Connect with us

Kerala

ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷക

Published

on

Share our post

തിരുവനന്തപുരം: ഓക്സിജൻ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കേരള സർവകലാശാല ഗവേഷക.ഹൃദയത്തിൽ ഓക്സിജൻ കുറയുന്ന ഘട്ടത്തിൽ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവർത്തനം നിയന്ത്രിച്ച് സംരക്ഷണം നൽകാമെന്നാണ് കണ്ടെത്തൽ.കാരി മത്സ്യത്തെ (കല്ലേൽ മുട്ടി) ഉപയോഗിച്ചായിരുന്നു ഗവേഷണം. ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഇവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.സി.ഇ.ഐ.ബി.) എസ്. രേഖയാണ് ഗവേഷണം നടത്തിയത്. പ്രൊഫ. എം.സി. സുഭാഷ് പീറ്റർ നേതൃത്വം നൽകി.അന്താരാഷ്ട്ര ജേണലായ കംപാരറ്റീവ് ബയോകെമിസ്ട്രി ആൻഡ് ഫിസിയോളജിയുടെ ടോക്സിക്കോളജി ആൻഡ് ഫാർമക്കോളജി വിഭാഗത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.സമ്മർദങ്ങളനുഭവപ്പെടുമ്പോഴാണ് ഹൃദയത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടാവുന്നത്.

ഈസമയം കോശങ്ങളുടെ സ്ഥിരതയെ സഹായിക്കുന്ന ‘ആക്ടിൻ’ പ്രോട്ടീന്റെ പ്രവർത്തനം ലഘൂകരിച്ചാൽ മരണം തടയാനാവുമെന്നാണ് കണ്ടെത്തൽ.സൈറ്റോചലാസിൻ-ഡി എന്ന സംയുക്തമുപയോഗിച്ചാണ് ആക്ടിൻറെ പ്രവർത്തനം ലഘൂകരിക്കുന്നത്. ഇത് റിയാക്ടീവ് ഓക്സിജൻ സ്പീഷിസ് എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകളെ കുറയ്ക്കുകയും ഹൃദയാരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇതിലൂടെ കോശങ്ങളുടെ ഊർജഫാക്ടറിയായ മെറ്റോകോൺട്രിയയെ ഉത്തേജിപ്പിച്ച് സമ്മർദങ്ങളെ നേരിടാൻ ഹൃദയത്തെ സജ്ജമാക്കും.അന്തരീക്ഷവായുകൂടി ശ്വസിക്കുന്ന അനാബസ് വിഭാഗത്തിൽപ്പെടുന്നതുകൊണ്ടാണ് കാരി മത്സ്യത്തെ പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. മത്സ്യഹൃദയം എങ്ങനെ സമ്മർദങ്ങളെ അതിജീവിക്കുമെന്ന പരീക്ഷണത്തിലൂടെ മനുഷ്യഹൃദയത്തിന്റെ സമാനനില മനസ്സിലാക്കാമെന്നാണ് ഗവേഷകർ പറയുന്നത്.യു.ജി.സി., സി.എസ്.ഐ.ആർ. ഉന്നത വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!