Connect with us

IRITTY

ആറളം ഫാമിലെ കാട്ടാനക്കലി തടയാൻ: താൽക്കാലിക വൈദ്യുതവേലി നിർമാണം അന്തിമഘട്ടത്തിൽ

Published

on

Share our post

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ വനത്തിലേക്കു തുരത്തുന്നതിനു മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന താൽക്കാലിക വൈദ്യുതി വേലി നിർമാണം അന്തിമ ഘട്ടത്തിൽ. ആന മതിൽ പൂർത്തിയാകാത്ത 4 കിലോമീറ്റർ ദൂരത്തിൽ വനംവകുപ്പ് ജീവനക്കാർ സന്നദ്ധ സേവനമായി നടത്തുന്ന വേലി നിർമാണം 3 കിലോമീറ്റർ പൂർത്തിയായി. പരിപ്പുതോട് മുതൽ കോട്ടപ്പാറ വരെ ആൾത്താമസം ഇല്ലാത്ത ടിആർഡിഎമ്മിന്റെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് താൽക്കാലിക വേലി നിർമാണം.

കഴിഞ്ഞ 23 ന് ഫാമിൽ വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഉയർന്ന ആവശ്യപ്രകാരമാണ് താൽക്കാലിക വൈദ്യുതി വേലി നിർമിക്കുന്നത്. പുനരധിവാസ മേഖലയിൽ നിന്നു വനത്തിലേക്ക് തുരത്തുന്ന ആനകൾ തിരികെ പുനരധിവാസ മേഖലയിലേക്കു എത്തുന്നതു തടയുകയാണ് ലക്ഷ്യം.

കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകളിലെ ജീവനക്കാർ, ആർആർടി ജീവനക്കാർ, വാച്ചർമാർ എന്നിവർ ചേർന്നാണു വേലി നിർമാണം നടത്തുന്നത്.

ആന മതിൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ അടിയന്തരമായി അനുവദിച്ച സോളർ തൂക്കുവേലി നിർമാണം പൂർത്തിയാകുന്നതു വരെയാണു താൽക്കാലിക വേലി സ്ഥാപിക്കുന്നത്. സോളർ തൂക്കുവേലി യാഥാർഥ്യമാകുമ്പോൾ ഇപ്പോഴത്തെ താൽക്കാലിക വേലി പൊളിച്ചു മാറ്റി പുനരധിവാസ മേഖലയിൽ തന്നെ ഉപയോഗപ്പെടുത്തും. വളയഞ്ചാൽ മുതൽ കോട്ടപ്പാറ വരെ 5 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി വേലിയും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ദിവസേന 3 ടീമുകളായി രാത്രികാല പട്രോളിങ് ആറളം പുനരധിവാസ മേഖലയിൽ നടത്തുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.


Share our post

IRITTY

ഇരിട്ടി ഉപജില്ല വിഭജനം ;മുഖം തിരിച്ച് സർക്കാർ

Published

on

Share our post

ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്‌ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനോട് മുഖം തിരിച്ച് സർക്കാർ.ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പേരാവൂർ, ഇരിട്ടി എന്നിങ്ങനെ രണ്ട് ഉപജില്ലകളായി വിഭജിക്കണമെന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഏറെ വർഷത്തെ ആവശ്യമാണ് സർക്കാർ നിരാകരിച്ചത്. ഉപജില്ല വിഭജിച്ച് രണ്ട് ഉപജില്ലാ കേന്ദ്രങ്ങളായി പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കീഴൂർ വി യുപി സ്‌കൂൾ അറബിക് അധ്യാപകൻ കെ.കെ.അബ്‌ദുൾ അസീസ് കഴിഞ്ഞ നവകേരള സദസ്സിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് വകുപ്പ് മേധാവികൾക്കും നൽകിയ നിവേദനത്തിനു മറുപടിയായാണ് ഇരിട്ടി ഉപജില്ല വിഭജനം എന്ന അജണ്ട സർക്കാരിനില്ലെന്നും ഈ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്നുമുള്ള രേഖാമൂലമുള്ള അറിയിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്.

ഖാദർ കമ്മിറ്റി റിപ്പോർട്ടു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 3 തലങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഏകീകൃതഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്നതിനും അതിനനുസൃതമായി ഓഫിസുകളുടെ സംയോജനവും നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആയതിനാൽ നിലവിൽ ഇരിട്ടി ഉപജില്ല രണ്ട് വിദ്യാഭ്യസ ഉപജില്ലകളായി വിഭജിക്കാൻ നിർവാഹമില്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലായി വയനാടിന്റെ അതിർത്തി പങ്കിടുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുതൽ കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പായം പഞ്ചായത്തു വരെ 103 വിദ്യാലയങ്ങളാണ് ഇരിട്ടി ഉപജില്ലയിൽ 222.വയനാടിന്റെ അതിർത്തി പ്രദേശമായ ഏലപ്പീടിക മുതൽ കർണ്ണാടകത്തിന്റെ അതിർത്തിയായ പേരട്ട വരെ നീണ്ടു കിടക്കുന്ന മലയോര പ്രദേശങ്ങളിൽ നിന്ന് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കുമായി ഇരിട്ടി ഉപജില്ലാ ഓഫിസ് ആസ്ഥാനമായ ഇരിട്ടിയിലെത്തിച്ചേരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഇതിനു പരിഹാരമായാണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂർ കേന്ദ്രമാക്കി മറ്റൊരു വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന ആവശ്യമുയർന്നത്.


Share our post
Continue Reading

Breaking News

പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.


Share our post
Continue Reading

IRITTY

‘ഒക്കായി ഒത്തുകൂടുഞ്ചേരു’ ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി

Published

on

Share our post

ആറളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം ട്രൈബൽ ഫെസ്റ്റിന് ഫാം സ്‌കൂളിൽ തുടക്കമായി.ഒത്തുകൂടാം ഒരുമിച്ച് എന്ന അർഥം വരുന്ന ‘ഒക്കായി ഒത്തുകൂടുഞ്ചേരു’ എന്ന മുദ്രാവാക്യവുമായി ആറളം തദ്ദേശീയ മേഖലയിലെ ബാലസഭ, അയൽക്കൂട്ടം, ഓക്സിലറി, ഷീ ക്ലബ്, യൂത്ത് ക്ലബ്, ബ്രിഡ്ജ് കോഴ്‌സ് വിദ്യാർഥികൾ എന്നിവരുടെ ഒത്തുകൂടലും വിവിധ തനതു കലാ പരിപാടികളുടെ അവതരണവും രണ്ട് ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭങ്ങളിലും വന്യ ജീവി അക്രമണങ്ങളിലും ദുരിതം അനുഭവിക്കുന്ന തദ്ദേശീയ വാസികളുമായി കലക്ടർ സംസാരിക്കുകയും പ്രശ്ന പരിഹാരങ്ങൾക്ക് കൂടെ ഉണ്ടാവുമെന്ന ഉറപ്പു നൽകുകയും ചെയ്തു.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രാഹുൽ, പി ഒ ദീപ എന്നിവർ പങ്കെടുത്തു. ആറളം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നനങ്ങൾ ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരത്തിനായി കൂട്ടായ പ്രവർത്തനം നടപ്പിലാക്കാനുമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ ക്ലാസുകളും, സെമിനാറുകളും നടക്കും. കണ്ണൂർ വായ്ത്താരി ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാ സന്ധ്യയോടെ ഫെസ്റ്റിന് സമാപനമാകും.


Share our post
Continue Reading

Trending

error: Content is protected !!