Connect with us

Kannur

ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകള്‍ മുടങ്ങും; പണിമുടക്ക് വരുന്നു

Published

on

Share our post

കണ്ണൂർ: ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ ബാങ്ക് പണിമുടക്ക് വരുന്നു. 9 യൂണിയനുകള്‍ ചേർന്നുള്ള ബാങ്ക് പണിമുടക്ക് മാര്‍ച്ച് 24, 25 തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. ഞയറാഴ്ചക്ക് ശേഷം വരുന്ന ദിവസങ്ങൾ ആയതിനാൽ മൂന്ന് ദിവസങ്ങളിൽ ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും.യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.മാർച്ച് 31 ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം അവധി ആണെങ്കിലും ജീവനക്കാര്‍ ബാങ്കില്‍ എത്തണമെന്ന് ആര്‍ ബി ഐ നിര്‍ദേശമുണ്ട്.


Share our post

Kannur

കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ച 20ഓളം വിദ്യാർത്ഥികൾക്കെതിരെ കേസ്

Published

on

Share our post

ചക്കരക്കൽ: കുടുംബ സമേതം കാറിൽ പോകുന്നതിനിടെ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾ കാർ തകർക്കുകയും യാത്രക്കാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20ഓളം വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. ഏച്ചൂർ കുടുക്കിമൊട്ട സ്വദേശി സി.പി ഷക്കീറിന്റെ പരാതിയിലാണ് കാഞ്ഞിരോട് നഹർ കോളേജിലെ വിദ്യാർത്ഥികളായ അഫ്രീൻ, ഷമ്മാസ്, സി നാൻ, സിദാൻ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 16 പേർക്കുമെതിരെ കേസെടുത്തത്. ഫെബ്രവരി 27ന് വൈകുന്നേരം 3.30ന് പരാതിക്കാരനും കുടുംബവും കാഞ്ഞിരോട് നിന്നും കുടുക്കി മൊട്ടയിലേക്ക് കെ.എൽ. 59.ജെ.5667 നമ്പർ കാറിൽ പോകവെയാണ് സംഭവം. പ്രകടനത്തിനിടെ അരികിലൂടെ കാർ ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ കാർ തടഞ്ഞ വിദ്യാർത്ഥികൾ ആക്രമിച്ച് 75000 രൂപയുടെ നഷ്‌ടം വരുത്തുകയും പരാതിക്കാരനെയും ബന്ധുക്കളേയും ചീത്തവിളിച്ച് കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തു‌വെന്ന പരാതിയിലാണ് കേസെടുത്തത്.


Share our post
Continue Reading

Kannur

പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് 28 വർഷം കഠിനതടവും ഒരുലക്ഷം പിഴയും

Published

on

Share our post

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ എടവന വീട്ടിൽ ബാലൻ്റെ മകൻ ബി. ഹരികൃഷ്ണൻ എന്ന ഹരീഷിനെയാണ് (28) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ, എസ്.ഐ. കെ. ഷറഫുദ്ദീൻ സീനിയർ സി.പി.ഒ വി.വി. സിന്ധു മണി എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


Share our post
Continue Reading

Kannur

രക്താര്‍ബുദത്തിന് കാര്‍ ടി-സെല്‍ തെറാപ്പി; അഭിമാനകരമായ നേട്ടവുമായി മലബാര്‍ കാന്‍സര്‍ സെന്റര്‍

Published

on

Share our post

കണ്ണൂര്‍: രക്താര്‍ബുദത്തിനുള്ള അതിനൂതന ചികിത്സയായ കൈമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി സെല്‍ (കാര്‍ ടി-സെല്‍) ചികിത്സയില്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് അഭിമാനകരമായ നേട്ടം. രാജ്യത്തുതന്നെ സര്‍ക്കാര്‍തലത്തില്‍ രണ്ടാമതായി കാര്‍ ടി-സെല്‍ തെറാപ്പി ആരംഭിച്ചത് ഇവിടെയാണ്. അഞ്ച് രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സയ്ക്ക് ആവശ്യമായ ടി-സെല്‍ ശേഖരണം നടത്തിയത്. ഇതില്‍ മൂന്നുപേരുടെ ചികിത്സ പൂര്‍ത്തിയായി.അഞ്ചുപേരില്‍ മൂന്നുപേര്‍ക്ക് ബി അക്യൂട്ട് ലിംഫോബ്‌ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതില്‍തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കല്‍ ചികിത്സയ്ക്കുശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 പ്രായത്തിലുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേര്‍ക്കും. രണ്ടുതരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവര്‍ക്കാണ് കാര്‍ ടി ചികിത്സ സഹായകരമായത്.

രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള എം.സി.സിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു. പ്രതിരോധകോശങ്ങള്‍കൊണ്ട് കാന്‍സറിനെ ചികിത്സിക്കുന്നതാണ് കാര്‍ ടി-സെല്‍ തെറാപ്പി. മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍. കാര്‍ ടി-സെല്‍ ചികിത്സാരീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍നിന്ന് ശേഖരിച്ചശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ ജനിതകപരിഷ്‌കരണം നടത്തുന്നു.ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ പ്രവേശിപ്പിക്കുന്നു. ഇത് ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളില്‍ ഒന്നാണിത്. ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാര്‍ ടി-സെല്ലുകള്‍ പ്രത്യേകമായി കാന്‍സര്‍കോശങ്ങളെ നശിപ്പിക്കുന്നു. പരമ്പരാഗത കാന്‍സര്‍ചികിത്സകളെ അപേക്ഷിച്ച് കാര്‍ ടി-സെല്‍ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും. കാര്‍ ടി-സെല്‍ തെറാപ്പിയുടെ ആശുപത്രിവാസസമയം താരതമ്യേന കുറവാണ്. സാധാരണ നിലയില്‍ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതകപരിഷ്‌കരണമാണ് ‘പേഷ്യന്റ് അസിസ്റ്റന്‍സ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കിയത്.

സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ

സാധാരണക്കാര്‍ക്കും ലോകോത്തര അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് റോബോട്ടിക് സര്‍ജറി, കാര്‍ ടി-സെല്‍ തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ സാധ്യമാക്കിയത്. -വീണാ ജോർജ്, ആരോഗ്യമന്ത്രി.


Share our post
Continue Reading

Trending

error: Content is protected !!