Kerala
നിത്യലഹരിക്കാർക്ക് ഇനി മഹല്ലുവിലക്കുമായി മഹല്ല് കമ്മറ്റികൾ

താമരശ്ശേരി(കോഴിക്കോട്): ലഹരി ഉപയോഗം സാമൂഹികവിപത്തായി മാറിയതോടെ ശക്തമായ നടപടികളുമായി പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മിറ്റികൾ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് വിവാഹാവശ്യത്തിന് മറ്റു മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സാക്ഷ്യപത്രം നൽകില്ല. ഒരുവിധ ലഹരി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടില്ലെന്ന് ഉറപ്പുവരുത്തും. സമൂഹത്തെ വെല്ലുവിളിച്ച് ലഹരികുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരെ മഹല്ലു തലങ്ങളിൽ ബഹിഷ്കരിക്കും. കട്ടിപ്പാറ വേനക്കാവിൽ ലഹരിക്കടിമയായ മകൻ ഉമ്മയെ വെട്ടിക്കൊന്നതിന്റെയും പുതുപ്പാടി നാക്കി ലമ്പാടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റികൾ ചേർന്ന് ഈ തീരുമാനങ്ങളെടുത്തത്. മഹല്ലുതലങ്ങളിൽ ബഹുജനക്കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപവത്കരിക്കും. സർക്കാരും പോലീസും നടത്തുന്ന നടപടികളോട് സഹകരിക്കും. കുട്ടികൾ ലഹരി ഉപയോഗശീലമുള്ള വരുമായി കൂട്ടുകെട്ടുണ്ടോയെന്ന് പരിശോധിക്കണം. ഒടുങ്ങാക്കാട് മഖാം മസ്‌ജിദ് ഹാളിൽ മഹല്ല് രക്ഷാധികാരി വി.കെ. ഹുസൈൻ കുട്ടിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാവിലെയാണ് എല്ലാ വിഭാഗങ്ങളിലുംപെട്ട മഹല്ല് കമ്മിറ്റികളെ യും പങ്കെടുപ്പിച്ച് അടിയന്തരയോഗം ചേർന്നത്.
Kerala
സപ്ലൈകോ റംസാൻ ഫെയർ നാളെ മുതൽ


സപ്ലൈകോ റംസാൻ ഫെയർ സംസ്ഥാന തല ഉദ്ഘാടനം 25-ന് രാവിലെ പത്തിന് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. 25 മുതൽ 31 വരെ ജില്ലകളിലെ പ്രധാന ഔട്ട്‌ലെറ്റുകളിൽ റംസാൻ ഫെയറുകൾ പ്രവർത്തിക്കും. സബ്സിഡി നോൺ സബ്സിഡി സാധനങ്ങൾ കൂടാതെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാകും.
Kerala
വേനൽച്ചൂടിൽ വറ്റുന്ന പാൽ, പരിപാലനവും ചെലവേറുന്നു; വലഞ്ഞ് ക്ഷീരകർഷകർ


അടിക്കടിയുണ്ടായ വിലക്കയറ്റവും പാലിന്റെ ഉത്പാദനക്കുറവുമാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വേനൽ കടുത്തതോടെ ദിവസേനയുള്ള പാൽ ഉത്പാദനത്തിൽ കുറവുവന്നതോടെ കർഷകരുടെ നെഞ്ചിൽ തീയാണ്. വേനൽച്ചൂട് ഇനിയും കടുത്താൽ പാലിന്റെ അളവിൽ വൻ ഇടിവുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസംവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ, സംഘങ്ങളിൽ എത്തുന്നത് ശാസ്താംകോട്ട ബ്ലോക്കിലാണ്. 15,226.35 ലിറ്റർ പാലാണ് പ്രതിദിനം ഇവിടെ എത്തുന്നത്. 1700 കർഷകരാണ് ബ്ലോക്കിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചടയമംഗലം ബ്ലോക്കിൽ 1415 കർഷകരിൽ നിന്ന് 14,396.89 ലിറ്റർ പാൽ എത്തുന്നുണ്ട്. എറ്റവും കുറവ് തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ നടുവിലച്ചേരിയിൽ നിന്നാണ്.
226 കർഷകരിൽനിന്ന് 2,273 ലിറ്റർ പാൽ മാത്രമാണ് സംഘങ്ങളിൽ എത്തുന്നത്.ഗുണ നിലവാരം അനുസരിച്ച് ഒരുലിറ്റർ പാലിന് സൊസൈറ്റികളിൽനിന്ന് ലഭിക്കുന്നത് 40 രൂപമുതൽ 45 രൂപവരെയാണ്. ഉത്‌പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം താളംതെറ്റും. പശുക്കളെ മേച്ചുനടക്കാൻ ഇനിയാവതില്ലെന്നാണ് പരമ്പരാഗതമായി ഒന്നും രണ്ടും പശുവിനെ വളർത്തുന്ന കർഷകർ പറയുന്നത്. വേനൽക്കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്നം പരിപാലനച്ചെലവാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സംഘങ്ങളിൽനിന്നു വിതരണം ചെയ്യുന്ന കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ്-1,600, മിൽമ ഗോമതി-1,550, കേരള ഫീഡ്‌സ്-1,600 എന്നിങ്ങനെയാണ് വിലനിലവാരം. കാലിത്തീറ്റയ്ക്കു പുറമേ ഒരുകിലോ പരുത്തിപ്പിണ്ണാക്കിന് 40-45 രൂപയാണ് പൊതുവിപണിവില. ഗോതമ്പുപൊടിക്ക് 30-35, വൈക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കൂലിയാണെങ്കിൽ ദിവസം 50-60 രൂപയാകും.
ചൂടാണ്… കാലികൾക്കും വേണം, കരുതൽ
വേനൽ കടുത്തതോടെ കന്നുകാലികളുടെ പരിപാലനത്തിനും പരിചരണത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പകൽ 10 മുതൽ വൈകീട്ട് നാലുവരെ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ പാടത്തോ കെട്ടിയിടരുത്. ദിവസേന ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ധാതുലവണമിശ്രിതം, ഉപ്പ്, അപ്പക്കാരം, എ, ഡി, ഇ വിറ്റമിനുകൾ ചേർന്ന മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ ചേർത്ത് നൽകണം. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടുകൂടിയ ഉമനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പശുക്കളിൽ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗ ഡോക്ടറെ അറിയിക്കണം.
Kerala
ജനുവരിയില്‍ മാത്രം വാട്സ്ആപ്പ് നിരോധിച്ചത് 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ പൂട്ടുവീഴും


2025 ജനുവരി 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ 99 ലക്ഷം ഇന്ത്യന്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുക, എന്നിവയുടെ ഭാഗമായിട്ടായിരുന്നു നടപടിയെന്നും വാട്‌സ് ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെടുന്ന എല്ലാ അക്കൗണ്ടുകളും തുടര്‍ന്നും നിരോധിക്കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. 99,67,000 അക്കൗണ്ടുകളാണ് ജനുവരിയില്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിച്ചത്. അതില്‍ 13,27,000 അക്കൗണ്ടുകള്‍ യൂസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി തന്നെ നിരോധിച്ചു.
അക്കൗണ്ട് ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മൂന്നുഘട്ടങ്ങളായിട്ടാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. സംശയകരമായി തോന്നുന്ന അക്കൗണ്ടുകള്‍ ആരംഭിക്കുന്ന സമയത്തുതന്നെ ഫ്‌ളാഗ്-ബ്ലോക്ക് ചെയ്യും. വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് സിസ്റ്റം അക്കൗണ്ടിന്റെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്പാം അല്ലെങ്കില്‍ കൂട്ടത്തോടെയുള്ള മെസേജിങ് എന്നിവ. ഇത് ശ്രദ്ധയില്‍ പെട്ടാലും അക്കൗണ്ട് നിരോധിക്കും. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപദ്രവകരമായ, നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളും നിരോധിക്കും. പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി.
നിരോധിക്കുന്നതിനുള്ള കാരണങ്ങള്‍
സേവനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അക്കൗണ്ടിന് പൂട്ടുവീഴും. അതായത് ഒരുമിച്ച് ഒരുപാട് മെസേജുകള്‍ അയയ്ക്കുക, തട്ടിപ്പില്‍ പങ്കാളിയാവുക, തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അക്കൗണ്ട് നിരോധനത്തിലേക്ക് നയിക്കും. നിയമലംഘന പ്രവര്‍ത്തനങ്ങള്‍ കണ്ടാലും നടപടിയെടുക്കും. ഇന്ത്യന്‍ നിയമപ്രകാരം നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ആണ് ഇത്തരത്തില്‍ നിരോധന നടപടി നേരിടേണ്ടി വരിക. ഉപയോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലും നടപടിയെടുക്കും.
ഒഴിവാക്കാന്‍ എന്തുചെയ്യും?
അക്കൗണ്ടില്‍ നിന്ന് അസ്വാഭാവികമായ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മാത്രമേ അക്കൗണ്ട് നിരോധിക്കൂ. വാട്‌സ്ആപ്പ് മുന്നോട്ടുവയ്ക്കുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്പാം കോളുകളോ, മെസേജുകളോ ലഭിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വാട്‌സ്ആപ്പില്‍ അറിയിക്കുക. നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി അത്തരം റിപ്പോര്‍ട്ടിങ്ങുകള്‍ അത്യാവശ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്