Kerala
കാറിൽ കുട്ടിയും മുന്തിയ ഇനം പട്ടിയും; ലഹരി കടത്താൻ വഴി പലത്

കാറിൽ മുൻസീറ്റിൽ ഭാര്യാഭർത്താക്കൻമാരെന്ന വ്യാജേന യുവാവും യുവതിയും. പിന്നിൽ കുട്ടിയും, മുന്തിയ ഇനം പട്ടിയും. കർണാടക, തമിഴ്നാട് അതിർത്തി കടന്നെത്തുന്ന കാറുകളിലെ ഇത്തരം കുടുംബയാത്രകൾക്കുപിന്നിൽ പലപ്പോഴും എം.ഡി.എം.എയോ, കഞ്ചാവോ ഉണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അനുഭവം.അതിർത്തികളിൽ പരിശോധന ശക്തമായതോടെ ലഹരികടത്ത് സംഘത്തിലെ യുവാക്കൾ യുവതികളെ ഒപ്പംകൂട്ടി ഭാര്യാഭർത്താക്കൻമാരെന്ന തരത്തിൽ കാറിലും ബൈക്കിലും അതിർത്തികടന്നെത്തിത്തുടങ്ങി. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ‘ഭാര്യാ-ഭർത്താക്കൻ’മാരുടെ വാഹനങ്ങളിലും കർശന പരിശോധന തുടങ്ങിയതോടെയാണ് കാറിൽ കുട്ടിയെയും മുന്തിയ ഇനം പട്ടിയെയും കയറ്റിത്തുടങ്ങിയത്. കടുംബമാണെന്ന് ‘ഒന്നുകൂടി’ ഉറപ്പിക്കാനാണ് അടവുനയം. വേട്ടനായ്ക്കളെയാണ് ഇത്തരം സംഘങ്ങൾ കാറിൽ കയറ്റിക്കൊണ്ടുവരുന്നത്. പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥ സംഘത്തെ പട്ടിയെ കാണിച്ച് ഭയപ്പെടുത്തി പിൻമാറ്റാമെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
കൈയിൽ ബണ്ണ്; മലദ്വാരത്തിൽ എം.ഡി.എം.എ
ബെംഗളൂരുവിൽനിന്ന് ചങ്ങനാശ്ശേരിലേക്ക് അന്തർസംസ്ഥാന ബസിലെത്തിയ രണ്ട് യുവാക്കളുടെ കൈയിലുണ്ടായിരുന്ന ബണ്ണിൽനിന്ന് എക്സൈസ് പിടിച്ചെടുത്തത് 20.9 ഗ്രാം എം.ഡി.എം.എ. ‘ഒറ്റാ’യിരുന്നു ഇത് കണ്ടെത്താൻ ഉദ്യോഗസ്ഥരെ സഹായിച്ചത്. ശരീരത്തിനുള്ളിൽ ലഹരി ഒളിപ്പിച്ചുകടത്തുന്നവരും കോട്ടയത്തുണ്ട്.എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തിയ ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളാണ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. 32.1 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ ശരീരത്തിൽനിന്ന് പിടിച്ചെടുത്തത്. ചെരുപ്പിലും, ബ്ലൂ ടൂത്ത് സ്പീക്കറിലുംവരെ യുവാക്കളുടെ മയക്കുമരുന്ന് കടത്ത് തുടരുന്നു. ഒന്ന് പിടിക്കപ്പെടുമ്പോൾ കടത്തിന് പുതുവഴികൾ തേടും ഈ സംഘങ്ങൾ.
Kerala
പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പി.എസ്‍.സി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക


തിരുവനന്തപുരം:പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പി.എസ്‍.സി വ്യക്തമാക്കുന്നു.
Kerala
വാഹനത്തില്‍ നിന്ന് വീട്ടിലേക്ക് വൈദ്യുതി; കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു


തിരുവനന്തപുരം: പകല്‍ ഇലക്ട്രിക് കാറില്‍ ചാര്‍ജ്‌ചെയ്ത വൈദ്യുതി രാത്രി വീട്ടിലേക്ക് ഉപയോഗിക്കാനായാലോ? അതില്‍ കുറച്ച് ഗ്രിഡിലേക്ക് നല്‍കി പണം നേടാനായാലോ ? ഇതെല്ലാം സാധ്യമാകുന്ന വാഹനത്തില്‍നിന്ന് ഗ്രിഡിലേക്ക് (വി ടു ജി) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നു.ഇതിന് മുന്നോടിയായി പകല്‍സമയം പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സര്‍ക്കാര്‍ഓഫീസുകളിലും ഉള്‍പ്പടെ ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വ്യാപക സൗകര്യമൊരുക്കും. ഇതിന് താത്പര്യമുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്യും. വി ടു ജി പ്രയോഗക്ഷമമാക്കാനും കേരളത്തില്‍ ഇതിന്റെ സാധ്യത വിലയിരുത്താനും മുംബൈ ഐഐടിയെ ചുമതലപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
പകല്‍ വൈദ്യുതിവില തീരെക്കുറവ്
പകല്‍ കേരളത്തില്‍ സൗരോര്‍ജത്തില്‍നിന്നുള്‍പ്പടെ വിലകുറഞ്ഞ വൈദ്യുതി യഥേഷ്ടം കിട്ടാനുണ്ട്. പരമാവധി വില രണ്ടരരൂപവരെ മാത്രമാണ്. പുരപ്പുറ സോളാര്‍ വ്യാപകമായതോടെ, മുന്‍കരാറുകള്‍ വഴി കിട്ടുന്ന വൈദ്യുതിപോലും പകല്‍ ഉപയോഗിക്കാനാകാതെ വരുന്നു. എന്നാല്‍, കേരളത്തില്‍ ഇ-വാഹനങ്ങള്‍ പൊതുവേ ചാര്‍ജ്‌ചെയ്യുന്നത് രാത്രിയിലാണ്. വൈദ്യുതി ഉപയോഗവും നിരക്കും കൂടിനില്‍ക്കുന്നസമയമാണിത്. പകല്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നിടത്ത് ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് കുറഞ്ഞനിരക്കിലുള്ള വൈദ്യുതി അതിന് പ്രയോജനപ്പെടാത്തത്. ഇതിനായാണ് ഏജന്‍സികള്‍ വഴി സൗകര്യമൊരുക്കുന്നത്.രാത്രിയില്‍ വീട്ടിലേക്ക് വാഹനത്തില്‍നിന്ന് രാത്രി വീട്ടിലേക്ക് എത്ര വൈദ്യുതി ഉപയോഗിക്കാമെന്ന് മൊബൈല്‍ ആപ്പില്‍ ക്രമീകരിക്കാം. വാഹനത്തിലെ ബാറ്ററി ഇന്‍വെര്‍ട്ടറായി പ്രവര്‍ത്തിക്കും. ഇതിന് ചില സാങ്കേതികക്രമീകരണങ്ങള്‍ വേണ്ടിവരും. വീട്ടുകാര്‍ക്ക് ലാഭമാണിത്. കെഎസ്ഇബിക്ക് രാത്രി ലോഡ് കുറയ്ക്കാം. വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതും കുറയ്ക്കാം.
Kerala
സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകൾ


തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്. ലഹരിക്കെതിരായ കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകളാണ്. 3.399 ഗ്രാം എം.ഡി.എം.എയും 6.475 കിലോ ഗ്രാം കഞ്ചാവും ഡി ഹണ്ടിൻ്റെ ഭാഗമായി പിടികൂടി. 2361 പേരെയാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 118 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 8468 കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഇതിൽ 8770 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 4.638 കിലോ ഗ്രാം എംഡിഎംഎയാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്