Kerala
ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷക

തിരുവനന്തപുരം: ഓക്സിജൻ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കേരള സർവകലാശാല ഗവേഷക.ഹൃദയത്തിൽ ഓക്സിജൻ കുറയുന്ന ഘട്ടത്തിൽ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവർത്തനം നിയന്ത്രിച്ച് സംരക്ഷണം നൽകാമെന്നാണ് കണ്ടെത്തൽ.കാരി മത്സ്യത്തെ (കല്ലേൽ മുട്ടി) ഉപയോഗിച്ചായിരുന്നു ഗവേഷണം. ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഇവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.സി.ഇ.ഐ.ബി.) എസ്. രേഖയാണ് ഗവേഷണം നടത്തിയത്. പ്രൊഫ. എം.സി. സുഭാഷ് പീറ്റർ നേതൃത്വം നൽകി.അന്താരാഷ്ട്ര ജേണലായ കംപാരറ്റീവ് ബയോകെമിസ്ട്രി ആൻഡ് ഫിസിയോളജിയുടെ ടോക്സിക്കോളജി ആൻഡ് ഫാർമക്കോളജി വിഭാഗത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.സമ്മർദങ്ങളനുഭവപ്പെടുമ്പോഴാണ് ഹൃദയത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടാവുന്നത്.
ഈസമയം കോശങ്ങളുടെ സ്ഥിരതയെ സഹായിക്കുന്ന ‘ആക്ടിൻ’ പ്രോട്ടീന്റെ പ്രവർത്തനം ലഘൂകരിച്ചാൽ മരണം തടയാനാവുമെന്നാണ് കണ്ടെത്തൽ.സൈറ്റോചലാസിൻ-ഡി എന്ന സംയുക്തമുപയോഗിച്ചാണ് ആക്ടിൻറെ പ്രവർത്തനം ലഘൂകരിക്കുന്നത്. ഇത് റിയാക്ടീവ് ഓക്സിജൻ സ്പീഷിസ് എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകളെ കുറയ്ക്കുകയും ഹൃദയാരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇതിലൂടെ കോശങ്ങളുടെ ഊർജഫാക്ടറിയായ മെറ്റോകോൺട്രിയയെ ഉത്തേജിപ്പിച്ച് സമ്മർദങ്ങളെ നേരിടാൻ ഹൃദയത്തെ സജ്ജമാക്കും.അന്തരീക്ഷവായുകൂടി ശ്വസിക്കുന്ന അനാബസ് വിഭാഗത്തിൽപ്പെടുന്നതുകൊണ്ടാണ് കാരി മത്സ്യത്തെ പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. മത്സ്യഹൃദയം എങ്ങനെ സമ്മർദങ്ങളെ അതിജീവിക്കുമെന്ന പരീക്ഷണത്തിലൂടെ മനുഷ്യഹൃദയത്തിന്റെ സമാനനില മനസ്സിലാക്കാമെന്നാണ് ഗവേഷകർ പറയുന്നത്.യു.ജി.സി., സി.എസ്.ഐ.ആർ. ഉന്നത വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.
Kerala
ഓട്ടോകൾ കൂടി, ഓട്ടം കുറഞ്ഞു; ദിവസം 500 രൂപ പോലും കിട്ടുന്നില്ല, രക്ഷയില്ലാതെ തൊഴിലാളികൾ


ഓട്ടോറിക്ഷകൾ പെരുകുകയും ജനങ്ങൾ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് േകരളത്തിലെ ബഹുഭൂരിപക്ഷം ഒാട്ടോ തൊഴിലാളികളും. നഗരങ്ങളിൽ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലോടുന്നവർക്ക് പ്രതിസന്ധി ഏറെയാണ്. ഫിറ്റ്നസ് വ്യവസ്ഥകളും സ്പെയർപാർട്സിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് 7.3 ലക്ഷത്തോളം ഒാട്ടോകളുണ്ടെന്നാണ് കണക്ക്.വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവർക്ക് വാടകപ്പണത്തിന് പുറമേ, തൊഴിലിന്റെ കൂലികൂടി കിട്ടിയാലേ മുതലാകൂ. സ്വന്തം ഒാട്ടോറിക്ഷയുള്ളവർക്കാകട്ടെ ബാങ്ക് വായ്പാ തിരിച്ചടയ്ക്കാനുള്ള തുകയും കൂലിയും കിട്ടണം ഇൗ പണി തുടരാൻ. കോവിഡ് കാലത്തു മാത്രമാണ് കേരളത്തിൽ പുതിയ ഓട്ടോട്ടോറിക്ഷകളുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം നന്നായി കൂടി.
ഓട്ടോട്ടോ സ്റ്റാൻഡുകളിൽനിന്ന് സർവീസ് നടത്തുന്ന നാലുചക്ര ഓട്ടോട്ടോ ടാക്സികൾക്കും സാധാരണ ടാക്സികൾക്കും നൽകുന്ന ഇളവ് ഒാട്ടോറിക്ഷകൾക്ക് കിട്ടുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. ഓട്ടോട്ടോടാക്സിക്കും ടാക്സിക്കും മീറ്റർ ബാധകമല്ല. ഇവയ്ക്ക് രണ്ടുദിശയിലേക്കുമുള്ള ദൂരം കണക്കിലാക്കി കൂലി ഇൗടാക്കാം.
മീറ്റർ സീൽ ചെയ്യാൻ വൈകിയാൽ 2,000 രൂപ പിഴ
വർഷം തോറും ഓട്ടോയുടെ മീറ്റർ സീൽ ചെയ്യാൻ 200 രൂപയാണ് ഫീസ്. ഇത് ഒരു ദിവസം വൈകിയാൽ 2,000 രൂപയാണ് പിഴ. വർഷം തോറുമുള്ള ഫിറ്റ്നസിന് ഫീസ് 500 രൂപയാണ്. ഇതിനായി 10,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. റോഡ് നികുതി ഒടുക്കാൻ ഉടമയുടെ ക്ഷേമനിധി വിഹിതം മാത്രം അടച്ചാൽ മതി. തൊഴിലാളി ക്ഷേമനിധി അടയ്ക്കേണ്ടതില്ലെന്നത് തൊഴിലാളികൾക്ക് തിരിച്ചടിയാണ്.മീറ്ററിലെ വാടക ഇൗടാക്കുന്നതു സംബന്ധിച്ച് യാത്രക്കാരും ഒാട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കവും ഇപ്പോൾ പ്രതിസന്ധിയാകുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഒാട്ടോ തൊഴിലാളികൾ കൂടുതൽ വാടക വാങ്ങുന്നുവെന്നതാണ് യാത്രക്കാരുടെ ആരോപണം.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നഗരപരിധിക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് അധിക ചാർജ് ഇൗടാക്കാം. സർക്കാർ നിശ്ചയിച്ച നഗരപരിധി കഴിഞ്ഞുള്ള യാത്രയ്ക്ക് മൊത്തം മീറ്റർ ചാർജിൽ നിന്ന് മിനിമം ചാർജ് കുറച്ച ശേഷം ബാക്കി വരുന്ന തുകയോടൊപ്പം 50 ശതമാനം ചാർജും ഇൗടാക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇതേ മാനദണ്ഡമാണ് ഗ്രാമീണ മേഖലയിലാകമാനം ബാധകം. മീറ്റർ ഇടാതെ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ആർക്കും അനുമതി നൽകിയിട്ടുമില്ല.
Kerala
കൊലപാതകത്തിന് പിന്നിൽ ആറ് വിദ്യാർഥികൾ; മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്ന് പോലീസ്


കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പോലീസ്.അക്രമം ആസൂത്രണം ചെയ്യാൻ വിദ്യാർഥികളുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ പ്രേരണ അക്രമം നടത്തിയ കുട്ടികൾക്കുണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ വിദ്യാർഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഷഹബാസ് വധക്കേസിൽ മെറ്റയോടും അന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടെ ലഭ്യമാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരും. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് സന്ദേശം അയച്ചത്.
Kerala
റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം


മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്