Connect with us

Kannur

കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം; പ്രവൃത്തി ഉടൻ പൂർത്തിയാവും

Published

on

Share our post

ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ കരിമ്പം ഫാം ഒരുങ്ങുന്നു. പരമ്പരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുൽപാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികൾക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം ഒരുങ്ങുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമിൽ മനോഹരമായ നടപ്പാത, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. ഫാമിന്റെ നടുവിലൂടെ നിർമിക്കുന്ന കല്ലു പാകിയ ദീർഘ ദൂര നടപ്പാതയിലൂടെ നടന്നാൽ ഫാമിന്റെ മനോഹാരിതയും വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങളുടെ തണലും കാർഷിക സംസ്‌കൃതിയുടെ നാൾവഴികളും അനുഭവിച്ചറിയാനാകും. നബാർഡിന്റെ സഹായത്തോടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനായി പോളി ഹൗസുകളും മഴമറയും ഇവിടെ നിർമിക്കുന്നുണ്ട്. ഫാമിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും ചെയിൻ ലിങ്കിന്റെയും നിർമാണവും പുരോഗമിക്കുകയാണ്.
കർഷകർക്ക് സമയബന്ധിതമായി ഗുണ നിലവാരമുള്ള നടീൽ വസ്തുക്കൾ ഉൽപാദിക്കുന്നതിന് മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉൽപാദനവും ഫാമിൽ നടന്നുവരുന്നു. കൂടാതെ പന്നിയൂർ ഒന്ന് മുതൽ പത്ത് വരെയുള്ള കുരുമുളക് ഇനങ്ങൾ നാഗപതി രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജില്ലയിലെ കൃഷി ഭവനുകളിലേക്ക് ഓണത്തിന് ഒരു മുറംപച്ചക്കറി എന്ന പദ്ധതിയ്ക്കായി ഒരു ഹെക്ടർ സ്ഥലത്ത് പാവൽ, പടവലം, താലോരി, വെള്ളരി, കുമ്പളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉൽപാദിപ്പിച്ച് വരുന്നു.

കരിമ്പം ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി മാറ്റുന്നതിന്റെ ഭാഗമായി സംയോജിത കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികൾ സ്ഥാപിച്ച് തേൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഹണി ഡ്രോപ്‌സ് കരിമ്പം എന്ന പേരിൽ തേൻ വിപണിയിലെത്തിയിട്ടുണ്ട്. കരിമ്പം ഫാമിലെ ടിഷ്യൂ കൾച്ചർ ലാബും വികസനത്തിന്റെ പാതയിലാണ്. വാഴയിൽ നേന്ത്രൻ, റോബസ്റ്റ്, സ്വർണ മുഖി എന്നിവ ടിഷ്യൂ കൾച്ചർ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉൽപാദനം ലാബിൽ പരീക്ഷണത്തിലാണ്. ജില്ലയിലെ കൂൺ കർഷകരുടെ ആവശ്യകത കണക്കിലെടുത്ത് ചിപ്പിക്കൂൺ, പാൽകൂൺ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, ബ്യുവേറിയ തുടങ്ങിയ വളങ്ങൾ കർഷകരുടെ ആവശ്യാനുസരണം ലഭ്യമാക്കി വരുന്നുണ്ട്. ജില്ലയിലെ കേര കർഷകർക്ക് ആത്മവിശ്വാസമേകി കൂമ്പ് ചീയലിനെതിരെ ഫലപ്രദമായ ട്രൈക്കോകേക്കും ഇവിടെ നിർമിക്കുന്നുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള ഫാമുകളിലൊന്നായ കരിമ്പം ഫാമിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫാം ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ടൂറിസവും കൃഷിയും ഒരുമിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നൽകിയിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനകീയ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കരിമ്പം മുന്നോട്ടുവെക്കുന്നത്.


Share our post

Kannur

മികവോടെ മുന്നേറി കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

Published

on

Share our post

കല്ല്യാശ്ശേരി: സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുവജനങ്ങൾക്ക് മിതമായ ഫീസ് നിരക്കിൽ തീവ്ര പരിശീലനം നൽകുന്ന, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ കീഴിലുള്ള കേരള സിവിൽ സർവീസ് അക്കാദമി 14 സബ് സെന്ററുകളുമായി ജൈത്ര യാത്ര തുടരുകയാണ്. ഉത്തര മലബാറിലെ ആദ്യ സിവിൽ സർവീസ് അക്കാദമിയായത്കൊണ്ടുതന്നെ കല്യാശ്ശേരി കെ എസ് സി എസ് എ ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ബിരുദധാരികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതോടൊപ്പംതന്നെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സിവിൽ സർവീസിനായി നേരത്തെ തയ്യാറെടുത്ത് ഗൈഡൻസ് ക്ലാസുകൾ നൽകാനും ഇവർ മുൻകൈ എടുക്കുന്നുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സുകളിൽ എങ്ങനെ പത്രം വായിക്കണം, ഏത് രീതിയിൽ നോട്ട് തയ്യാറാക്കണം, എൻസിഇആർടി പുസ്തകങ്ങളിലെ മാനവിക വിഷയങ്ങൾ ഏത് രീതിയിൽ പഠിക്കണം തുടങ്ങിയവ ഉൾപ്പെടുന്നു. ബിരുദം പൂർത്തിയാക്കിയവർക്കുള്ള ഒരു വർഷ പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചുകൾ എല്ലാ വർഷവും ജൂണിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ നടത്തുന്ന 38 മാതൃകാ പരീക്ഷകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ നിലവാരം വിലയിരുത്താൻ സാധിക്കുന്നു.

കോളേജ് വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പിസിഎം വീക്കെൻഡ് കോഴ്സുമുണ്ട്. മലയാളം, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പൊതുഭരണം തുടങ്ങിയ ഐച്ഛിക വിഷയങ്ങൾക്കുള്ള പ്രത്യേക ക്ലാസുകളുമുണ്ട്. പ്രിലിംസ് പാസാകുന്ന വിദ്യാർഥികൾക്ക് സൗജന്യ മെയിൻസ് പരീക്ഷാ പരിശീലനവും മെയിൻസ് കടക്കുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റിനുള്ള പരിശീലനവും നൽകിവരുന്നു. ഉദ്യോഗാർഥികളുടെ ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും അക്കാദമി ഒരുക്കുന്നു. ലക്ഷ്യ സ്കോളർഷിപ്പ് പരീക്ഷ പാസായ എസ് സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ഇ ഗ്രാന്റ്സും ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് അതാത് വകുപ്പുകളുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. ലൈബ്രറി, വായനാമുറി, മെന്റർഷിപ്പ് പ്രോഗ്രാം, സിവിൽ സർവീസ് ഓഫീസേഴ്സുമായി ഇന്ററാക്ടീവ് സെഷൻ എന്നിവയും കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകതകളാണ്. 2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിന് ശേഷം വർഷംതോറും വിജയികളുടെ എണ്ണം കൂടി വരികയാണ്. 2024 ൽ ഇത് 54 ആയിരുന്നു. കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള ഏതൊരു വ്യക്തിയ്ക്കും നേടിയെടുക്കുവാൻ കഴിയുന്ന ഒന്നായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ മാറിയ സാഹചര്യത്തിൽ കേരള സിവിൽ സർവീസ് അക്കാദമിയുടെ പ്രാധാന്യവും ദിനംപ്രതി കൂടുകയാണ്.


Share our post
Continue Reading

Kannur

നാല് കോടി രൂപയുടെ മരുന്നെത്തിയില്ല; പരിയാരത്ത് മരുന്നുക്ഷാമം

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്. സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേനിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച മരുന്നിന്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിച്ചത്.

എ.സി വേണം മരുന്നിന്

മരുന്നു സൂക്ഷിക്കുന്ന സ്റ്റോറിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനം ഇല്ലാത്തതിനാൽ പല മരുന്നുകളും നശിക്കുകയാണെന്നും ഗുണനിലവാരത്തെ ബാധിക്കുകയാണെന്നും പരാതി. പരിയാരം ഗവ. മെഡിക്കൽ കോളജിൽ മരുന്നു സൂക്ഷിക്കുന്ന സ്റ്റോർ കെട്ടിടത്തിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനമില്ല. ഇതിനാൽ ചില ഗുളികകൾ പൊടിഞ്ഞു നശിക്കുന്നുണ്ട്.


Share our post
Continue Reading

Kannur

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും  പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം  സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ്  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ  എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.


Share our post
Continue Reading

Trending

error: Content is protected !!