മയെ അനുമോദിച്ചു. തുല്യത അധ്യാപകനായ ഷിജോ വർഗീസ്, സെന്റർ കോഓർഡിനേറ്റർമാരായ പി ജിഷ, എം പി രജനി എന്നിവരും രുക്‌മിണിയമ്മയുടെ 60 സഹപാഠികളും ചടങ്ങിൽ പങ്കെടുത്തു.
14-ാം വയസ്സിൽ വിവാഹം കഴിഞ്ഞതോടെ ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് രുക്‌മിണിയമ്മയുടെ പഠനം നിലച്ചത്. പിന്നീട് 52-ാം വയസ്സിൽ കുടുംബശ്രീ പ്രവർത്തക ആയതോടെയാണ് വായനയ്ക്കൊപ്പം എഴുത്തുകൂടി കടന്നുവരുന്നത്. തുല്യതാ പരീക്ഷയിലൂടെ പത്താംക്ലാസ് പാസായ അവർ നിലവിൽ സാക്ഷരത മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഹയർ സെക്കൻഡറി പഠനപദ്ധതിയിൽ ഒന്നാംവർഷ പഠിതാവാണ്.
പത്താംക്ലാസ് പഠനത്തിനിടെ, മകനെ സന്ദർശിക്കാൻ ദുബായിലെത്തിയപ്പോൾ മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നുവരെ എഴുതിയ കവിതകൾ ചേർത്ത് പ്രസിദ്ധീകരിച്ച സമാഹാരത്തിൽ നിന്നുള്ള കവിതകളും കുട്ടികൾക്കായി പങ്കുവച്ചിരുന്നു.
India
വഖഫ് നിയമ ഭേദഗതി: ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കുക

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ പിടിമുറുക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ15 മിനിറ്റ് നേരത്തേക്ക് ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കാൻ അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രാജ്യത്തെ മുഴുവൻ പൗരന്മാരോടും ആഹ്വാനം ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി മറ്റു പ്രതിഷേധ പരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതുമയുള്ള പ്രതിഷേധത്തിന് ബോർഡ് തീരുമാനിച്ചത്. രആരതി ഒമ്പത് മണി മുതൽ ഒമ്പതേ കാൽ വരെ 15 മിനിറ്റ് നേരത്തേക്കാണ് ലൈറ്റണക്കാനുള്ള ആഹ്വാനം.വഖഫിനെതിരായ പ്രതിഷേധം ഭയത്തിൽ നിന്നുണ്ടായതല്ലെന്നും നീതിക്കും ഭരണഘടനക്കും വേണ്ടിയുള്ളതാണെന്നും അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറിയും സുപ്രീംകോടതി വിശദ വാദം കേൾക്കുന്ന ഹരജിക്കാരിലൊരാളുമായ മൗലാന മുഹമ്മദ് ഫസ്‍ലുർറഹ്മാൻ മുജദ്ദിദി പറഞ്ഞു.
ബോർഡിന്റെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് രാജ്യവ്യാപകമായി ഈ പ്രതീകാത്മക പ്രതിഷേധത്തിനുള്ള തീരുമാനം. ബോർഡിന്റെ നേതൃത്വത്തിൽ വഖഫ് ബില്ലിനെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ മുസ്‍ലിം സംഘടനകൾക്ക് പുറമെ പ്രതിപക്ഷ പാർട്ടികളും പിന്തുണ നൽകുന്നുണ്ട്.
India
ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. മെയ് 1 മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ഇവര്‍ക്ക് ജനറല്‍ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടാകുകയുള്ളൂ. കൺഫേം ടിക്കറ്റുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നോര്‍ത്ത് ഈസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻ മേധാവി ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.
ഐആര്‍സിടിസി ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിൽ തുടരുകയാണെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ് ലൈൻ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥയുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഒരു യാത്രക്കാരൻ സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ ഈ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.
പലപ്പോഴും വെയ്റ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ഇരിക്കാൻ ശ്രമിക്കുന്നത് കണ്ടുവരാറുണ്ട്. കൂടാതെ, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അത് മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും കൺഫേം ടിക്കറ്റുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. അതിനാൽ, പതിവായി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ മെയ് 1മുതൽ കൂടുതൽ ജാഗ്രത പാലിക്കുകയും യാത്ര കൂടുതൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയും വേണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്