Connect with us

Kerala

ജിയോ ഹോട്ട്‌സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍; കുറഞ്ഞ വരിസംഖ്യ മൂന്നു മാസത്തേക്ക് 149 രൂപ

Published

on

Share our post

ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി മാറിയ ജിയോ ഹോട്ട്സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരു മൊബൈലില്‍മാത്രം ലഭിക്കുന്ന 149 രൂപയുടെ മൂന്നുമാസത്തെ പ്ലാനാണ് ഏറ്റവുംകുറഞ്ഞ നിരക്കിലുള്ളത്. പരസ്യങ്ങളുള്‍പ്പെടുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് 499 രൂപനല്‍കണം.പരസ്യങ്ങളോടുകൂടി രണ്ട് ഉപകരണങ്ങളില്‍ ലഭ്യമാകുന്ന പ്ലാനിന് മൂന്നുമാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ് വരിസംഖ്യ. പരസ്യങ്ങളില്ലാതെയുള്ള പ്രീമിയം പ്ലാനിന് നിരക്ക് കൂടും. നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ഈ പ്ലാനില്‍ മാസം 299 രൂപ, മൂന്നുമാസം 499 രൂപ, ഒരു വര്‍ഷം 1499 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരുമാസത്തേക്കുള്ള പ്ലാനുകള്‍ വെബ്‌സൈറ്റില്‍ മാത്രമാകും വാങ്ങാനാകുക. തുടക്കമെന്നനിലയില്‍ നിലവിലെ പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 100 രൂപയുടെ ഇളവ് ഓഫറായി ലഭ്യമാക്കിയിട്ടുണ്ട്.

ജിയോ ഹോട്ട്സ്റ്റാറിലേക്കുള്ള മാറ്റത്തില്‍ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണങ്ങള്‍ വരിക്കാര്‍ക്കായി പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ അടുത്ത് തുടങ്ങാനിരിക്കുന്ന ഐ.പി.എല്‍. മത്സരങ്ങള്‍ കാണുന്നതിന് ജിയോ ഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടിവരും. ഇതുവരെ ജിയോ സിനിമയില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ സൗജന്യമായാണ് കാണിച്ചിരുന്നത്. ലയനത്തോടെ ജിയോസിനിമ ആപ്പ് ഇല്ലാതാകും. ജിയോസിനിമയിലെ വിവിധ ഭാഷകളിലുള്ള സിനിമകളുള്‍പ്പെടെ ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും ഇനി ലഭിക്കുക.ലയനത്തോടെ 50 കോടിയിലധികം ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവുംവലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി ജിയോ ഹോട്ട്സ്റ്റാര്‍ മാറി. ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നവര്‍ നേരിട്ട് ജിയോ ഹോട്ട്സ്റ്റാറിലേക്കായിരിക്കും ഇനിമുതല്‍ പ്രവേശിക്കുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ജിയോ ഹോട്ട്സ്റ്റാറായി അപ്‌ഡേറ്റ് ചെയ്യും. നിലവിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ തീരുന്നതുവരെ പുതിയ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ തുടര്‍ന്നും തടസ്സമില്ലാതെ ലഭിക്കും.

ജിയോസിനിമ പ്രീമിയം വരിക്കാര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രീമിയത്തിലേക്കാണ് മാറുക. ജിയോസിനിമയുടെ സബ്‌സ്‌ക്രിപ്ഷന് വിവിധ പേമെന്റ് സംവിധാനങ്ങളില്‍ നിലവിലുള്ള ഓട്ടോപേ സംവിധാനം റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കമ്പനി ഉപഭോക്താക്കള്‍ക്ക് അറിയിപ്പും നല്‍കിക്കഴിഞ്ഞു.


Share our post

Kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

Published

on

Share our post

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.


Share our post
Continue Reading

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Trending

error: Content is protected !!