Kannur
വടകരയില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍; അഞ്ച് പേര്‍ക്ക് പരിക്ക്, പയ്യന്നൂർ കോളേജിലും സംഘർഷം

വടകര/പയ്യന്നൂർ: വടകരയിലെ ലോഡ്ജില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍. ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്.ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹോളി ആഘോഷത്തിനിടെ കണ്ണൂർ പയ്യന്നൂർ കോളേജിലും സംഘർഷം ഉണ്ടായി. ക്യാമ്പസില്‍ സീനിയർ – ജൂനിയർ വിദ്യാർത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുന്‍ എന്ന യുവാവിന് വാരിയെല്ലിന് പരിക്കേറ്റു. ഇയാള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Kannur
പറശ്ശിനിക്കടവിലെ ലോഡ്ജുകളില്‍ മിന്നല്‍ പരിശോധന; ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍


പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ ആദിത്ത് (30), പി.എ ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തളിപ്പറമ്പ്, പാളയാട്, റോഡിലെ വി.എ റസിഡന്‍സിയില്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു.വിദേശത്തേയ്ക്കു പോകുന്നതിനു മുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.
Kannur
തൃച്ചംബരം ഉത്സവം കാണാനെത്തി മടങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞ് കയറി അഞ്ച് പേർക്ക് പരിക്ക്


തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
Kannur
മാലിന്യകേന്ദ്രമല്ലിത്, വർണങ്ങൾ വിരിയും മലർവാടി


കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ പുതുചരിത്രം കുറിക്കുകയാണ് മട്ടന്നൂർ നഗരസഭ. മൂക്കുപൊത്തിമാത്രം കടന്നുചെല്ലാൻ കഴിയുമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇന്ന് വിരിയുന്നത് വർണാഭമായ പൂക്കളാണ്. ഇവിടെ കുട്ടികളുടെ ഹരിതസഭ നടത്തി പുതുതലമറയിലേക്കുകൂടി ശുചിത്വസന്ദേശം പകരുകയാണ് നഗരസഭ. പൊറോറയിലെ കരിത്തൂർപറമ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെ വർഷങ്ങളായി തള്ളിയ മാലിന്യമാണ് ബയോമൈനിങ്ങിലൂടെ നീക്കംചെയ്‌തത്. മാലിന്യങ്ങൾ വേർതിരിച്ചാണ് ശാസ്‌ത്രീയ മാർഗങ്ങളിലൂടെ സംസ്‌കരിച്ചത്. സ്ഥലം പൂർവസ്ഥിതിയിലാക്കി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് അമൃത് പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്കായി പാർക്ക് നിർമിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപം ശിശുദിനത്തിൽ നടത്തിയ കുട്ടികളുടെ ഹരിതസഭ സംസ്ഥാനത്താകെ ശ്രദ്ധയാകർഷിച്ചു. പുതുതലമുറയ്‌ക്ക് മാലിന്യസംസ്‌കരണവും ശുചിത്വത്തിന്റെ പ്രാധാന്യവും അടുത്തറിയാൻ ഹരിതസഭയിലൂടെ സാധിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലും വ്യാപാരവ്യവസായ സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം നടത്തി മാലിന്യശേഖരണത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായി.
ജൈവമാലിന്യസംസ്‌കരണവും നൂറുശതമാനമായി. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നു. 72 അംഗങ്ങളാണ് ഹരിതകർമസേനയിലുള്ളത്. വഴിയോരങ്ങളിൽ പ്ലാസ്‌റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് നഗരസഭയിൽ നൂറ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. എട്ട് പ്രദേശങ്ങൾ ഹരിതടൗണുകളായി. മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജ്, പഴശ്ശിരാജ എൻഎസ്‌എസ് കോളേജ് എന്നിവയെ ഹരിതകലാലയങ്ങളായി പ്രഖ്യാപിച്ചു. 22 ഹരിതവിദ്യാലയങ്ങളും 21 ഹരിത മദ്രസകളും നഗരസഭയിലുണ്ട്. മുഴുവൻ ആരാധനാലയങ്ങളും ഹരിതസ്ഥാപനങ്ങളാക്കി. വിവാഹങ്ങളിലും വിശേഷാവസരങ്ങളിലും സീറോ വേയ്‌സ്‌റ്റ് ആക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നാല് ഹരിതപ്രോട്ടോക്കോൾ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
നഗരസഭയിലെ വാർഡുകളിലും നഗരങ്ങളിലുമായി 140 എംസിഎഫുകളുണ്ട്. രണ്ട് ആർആർഎഫും ഉണ്ട്. ജില്ലയിലെ കോഴി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് പൊറോറയിൽ സംസ്‌കരണകേന്ദ്രവുമുണ്ട്. പ്ലാസ്‌റ്റിക് കവറുകൾ ഒഴിവാക്കുന്നതിന് ക്ലോത്ത് വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. 20 രൂപയ്‌ക്ക് തുണിസഞ്ചി ഇവിടെ ഏതു സമയവും ലഭിക്കും. നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ഡിസംബർ 31ന് നഗരത്തിൽ നൈറ്റ് ക്ലീൻ റൈഡ് നടത്തി. സ്വച്ഛ് സർവേശൻ റാങ്കിങിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും മട്ടന്നൂർ നഗരസഭയ്‌ക്കാണ്. 21ന് ശുചിത്വ നഗരസഭാ പ്രഖ്യാപനം നടക്കും. മാലിന്യകേന്ദ്രങ്ങൾ ഇല്ലാതാക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലെല്ലാം പൂന്തോട്ടമൊരുക്കുകയാണ് ലക്ഷ്യം. നഗരസഭയിൽ ഇത്തരത്തിൽ അഞ്ചുകേന്ദ്രങ്ങളിൽ ‘സ്‌നേഹാരാമം’ ഒരുക്കിയിട്ടുണ്ട്. പഴശ്ശി ഇറിഗേഷൻ കനാലിന് സമീപത്താണ് പുതുതായി സ്‌നേഹാരാമം ഒരുക്കിയത്. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കാനുള്ള വഴിയൊരുക്കുന്നതോടൊപ്പം മാലിന്യകേന്ദ്രങ്ങൾതന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. എൻ ഷാജിത്ത് മട്ടന്നൂർ നഗരസഭാ ചെയർമാൻ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്