Connect with us

Kannur

മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷൂറൻസ് തുടങ്ങി

Published

on

Share our post

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പശു, എരുമ എന്നിവയുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനും, അവയെ വളർത്തുന്ന കർഷകന് പരിരക്ഷ നൽകുന്നതിനുമായി ഗോസമൃദ്ധി-എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.ഒരു വർഷത്തേക്കോ, മൂന്ന് വർഷത്തേക്കോ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്. 65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും ഈ സ്‌കീമിന് കീഴിൽ കന്നുകാലി ഇൻഷൂറൻസിനും, അവയുടെ ഉടമകൾക്കുള്ള അപകട മരണ ഇൻഷുറൻസ് പരിരക്ഷയ്ക്കും അർഹതയുണ്ട്. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉത്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. ഗർഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗർഭിണികളായ കിടാരികളെയും, ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും ഇൻഷൂർ ചെയ്യാം.

ഒരു കർഷകന്റെ ഒരു ഉരുവിനെ മാത്രമേ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള താൽപ്പര്യമുള്ള ഉടമകൾക്ക് വ്യക്തിഗത അപകട പരിരക്ഷയ്ക്കും അപേക്ഷിക്കാം. ഉടമകൾക്കുള്ള വ്യക്തിഗത അപകട പരിരക്ഷ പരമാവധി അഞ്ച് ലക്ഷം രൂപയാണ്.ഉരുക്കളെ ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യാൻ 4.48 ശതമാനവും, മൂന്ന് വർഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. ഉടമയുടെ അപകട പരിരക്ഷയ്ക്ക് 100 രൂപ അടക്കണം.പ്രീമിയം തുകയിൽ പൊതുവിഭാഗത്തിന് 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 70 ശതമാനവും സർക്കാർ സബ്സിഡിയാണ്. ഒരു വർഷ ഇൻഷുറൻസ് പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 100 രൂപയും മൂന്ന് വർഷ പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 250 രൂപയും സർക്കാർ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് വഹിക്കുന്നതാണ്.65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുവിന് ഒരു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 1356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് കർഷക വിഹിതമായി അടക്കേണ്ടി വരുന്നത്.

65,000 രൂപ വരെ മതിപ്പുവിലയുള്ള ഉരുവിന് മൂന്ന് വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3319 രൂപയും എസ്‌സി, എസ്ടി വിഭാഗത്തിന് 1892 രൂപയുമാണ് കർഷക വിഹിതമായി കർഷക വിഹിതമായി അടക്കേണ്ടിവരുന്നത്.ഓരോ വെറ്ററിനറി ഹോസ്പിറ്റലുകളിലും പരിമിതമായ എണ്ണം ഉരുക്കളെ ഇൻഷൂർ ചെയ്യാനുള്ള വിഹിതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. താൽപര്യമുള്ള കർഷകർ തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും ഇൻഷൂറൻസ് നോഡൽ ഓഫീസറും അറിയിച്ചു.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!