Kerala
പട്ടികയില്‍ ഉള്‍പ്പെട്ടില്ല; 16 കുടുംബങ്ങള്‍ ദുരന്തഭൂമിയില്‍ ഒറ്റപ്പെടും

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ കരട് ഗുണഭോക്തൃലിസ്റ്റുകളെല്ലാം പ്രസിദ്ധീകരിച്ചപ്പോള്‍ 16 കുടുംബങ്ങള്‍ ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യം. വനറാണിയില്‍ ഒരു കുടുംബവും പുഞ്ചിരിമട്ടത്ത് അഞ്ചു കുടുംബങ്ങളും ചൂരല്‍മല സ്‌കൂള്‍ റോഡില്‍ രണ്ടു കുടുംബങ്ങളും ശേഷിക്കുന്ന ആറു കുടുംബങ്ങളും മുണ്ടക്കൈ വാര്‍ഡില്‍ വിവിധയിടങ്ങളിലുമായി ഒറ്റപ്പെട്ട് താമസിക്കേണ്ടിവരും. അവസാനം പ്രസിദ്ധീകരിച്ച രണ്ട് ബി. ലിസ്റ്റില്‍ നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ ദൂരത്തിനുള്ളില്‍ എന്ന മാനദണ്ഡം വെച്ചതോടെയാണ് ചില കുടുംബങ്ങള്‍മാത്രം ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായത്. ഈ 16 കുടുംബങ്ങളുടേത് സവിശേഷ സാഹചര്യമാണെന്നു കണ്ട് ഇവരെക്കൂടി അന്തിമ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. കുടുംബങ്ങള്‍ 13-നകം പരാതികൂടി നല്‍കേണ്ടതുണ്ട്.
ശേഷം ദുരന്തനിവാരണസമിതിയായിരിക്കും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുക.മൂന്നു പട്ടികകളിലായി പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃലിസ്റ്റില്‍ 393 കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. ഒന്നാംഘട്ടപട്ടികയില്‍ 242 കുടുംബങ്ങളും രണ്ട് എ. പട്ടികയില്‍ 81 കുടുംബങ്ങളും രണ്ട് ബി. പട്ടികയില്‍ 70 കുടുംബങ്ങളുമാണുള്ളത്. ഒറ്റപ്പെട്ടുപോകുന്ന 16 കുടുംബങ്ങള്‍ക്കുപുറമേ പടവെട്ടിക്കുന്നിലെ 37 കുടുംബങ്ങള്‍ ഉള്‍പ്പെടെ വേറെയും കുടുംബങ്ങള്‍ ഗുണഭോക്തൃപട്ടികകളില്‍ ഇടംനേടാനാകാതെ പോയി. മൂന്നാംഘട്ട ലിസ്റ്റുംകൂടി വന്നതോടെ കുടുംബങ്ങള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഒന്നാംഘട്ട ലിസ്റ്റില്‍ 40-ഓളം കുടുംബങ്ങളാണ് പരാതി ഉന്നയിച്ചത്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. രണ്ട് എ. ലിസ്റ്റില്‍ ഏഴുവരെയും രണ്ട് ബി. ലിസ്റ്റില്‍ 13 വരെയും പരാതി സ്വീകരിക്കും. ഇതിനുശേഷം പരാതികളില്‍ സബ്കളക്ടര്‍തലത്തില്‍ അന്വേഷണംകൂടി നടന്നതിനുശേഷമായിരിക്കും അന്തിമ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിക്കുക.
20-നകം അന്തിമഗുണഭോക്തൃപട്ടികയും സ്ഥലമെടുപ്പും
കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച് ചൊവ്വാഴ്ച ഉത്തരവും ഇറങ്ങി. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കും. ബുധനാഴ്ചമുതല്‍തന്നെ കണക്കെടുപ്പ് തുടങ്ങും. ഇതിനൊപ്പം സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് വേണമെന്ന് താത്പര്യപ്പെടുന്നവരുടെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷംരൂപയുടെ സഹായധനം മതിയെന്നുള്ളവരുടെയും പട്ടികകളും തയ്യാറാക്കും. ഒന്നാംഘട്ടപട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസര്‍ ബുധനാഴ്ചമുതല്‍ ഇതുസംബന്ധിച്ച കത്തയച്ചുതുടങ്ങും. 10, 11, 12 തീയതികളിലായി കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഈ ഗുണഭോക്താക്കളെ നേരില്‍ക്കണ്ട് അഭിപ്രായമാരായും. പിന്നാലെ രണ്ട് എ. ലിസ്റ്റില്‍ ഉള്ളവര്‍ക്കും കത്തയച്ച് 17, 18, 19 തീയതികളിലായി കളക്ടര്‍ നേരില്‍ കാണും. രണ്ട് ബി. ലിസ്റ്റില്‍ ഉള്ളവരുടെ കൂടിക്കാഴ്ചയും 20-നകം പൂര്‍ത്തീകരിച്ച് അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരിക്കുന്നത്.
ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ പരാതിപ്പെട്ടവരുടെ അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയക്കുന്നതിനൊപ്പം അതിന്റെ കോപ്പി ഉപയോഗിച്ച് ഓരോ പരാതിയിലും ശുപാര്‍ശകള്‍ തയ്യാറാക്കുന്നതും സമാന്തരമായി നടക്കുന്നുണ്ട്.സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ചോദിച്ചാലും കാലതാമസംകൂടാതെ പരിഹരിക്കാനാവുമെന്നതിനാലാണിത്. പുനരധിവാസത്തിന് കാലതാമസമുണ്ടായെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കകം ഗുണഭോക്തൃപട്ടികയും ഭൂമിയേറ്റെടുക്കലും പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.
പട്ടികയിലുള്‍പ്പെടാത്തവരില്‍ ഷൈജയും
ദുരന്തത്തിന്റെ അതിജീവനമുഖങ്ങളിലൊന്നായി വാഴ്ത്തിപ്പാടിയ ആശവര്‍ക്കറായ ചൂരല്‍മല സ്വദേശി ഷൈജയും ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഇവര്‍ക്ക് ഒന്‍പത് കുടുംബാംഗങ്ങളെ ദുരന്തത്തില്‍ നഷ്ടമായിരുന്നു. ചൂരല്‍മല സ്‌കൂള്‍ റോഡില്‍നിന്ന് ഗുണഭോക്തൃപട്ടികകളില്‍ ഉള്‍പ്പെടാതെ പോയ രണ്ടു കുടുംബങ്ങളിലൊന്ന് ഷൈജയുടേതാണ്. മുന്‍വാര്‍ഡ് മെമ്പറും ആശവര്‍ക്കറുമായ ഷൈജയായിരുന്നു ദുരന്തത്തിലകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത്. ഷൈജയുടെ സേവനം വിലമതിച്ച് പിന്നീട് കേരളശ്രീ പുരസ്‌കാരമടക്കം നല്‍കി ആദരിച്ചിരുന്നു.ഒട്ടേറെ അംഗീകാരങ്ങളും അവരെത്തേടിയെത്തിയിരുന്നു. ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിച്ചതെന്നും 50 മീറ്റര്‍ പരിധി വന്നപ്പോള്‍ ഷൈജയും മറ്റൊരു കുടുംബവും ഒറ്റപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും ജനകീയ ആക്ഷന്‍സമിതി ഭാരവാഹികള്‍ പ്രതികരിച്ചു. ചൊവ്വാഴ്ചതന്നെ കളക്ടറെ നേരില്‍ക്കണ്ട് ഷൈജ പരാതിയും നല്‍കിയിരുന്നു.
Kerala
ഓട്ടോകൾ കൂടി, ഓട്ടം കുറഞ്ഞു; ദിവസം 500 രൂപ പോലും കിട്ടുന്നില്ല, രക്ഷയില്ലാതെ തൊഴിലാളികൾ


ഓട്ടോറിക്ഷകൾ പെരുകുകയും ജനങ്ങൾ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് േകരളത്തിലെ ബഹുഭൂരിപക്ഷം ഒാട്ടോ തൊഴിലാളികളും. നഗരങ്ങളിൽ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലോടുന്നവർക്ക് പ്രതിസന്ധി ഏറെയാണ്. ഫിറ്റ്നസ് വ്യവസ്ഥകളും സ്പെയർപാർട്സിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് 7.3 ലക്ഷത്തോളം ഒാട്ടോകളുണ്ടെന്നാണ് കണക്ക്.വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവർക്ക് വാടകപ്പണത്തിന് പുറമേ, തൊഴിലിന്റെ കൂലികൂടി കിട്ടിയാലേ മുതലാകൂ. സ്വന്തം ഒാട്ടോറിക്ഷയുള്ളവർക്കാകട്ടെ ബാങ്ക് വായ്പാ തിരിച്ചടയ്ക്കാനുള്ള തുകയും കൂലിയും കിട്ടണം ഇൗ പണി തുടരാൻ. കോവിഡ് കാലത്തു മാത്രമാണ് കേരളത്തിൽ പുതിയ ഓട്ടോട്ടോറിക്ഷകളുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം നന്നായി കൂടി.
ഓട്ടോട്ടോ സ്റ്റാൻഡുകളിൽനിന്ന് സർവീസ് നടത്തുന്ന നാലുചക്ര ഓട്ടോട്ടോ ടാക്സികൾക്കും സാധാരണ ടാക്സികൾക്കും നൽകുന്ന ഇളവ് ഒാട്ടോറിക്ഷകൾക്ക് കിട്ടുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. ഓട്ടോട്ടോടാക്സിക്കും ടാക്സിക്കും മീറ്റർ ബാധകമല്ല. ഇവയ്ക്ക് രണ്ടുദിശയിലേക്കുമുള്ള ദൂരം കണക്കിലാക്കി കൂലി ഇൗടാക്കാം.
മീറ്റർ സീൽ ചെയ്യാൻ വൈകിയാൽ 2,000 രൂപ പിഴ
വർഷം തോറും ഓട്ടോയുടെ മീറ്റർ സീൽ ചെയ്യാൻ 200 രൂപയാണ് ഫീസ്. ഇത് ഒരു ദിവസം വൈകിയാൽ 2,000 രൂപയാണ് പിഴ. വർഷം തോറുമുള്ള ഫിറ്റ്നസിന് ഫീസ് 500 രൂപയാണ്. ഇതിനായി 10,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. റോഡ് നികുതി ഒടുക്കാൻ ഉടമയുടെ ക്ഷേമനിധി വിഹിതം മാത്രം അടച്ചാൽ മതി. തൊഴിലാളി ക്ഷേമനിധി അടയ്ക്കേണ്ടതില്ലെന്നത് തൊഴിലാളികൾക്ക് തിരിച്ചടിയാണ്.മീറ്ററിലെ വാടക ഇൗടാക്കുന്നതു സംബന്ധിച്ച് യാത്രക്കാരും ഒാട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കവും ഇപ്പോൾ പ്രതിസന്ധിയാകുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഒാട്ടോ തൊഴിലാളികൾ കൂടുതൽ വാടക വാങ്ങുന്നുവെന്നതാണ് യാത്രക്കാരുടെ ആരോപണം.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നഗരപരിധിക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് അധിക ചാർജ് ഇൗടാക്കാം. സർക്കാർ നിശ്ചയിച്ച നഗരപരിധി കഴിഞ്ഞുള്ള യാത്രയ്ക്ക് മൊത്തം മീറ്റർ ചാർജിൽ നിന്ന് മിനിമം ചാർജ് കുറച്ച ശേഷം ബാക്കി വരുന്ന തുകയോടൊപ്പം 50 ശതമാനം ചാർജും ഇൗടാക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇതേ മാനദണ്ഡമാണ് ഗ്രാമീണ മേഖലയിലാകമാനം ബാധകം. മീറ്റർ ഇടാതെ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ആർക്കും അനുമതി നൽകിയിട്ടുമില്ല.
Kerala
കൊലപാതകത്തിന് പിന്നിൽ ആറ് വിദ്യാർഥികൾ; മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്ന് പോലീസ്


കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പോലീസ്.അക്രമം ആസൂത്രണം ചെയ്യാൻ വിദ്യാർഥികളുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ പ്രേരണ അക്രമം നടത്തിയ കുട്ടികൾക്കുണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ വിദ്യാർഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഷഹബാസ് വധക്കേസിൽ മെറ്റയോടും അന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടെ ലഭ്യമാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരും. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് സന്ദേശം അയച്ചത്.
Kerala
റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം


മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്