Connect with us

Kerala

വേനലവധിയല്ലേ? കാത്തിരിപ്പുണ്ട് സഞ്ചാരികളുടെ പറുദീസയായ കടലുണ്ടി

Published

on

Share our post

ഫറോക്ക്: മധ്യവേനലവധിക്കാലം എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നതിനായി സഞ്ചാരികളെ മാടിവിളിച്ച് കടലുണ്ടി കമ്യൂണിറ്റി റിസർവ്. റിസർവിലെ നാല്പതിലധികം വരുന്ന യാത്രാനൗകകളാണ് സഞ്ചാരികളുടെ കണ്ണിനും കരളിനും കുളിർപകരുന്നതിനായി കാത്തുനിൽക്കുന്നത്. പ്രകൃതിസൗഹൃദയാത്രയായതിനാൽ യന്ത്രംഘടിപ്പിച്ച ബോട്ടുകൾക്ക് ഇവിടെ വിലക്കുണ്ട്. അതിനാൽ, മുളകൊണ്ട് തഴയിട്ടാണ് യാത്ര.ഒരു മണിക്കൂർ, രണ്ടുമണിക്കൂർ എന്നീ സമയദൈർഘ്യമാണുള്ളത്. ഒരു യാത്രാനൗകയിൽ എട്ട് മുതിർന്നവരും രണ്ടു കുട്ടികളുമാണുണ്ടാവുക. ഒരു മണിക്കൂറിന് ആയിരം രൂപയും രണ്ടുമണിക്കൂറിന് 1600 രൂപയുമാണ്. ഭക്ഷണം മുൻകൂട്ടി ബുക്കുചെയ്തും യാത്ര തുടരാം. റിസർവിലെ കാഴ്ചകൾക്കുശേഷം ഹോർത്തൂസ് മലബാറിക്കസ് സസ്യ സർവസ്വം, കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, മാലിക് ദിനാർ പണികഴിപ്പിച്ച പള്ളി, പോർച്ചുഗീസ് കോട്ട… എന്നിവയുൾപ്പെടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ കടലുണ്ടിയിലുണ്ട്.

ഇതുകൂടാതെ വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന ഓഷ്യാനസ് പദ്ധതിയും കൈത്തറി, കയർ മേഖലകളെ ടൂറിസം പദ്ധതിയിൽ കോർത്തിണക്കി ഉത്തരവാദിത്വ ടൂറിസം മിഷൻ വില്ലേജ് ലൈഫ് എക്സ്പീരിയൻസിന്റെ വില്ലേജ് സ്ട്രീറ്റ് പദ്ധതിയും കടലുണ്ടിയിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് മുപ്പതിൽപ്പരം ബ്ലോഗർമാർ കടലുണ്ടിയിൽ സന്ദർശനം നടത്തിയിരുന്നു. സഞ്ചാരികളുടെ പറുദീസ. റെയിൽവേ സ്റ്റേഷനിൽനിന്ന് 750 മീറ്റർമാത്രം ദൂരെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസർവായ കടലുണ്ടി കമ്യൂണിറ്റി റിസർവ്.

കടലുണ്ടി-വള്ളിക്കുന്ന് പഞ്ചായത്തുകളിലായി കടലുണ്ടിപ്പുഴയുടെ തീരത്ത് അറബിക്കടലിന്റെ അഴിമുഖത്തായി 154 ഹെക്ടർ ഭൂമിയിലാണ് കമ്യൂണിറ്റി റിസർവ് പരന്നുകിടക്കുന്നത്. റിസർവിലെ മുപ്പത് ഹെക്ടർ ഭൂമി കണ്ടൽ വനമേഖലയാണ്‌. പ്രാന്തൻ കണ്ടൽ, നക്ഷത്ര കണ്ടൽ, വലിയ ഉപ്പട്ടി, ചെറിയ ഉപ്പട്ടി, കണ്ണാംപൊട്ടി, പൂക്കണ്ടൽ തുടങ്ങി പന്ത്രണ്ടിനത്തിൽപ്പെട്ട കണ്ടലുകൾ കടലുണ്ടി കമ്യൂണിറ്റി റിസർവിലുണ്ട്. കണ്ടലുകൾക്കിടയിലൂടെയുള്ള തോണിയാത്ര സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. കൂടാതെ ഗ്രേറ്റ് ഹോട്ട്, ക്ലോബ്പ്ലോവർ, പവിഴക്കാലി, ചോരക്കാലി, പച്ചക്കാലി, വാൾകൊക്കൻ, കാടകൊക്കുകൾ, മണൽക്കോഴികൾ, ടേൺ സ്റ്റോൺ, ഷാർബേഡ്സ്, ഡൺലീൻ, പെരുമുണ്ടി, ചാരമുണ്ടി, ചിന്നമുണ്ടി, കടലുണ്ടി ആള തുടങ്ങി നൂറുകണക്കിന് പക്ഷികൾ കടലുണ്ടി പക്ഷിസങ്കേതത്തിലെ അതിഥികളായി എത്താറുണ്ട്.


Share our post

Kerala

ഒരു മൊബൈല്‍ഫോണ്‍ കൊണ്ട് ഏത് സേവനവും വിരല്‍ത്തുമ്പില്‍,കെ സ്മാര്‍ട് തുറക്കുന്നത് വലിയ സാധ്യത:എം.ബി രാജേഷ്

Published

on

Share our post

തിരുവനന്തപുരം:കെ സ്മാര്‍ട് പദ്ധതി തുറക്കുന്നത് വലിയ സാധ്യതകളെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.ഭാവിയില്‍ എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ കെ സ്മാര്‍ടിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയും.എല്ലാ സേവനങ്ങള്‍ക്കുമായി ഒരൊറ്റ ആപ്പ് എന്ന നേട്ടം കൈവരിക്കാനാകും.നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളാണ് ലഭ്യമാകുന്നത്.ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് ഏത് സേവനവും ജനങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.ഓഫീസ് സമയം കഴിഞ്ഞും സൗകര്യപ്പെടുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ തീര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാന തടസ്സം ഭാഷയാണ്.അവരുടെ തന്നെ ഭാഷകളില്‍ പ്രചാരണം ശക്തമാക്കാന് നടപടി സ്വീകരിക്കും.അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ ഇതിനായി വോളന്‍റിയര്‍മാരെ കണ്ടെത്തും.അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെതിരെ പൊലീസുമൊത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

വറുത്ത കായയ്ക്ക് ‘ചൂടേറും’; ശര്‍ക്കരയുപ്പേരി കിലോയ്ക്ക് 400 രൂപ

Published

on

Share our post

കോഴിക്കോട്: വിഷുനാളില്‍ സദ്യക്കൊപ്പം വറുത്ത കായ കാണുന്നത് അപൂര്‍വമായിരിക്കും. നേന്ത്രക്കായയുടെ വിലയും വറുത്ത കായയ്ക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നതോടെ വിഷുവിന് വറുത്ത കായയ്ക്ക് ‘ചൂടേറും.’ കഴിഞ്ഞ വിഷുക്കാലത്തെക്കാള്‍ വില കൂടിയതാണ് ഉപഭോക്താക്കളെ വറുത്ത കായ വാങ്ങുന്നതില്‍നിന്ന് പിന്നോട്ടടുപ്പിക്കുന്നത്.കിലോയ്ക്ക് 400 രൂപയാണ് ശര്‍ക്കരയുപ്പേരിയുടെ വില. കാലംതെറ്റിപ്പെയ്ത മഴയാണ് നേന്ത്രക്കായയുടെ വിലവര്‍ധനയ്ക്ക് കാരണം. നാളികേരത്തിന്റെ വിലവര്‍ധന വെളിച്ചെണ്ണയുടെ വിലകൂടാനും കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു ടിന്‍ വെളിച്ചെണ്ണയ്ക്ക് 4575 രൂപയാണ് വില. കഴിഞ്ഞതവണ 2100 രൂപയായിരുന്നു വില. നാള്‍ക്കുനാള്‍ അസംസ്‌കൃതവസ്തുക്കളുടെ വില കൂടുകയാണെങ്കില്‍ വറുത്ത കായ വ്യാപാരം പ്രതിസന്ധിയിലാവുമെന്ന് ഉറപ്പ്.


Share our post
Continue Reading

Kerala

മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

Published

on

Share our post

ബെംഗളുരു: മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടിൽ നിന്ന് ബെംഗളുരുവിലേക്ക് തിരികെ വരികയായിരുന്നു ഇരുവരും. ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരാണ് രണ്ട് പേരും.


Share our post
Continue Reading

Trending

error: Content is protected !!