Connect with us

Kannur

സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷൻ

Published

on

Share our post

കണ്ണപുരം: സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാവുകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ. ഇന്ന് വൈകിട്ട് നാലിന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ കണ്ണപുരം റെയിൽവേ സ്റ്റേഷനെ ഹരിത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. റെയിൽവേ സ്റ്റേഷൻ ശുചിത്വപൂർണമായി സൂക്ഷിക്കുന്നതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ജൈവമാലിന്യ സംസ്‌കരണത്തിനായി റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞു. അജൈവ മാലിന്യ ശേഖരണത്തിനും സംഭരണത്തിനായി റെയിൽവേ സ്റ്റേഷനിൽ ഒരു പ്രത്യേക റൂം തന്നെ ഒരുക്കിയിട്ടുണ്ട്. മാസത്തിൽ രണ്ട് തവണ ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ബോട്ടിലുകൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്തുകളും പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക്കും മറ്റും നിക്ഷേപിക്കാൻ ഒന്നിടവിട്ട സ്ഥലങ്ങളിലായി ബിന്നുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കണ്ണപുരത്തെ റെയിൽവേ സ്റ്റേഷനിലെ ശുചിമുറികൾ വളരെ വൃത്തിയോടെ സൂക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്റെ സൗന്ദര്യവത്കരണത്തിനായും ഒട്ടേറെ കാര്യങ്ങൾ   റെയിൽവേ അധികൃതർ ഒരുക്കി. ലഭ്യമായ സ്ഥലത്തെല്ലാം ചെറിയ പൂന്തോട്ടവും ചെടിച്ചട്ടികളും വെച്ചുകൊണ്ട്  സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ദിവസേന വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക ശുചീകരണ തൊഴിലാളികളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്കുള്ള കുടിവെള്ള സൗകര്യവുമുണ്ട്. ദ്രവമാലിന്യ സംസ്‌കരണത്തിലുൾപ്പെടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. മറ്റു റെയിൽവേ സ്റ്റേഷനുകൾക്കുള്ള അനുകരണീയ മാതൃകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ.


Share our post

Kannur

സൗജന്യ ചാനലുകളുമായി ബി.എസ്.എൻ.എൽ, ഒരാഴ്ചയ്ക്കകം കേരളമാകെ; 400 ചാനലുകള്‍, 23 മലയാളം

Published

on

Share our post

കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബി.എസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും. ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്‌ഷനുള്ളവർക്കാണ് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ്ടിടിഎച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.

രജിസ്റ്റർ ചെയ്യണം

ശേഷിക്കുന്ന ജില്ലകളിൽ ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും. തുടർന്ന് സ്മാർട്ട് ടിവിയിൽത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സ്കൈപ്രോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാകും. ആപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ചാനലുകൾ ലഭ്യമാകും.അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പറഞ്ഞു.


Share our post
Continue Reading

Kannur

കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകി, കണ്ണൂരിന്റെ റെയിൽവേ വികസനകുതിപ്പിന് തിരിച്ചടി

Published

on

Share our post

കണ്ണൂർ: റെയിൽവേയുടെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനകുതിപ്പ് തടയും. ടെക്സ് വർത്ത് കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് റെയിൽ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി (ആർഎൽഡിഎ) പാട്ടത്തിന് നൽകുന്നത് എന്നാണ് റെയിൽവേ വാദം. റെയിൽവേക്ക് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലാണ് കണ്ണൂരിലെ 7.19 ഏക്കർ ഭൂമിയും പെട്ടത്. എന്നാൽ, സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്‌ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാ പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്.

യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലാണ് കണ്ണൂർ. വർഷാവർഷം കുതിക്കുമ്പോഴും കണ്ണൂരിന്റെ സ്റ്റേഷൻ വികസനം പിറകോട്ടേക്കാണ്. കേരളത്തിലെ ആറു കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ണൂർ ഒഴികെ ലോക നിലവാരത്തിലേക്ക് ഉയരും. റെയിൽവേക്കുള്ളിൽ ഇരുഭാഗത്തും സ്ഥലം പോകുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. പടിഞ്ഞാറുഭാഗത്ത് വാണിജ്യസമുച്ചയം ഉയരുമ്പോൾ റോഡിന് വീതികൂട്ടാനാകില്ല. മുനീശ്വരൻ കോവിൽ മുതൽ പ്ലാസ അടക്കം റോഡിനു സമാന്തരമായി വീതികൂട്ടാൻ റെയിൽവേ സ്ഥലം വേണം. റെയിൽവേ സ്ഥലം സ്വകാര്യകമ്പനിക്ക് നൽകിയപ്പോൾ റോഡ് വീതികൂട്ടൽ പൂർണമായും നിലയ്ക്കും.

മുറുകുന്ന കുരുക്ക്

പാട്ടക്കരാർ നൽകി പലതവണ കുടുക്കിലായിട്ടും റെയിൽവേ പഠിക്കുന്നില്ല എന്നതാണ് വസ്തുത. റെയിൽവേ സ്ഥലം ബിപിസിഎല്ലിന് ഇന്ധന ഡിപ്പോക്കു വേണ്ടി നൽകിയിരുന്നു. ഇന്ധന പൈപ്പ് ലൈൻ മാറ്റിയാൽ നാലാം പ്ലാറ്റ്‌ഫോം സ്ഥാപിക്കാമെന്നിരിക്കെ, ബിപിസിഎൽ അതിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് വിവിധോദ്ദേശ വാണിജ്യ കെട്ടിട സമുച്ചയം (എംഎഫ്സി) പണിതു. 1782.40 സ്ക്വയർ മീറ്ററിലുള്ള കോംപ്ലക്സിന്റെ വാടക ഈടാക്കുന്നതിനുള്ള തർക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

2022-ൽ ആർ.എൽ.ഡി.എ കണ്ണൂരിലെ 7.19 ഏക്കർ ഭൂമി ടെൻഡർ ചെയ്തിട്ടും ആരും ഒന്നും അറിഞ്ഞില്ല. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വവും യുവജന സംഘടനകളും ഇടപെട്ടു. ഭൂമി പാട്ടത്തിന് കൈമാറിയിട്ടില്ലെന്ന് 2023 ഫെബ്രുവരിയിൽ റെയിൽവേ നൽകിയ വിവരവാകാശ രേഖയിലുണ്ട്.അതിന്റെ തുടർച്ചയായിട്ടാണ് പടിഞ്ഞാറുഭാഗത്ത് രണ്ടുഭാഗം ഇപ്പോൾ കമ്പനിക്ക് കൈമാറിയത്. റെയിൽവേ വികസനത്തിന് ഒരിഞ്ച് സ്ഥലം കിട്ടാൻ പൊന്നുംവില മുടക്കുമ്പോഴാണ് കൈയിലെ പൊന്നുംവിലയുള്ള സ്ഥലം ചെമ്പുവിലയ്ക്ക് നൽകുന്നത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു

Published

on

Share our post

കണ്ണൂർ: നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. കണ്ണൂർ എസ്എൻ പാർക്കിന് സമീപത്തെ ഹൈലാന്റ് ശ്രീമുത്തപ്പൻ മഠപ്പുരയിലെ ഭണ്ഡാരം തകർത്താണ് മോഷ്ടാവ് പണം കവർന്നത്. ഭണ്ഡാരം സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം മാനേജറുടെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!