Connect with us

India

യു.എ.ഇയിൽ വധശിക്ഷയ്ക്കു വിധേയരായ രണ്ടു പേരും കണ്ണൂർ സ്വദേശികൾ

Published

on

Share our post

അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയരായ രണ്ടു പേർ കണ്ണൂർ സ്വദേശികൾ. കണ്ണൂർ സിറ്റി തയ്യിൽ പെരും തട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേ പറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ മാസം 15നു നടപ്പാക്കിയതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക വിവരം ലഭിച്ചത്.ഇവരുടെ അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. റിനാഷിൻ്റെ ബന്ധുക്കൾ യു.എ.ഇയിൽ എത്തിയിട്ടുണ്ട്.

2023ൽ അൽ ഐനിൽ യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. 2009ൽ അൽ ഐനിൽ തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്.മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും മുഹമ്മദ് റിനാഷ് പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.


Share our post

India

പ്രവാസികളെ സന്തോഷ വാർത്ത; ഇനി ഖത്തറിൽ ഇടപാടുകൾക്ക് റിയാൽ വേണ്ട, യു.പി.ഐ സംവിധാനം പൂർണ്ണതോതിൽ

Published

on

Share our post

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. യു.പി.ഐ സംവിധാനം ഖത്തറിൽ വരുന്നതോടെ ഇന്ത്യയ്ക്കും ഖത്തറിനും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തർ ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിൽ സംസാരിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് ഖത്തറിലുള്ളത്. യുപിഐ സംവിധാനം പൂർണ്ണതോതിലാകുന്നതോടെ പണമിടപാട് കൂടുതൽ എളുപ്പമാകും. റസ്റ്ററൻ്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യം. ബാങ്ക് വഴിയാണ് പണമിടപാട് നടത്തുക. അതിനാൽ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ പണമിടപാട് നടത്താനാകും. ടൂറിസ്റ്റ് വിസയിലും മറ്റും ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാർക്കായിരിക്കും ഈ സേവനം കൂടുതല്‍ ഫലപ്രദമാവുക. ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രം​ഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ.


Share our post
Continue Reading

India

റമദാൻ; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തര്‍ അമീ‍ർ

Published

on

Share our post

ദോഹ: റമദാന്‍ മാസത്തില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വിവിധ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുക. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റമദാനില്‍ പൊതുമാപ്പ് നല്‍കുന്നത്. എത്ര തടവുകാര്‍ക്കാണ് ഇത്തവണ മാപ്പ് നല്‍കുകയെന്ന് അറിയിച്ചിട്ടില്ല.അതേസമയം സൗദി അറേബ്യയിലും സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് തടവുകാര്‍ക്ക് പൊതുമാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികളാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിെൻറ അനുകമ്പയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.


Share our post
Continue Reading

India

എന്‍.എസ്.എസ്. സ്‌കൂളുകളിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

Published

on

Share our post

ന്യൂഡല്‍ഹി : എന്‍.എസ്.എസിനുകീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീംകോടതി. 2021 മുതല്‍നടന്ന നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.ഭിന്നശേഷിക്കാര്‍ക്കായി സംവരണംചെയ്തത് ഒഴികെ ബാക്കിയുള്ള മുന്നൂറിലേറെ തസ്തികകളിലാണ് നിയമനം നടക്കേണ്ടത്. നിയമനം സ്ഥിരപ്പെടുത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടില്ല.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താല്‍ സ്‌കൂളുകളിലെ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നില്ലെന്നുകാട്ടിയാണ് എന്‍.എസ്.എസ്. സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം സ്ഥിരപ്പെടുത്താത്തതിനാല്‍ ശമ്പളം ലഭിക്കാതെ വര്‍ഷങ്ങളായി ജോലിചെയ്യേണ്ട സാഹചര്യമാണ്.

ഭിന്നശേഷി സംവരണത്തിന് 60 തസ്തികകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് എന്‍.എസ്.എസ്. അറിയിച്ചു. ഇതൊഴികെയുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന എന്‍.എസ്.എസിന്റെ ആവശ്യമാണ് സുപ്രീംകോടതി അംഗീകരിച്ചത്.ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴികെയുള്ളവയിലെ നിയമനം സ്ഥിരപ്പെടുത്തുന്നതിന് എതിര്‍പ്പില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!